വിദ്യാ ബാലന്‍ എന്തിനിത്ര 'ഡേര്‍ട്ടി'യായി?

ഫിലിം അവാര്‍ഡുകളില്‍ നടീനടന്മാരുടെ മിന്നും പ്രകടനത്തിന് മാത്രമല്ലാ, അവാര്‍ഡ്. ഇവര്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും വരെ അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകും. പ്രത്യേകിച്ച് ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡുകളിലെ ആയിരമായിരം നാവുകളുടെ മുനയൊടിക്കണമെങ്കില്‍ ഇത് അത്യാവശ്യം.

Vidhya Balan

ഇത്തവണ സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ദാനച്ചടങ്ങിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഇതില്‍ ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയിലെ പ്രകടനത്തിന് അവാര്‍ഡ് നേടിയ വിദ്യാ ബാലന്റെ വേഷവും മേക്കവും ഡേര്‍ട്ടിയായിപ്പോയെന്നാണ് പൊതുവെ അഭിപ്രായം. എല്ലാ മാധ്യമങ്ങളും ഇത് പൊലിപ്പിച്ചെഴുതുകയും ചെയ്തും.

കരിയറിലെ തുടക്കത്തില്‍ വസ്ത്രധാരണരീതിയില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് വിദ്യാ ബാലന്‍. പൊക്കക്കുറവു കാരണം മോഡേണ്‍ വസ്ത്രങ്ങള്‍ അധികമിണങ്ങാത്ത ഈ നടി പിന്നീട് ഇന്ത്യന്‍ സ്ത്രീയുടെ പാരമ്പര്യവേഷമായ സാരിയിലേക്കു മാറി വിമര്‍ശനങ്ങളുടെ മുനയൊടിച്ചു.

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യാസാച്ചിയുടെ മനോഹരമായ ഡിസൈനര്‍ സാരികളണിഞ്ഞ് വേദിയില്‍ പ്രത്യക്ഷപ്പെട്ട വിദ്യയുടെ സാരികളും അതണിഞ്ഞ നടിയുടെ സൗന്ദര്യവും ചര്‍ച്ചാവിഷയങ്ങളാകുകയും ചെയ്തു.

എന്നാല്‍ ഐഐഎഫ്‌കെ വേദിയില്‍ വിദ്യ പേരു മോശമാക്കിയെന്നു വേണമെങ്കില്‍ പറയാം. കറുത്ത നിറത്തില്‍ സ്വര്‍ണക്കസവുള്ള സാരിയും ബ്ലൗസും അണിഞ്ഞെത്തിയ വിദ്യയുടെ വേഷം മോശമായെന്നാണ് പരക്കെയുള്ള അഭിപ്രായം. ഈ വേഷം വിദ്യയ്ക്ക് ഉള്ളതില്‍ കൂടുതല്‍ വണ്ണം തോന്നിച്ചു.

മുടി കെട്ടി വച്ച രീതിയും മേക്കപ്പും വസ്ത്രത്തിനു തീരെ യോജിക്കാത്ത വിധമായിപ്പോയെന്നും വിമര്‍ശനമുയര്‍ന്നു.

എങ്കിലും വിദ്യയെന്തിന് വസ്ത്രധാരണത്തില്‍ ഇത്ര ഡേര്‍ട്ടിയായിപ്പോയി എന്നതാണ് പലരുടേയും സംശയം.

X
Desktop Bottom Promotion