പിന്നാമ്പുറക്കഥകള്‍ക്ക്‌ ചെവിയോര്‍ത്ത്‌

By Super

ഗോസിപ്പ്‌ വാര്‍ത്തകള്‍ വായിക്കുന്നതിലും ഇരുകൂട്ടരും തല്‍പ്പരരാണ്‌. സിനിമാ താരങ്ങളെക്കുറിച്ചും, സമൂഹത്തിലെ ജനപ്രിയരായ മറ്റുവ്യക്തികളെക്കുറിച്ചുമൊക്കെയുള്ള ഗോസിപ്പുകള്‍ വായിക്കാനും അറിയാനുമാണ്‌ ഇരുകൂട്ടരും കൂടുതലായും ഇഷ്ടപ്പെടുന്നത്‌.

ഇതില്‍ത്തന്നെ ഇത്തരം വ്യക്തികളുടെ പ്രണയം ദാമ്പത്യം എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകളാണ്‌ ഇവര്‍ കൂടുതലായി അറിയാന്‍ ഇഷ്ടപ്പെടുന്നത്‌ . പുരുഷന്മാര്‍ ഗോസിപ്പ്‌ വാര്‍ത്തകള്‍ വരുന്ന ചാനല്‍ പരിപാടികള്‍ കാണുന്നതിലും അതീവ തല്‍പരരാണത്രേ.

ഗോസിപ്പെന്നത്‌ തീര്‍ത്തും അകറ്റിനിര്‍ത്തേണ്ടുന്ന ഒരു കാര്യമേയല്ലത്രേ. പലരിലും സംസാരിയ്‌ക്കാനും ബന്ധങ്ങള്‍ നിലനിര്‍ത്താനും ബന്ധങ്ങളില്‍ വൈവിധ്യം നിലനിര്‍ത്താനും മറ്റുമുള്ള സാഹചര്യങ്ങള്‍ ഇത്തരം ഗോസിപ്പുകള്‍ കൊണ്ടുണ്ടാകുന്നു.

മാത്രമല്ല ചിലപ്പോഴൊക്കെ ചിലരുടെ ഉള്ളിലുള്ള അക്രമവാസനകള്‍പോലും ഇത്തരം ഗോസിപ്പുകളിലൂടെ പുറംതള്ളപ്പെടുന്നുവെന്നും ഗേവഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗോസിപ്പെന്നത്‌ സാമൂഹ്യജീവിതത്തിന്റെ ഭാഗംതന്നെയാണെന്നാണ്‌ ഗവേഷകര്‍പറയുന്നത്‌. ഇത്‌ ആര്‍ക്കം വലിയ ദോഷങ്ങള്‍ വരുത്തിവെയ്‌ക്കുന്നില്ല.

ചിലരോടുള്ള പക, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ നേരിട്ടു പ്രകടിപ്പിക്കാന്‍ കഴിയാതെവരുമ്പോഴാണ്‌ ഇത്തരം ഗോസിപ്പുകളുണ്ടാക്കിവിട്ട്‌ വ്യക്തികള്‍ പകവീട്ടിയ സംതൃപ്‌തി അനുഭവിക്കുന്നത്‌. ഇത്‌ ഒരു തരം സ്വഭാവരീതി മാത്രമായി എടുക്കണമെന്നും ഇത്തരക്കാര്‍ സമൂഹത്തിന്‌ വലിയ ദോഷം ചെയ്യുമെന്ന ധാരണ ശരിയല്ലെന്നും ഗവേഷകര്‍ പറയുന്നു.

X
Desktop Bottom Promotion