Latest Updates
-
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ!
ഇന്ത്യയില്‍ പ്രമേഹ സെന്‍സസ്

ഇനിയൊരു പത്തുവര്‍ഷം കഴിയുമ്പോഴേയ്ക്കും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗാതുരരായി കഴിയുക പ്രമേഹം മൂലമായിരിക്കുമെന്ന് പല ആരോഗ്യസംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എന്തായാലും സര്‍ക്കാര്‍ ഇതിനെ ഗൗരവതരമായിത്തന്നെയാണ് കാണുന്നത്.
പ്രമേഹരോഗം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രമേഹ സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധിത രക്ത പരിശോധനയ്ക്ക് വിധേയരാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
ഈ പദ്ധതി നടക്കുകയാണെങ്കില്‍ ലോകത്ത് ആദ്യമായി ഇത്തരത്തിലൊരു സെന്‍സസ് നടത്തുന്നരാജ്യമായി ഇന്ത്യ മാറും. 25നും 70നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ ജനങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് പദ്ധതി.
പ്രമേഹ രോഗികളെ മൂന്നുവിഭാഗമായി തിരിച്ചായിരിക്കും പഠനം . നഗരങ്ങളില്‍ തുടങ്ങി ഗ്രാമങ്ങളിലേക്ക് സെന്‍സസ് വ്യാപിപ്പിക്കും. ഓരോപ്രദേശത്തും ആംബുലന്‍സുകളെത്തി രക്തപരിശോധന നടത്തും.
ആംബുലന്‍സുകള്‍ എത്താത്ത ഗ്രാമങ്ങളില്‍ ഗ്ലൂക്കോമീറ്ററുകള്‍ ഉപയോഗിക്കും. 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരാള്‍ക്ക് നൂറു രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ചെലവ്.
2010 അവസാനമോ 2011 ആദ്യത്തിലോ ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങും. മെയ് പതിനേഴുമുതല് അഞ്ചുദിവസം ജനീവയില്‍ നടക്കുന്ന ലോകാരോഗ്യസംഘടനയുടെ 'ആരോഗ്യ സമ്മേളന'ത്തില്‍ പ്രമേഹ സെന്‍സസ് എന്ന നിര്‍ദേശം അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഗുലാംനബി ആസാദ് വെള്ളിയാഴ്ച മുംബൈയില്‍ പ്രഖ്യാപിച്ചിരുന്നു.
പ്രമേഹരോഗികളുടെ എണ്ണത്തിനു പുറമെ രോഗസാധ്യതയുള്ളവരുടെ പട്ടികകൂടി സെന്‍സസില്‍ തയ്യാറാക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെ സഹായവും കേന്ദ്രം തേടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications