Just In
- 17 min ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- 1 hr ago പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- 4 hrs ago 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- 5 hrs ago വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
Don't Miss
- Movies 'അഞ്ച് ദിവസമായി ആശുപത്രിയിലായിരുന്നു, ഹെൽത്ത് ഇഷ്യു ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കപ്പ് അടിച്ചേനെ'
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കുഞ്ഞിന് മുലപ്പാലെത്തിക്കാന്‍ കൊറിയര്‍
ഏതുനാട്ടിലായാലും അമ്മമാരും കുഞ്ഞുങ്ങളും നേരിടുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍. എന്നാല്‍ ജക്കാര്‍ത്തയില്‍ ഈ പ്രശ്നത്തിന് പോംവഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൊറിയര്‍ സര്‍വ്വീസ്.
ജോലിചെയ്യുന്ന അമ്മമാര്‍ കുപ്പിയിലക്കി നല്കുന്ന മുലപ്പാല്‍ കൊറിയറുകാര്‍ വീട്ടില്‍ കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. കൂളര്‍ ബോക്സില്‍ വളരെ ഭദ്രമായും ശ്രദ്ധയോടെയുമാണ് പാല് എത്തിക്കുന്നത് എന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആശങ്കയ്ക്ക് ഇടയുമില്ല.
മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനമായ കാര്യമാണെന്നതിനാല്‍ത്തന്നെ ഈ പുതിയ പദ്ധതിയെ ഇന്തോനേഷ്യയിലെ സര്‍ക്കാറും പ്രോത്സാഹിപ്പിക്കുകയാണ്.
പൊതുവേ ജക്കാര്‍ത്തയിലെ റോഡുകളില്‍ വന്‍ തിരക്കാണ്. അതിനാല്‍ മുലപ്പാലുമായി പോകുന്ന കൊറിയറുകാര്‍ ബൈക്കുകളാണ് ഉപയോഗികക്ുന്നത്. 2010ലാണ് ഈ മുലപ്പാല്‍ കൊറിയര്‍ തുടങ്ങിയത്. കയറ്രുമതി ബിസിനസ് നടത്തുന്ന ഫിക്രി നൗവല്‍ ആണ് ഈ സംവിധാനം തുടങ്ങിയത്.
ജോലിക്കാരിയായ ഭാര്യ കുഞ്ഞിനെ മുലയൂട്ടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് അദ്ദേഹം ഇത്തരത്തിലൊരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കകുയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തത്.
രാജ്യത്ത് നല്ലൊരു തലമുറ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അമ്മയുടെ പാല് കുടിച്ചുവളരുക എന്നത് അതില്‍ പ്രധാനപ്പെട്ടതാണ്. ഒപ്പം അമ്മമാര്‍ക്ക് ജോലിചെയ്യാനും കഴിയണം- ഇക്കാര്യത്തിലുള്ള നൗവലിന്റെ അഭിപ്രായം ഇതാണ്.
നൗവലിന്റെ കമ്പനി 30,000-40,000 റുപിയ വരെയാണ്(166-221 രൂപ) ഈ സര്‍വ്വീസിനായി ഈടാക്കുന്നത്. കമ്പ്യൂട്ടറില്‍ ജിപിഎസ് മാപ് നോക്കിയാണ് പാലുമായി പോകുന്ന കൊറിയര്‍ ജീവനക്കാര്‍ വീടുകളില്‍ വഴിതെറ്റാതെയെത്തുന്നത്.
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കുന്ന അമ്മമാരുടെ എണ്ണം ഇന്തൊനീഷ്യയില്‍ 2007ല്‍ 38 ശതമാനമായി കുറഞ്ഞിരുന്നു. അതിനാല്‍ മുലയൂട്ടല്‍ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പുതിയ പദ്ധതികളെ സര്‍ക്കാര്‍ ഉദാരമായി പ്രോത്സാഹിപ്പിക്കുകയാണ്.
ജക്കാര്‍ത്തയില്‍ പൊലീസ്, ഐടി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന അമ്മമാര്‍ ഇപ്പോള്‍ ഈ കൊറിയര്‍ സര്‍വ്വീസ് ഉപയോഗപ്പെടുത്തുന്നുണ്ട്.
ഏഷ്യയില്‍
ത്വരിത
ഗതിയില്‍
വളരുന്ന
രാജ്യങ്ങളില്‍
ഒന്നാണ്
ഇന്തോനേഷ്യ.
2009ലെ
കണക്കുകള്‍
പ്രകാരം
4കോടി
സ്ത്രീകള്‍
ജോലിചെയ്യുന്നവരാണ്.
ഇവരുടെ
എണ്ണം
കൂടിവരുകയുമാണ്.