Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
മുലയൂട്ടല്‍ മാത്രം പോഷണം നല്‍കില്ലെന്ന്
കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറു മാസം ഉത്തമ പോഷകാഹാരം മുലപ്പാല്‍ ആണെന്നാണ് ഈ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്.
മുലയൂട്ടല്‍ സംബന്ധിച്ച ലോകാരോഗ്യ സംഘടനാ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയ്ക്ക് അനുയോജ്യമോ ...? എന്നന്വേഷിച്ച ഒരു പഠനത്തിലാണ് ഈ വിവരങ്ങള്‍ . പോഷകാഹാരം കുറവായ അമ്മയില്‍ നിന്നു പാല് കുടിക്കുന്ന കുട്ടിക്ക് ജനിച്ച് രണ്ടോ മൂന്നോ മാസത്തിനു ശേഷം മൃദു ആഹാരമോ ദ്രാവകങ്ങളോ കൊടുത്തു തുടങ്ങാമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ലോകാരോഗ്യ സംഘടന, യുണിസെഫ് (കുട്ടികളുടെ ക്ഷേമത്തിനായുള്ള ഐക്യരാഷ്ട്ര സംഘടന) അധികൃതരുടെ വിമര്‍ശനം വിളിച്ചു വരുത്തിയിരിക്കുകയാണ്.
ഏറ്റവും സുരക്ഷിതവും ആരോഗ്യദായകവുമായ പോഷണ മാര്‍ഗം മുലയൂട്ടലാണെന്ന് ഈ സംഘടനകള്‍ ഉറപ്പിച്ചു പറയുന്നു. കൃത്രിമ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശിശുക്കളുടെ ആരോഗ്യത്തിനു ഹാനികരമാകുമ്പോള്‍ മുലപ്പാല്‍ ശരീരത്തിന് പ്രകൃത്യാലുള്ള രോഗപ്രതിരോധ ശേഷി നല്കുന്നു.
എയ്ഡ്സ് ഭീഷണി ആണ് മുലപ്പാല്‍ പോഷണത്തെപ്പറ്റി പഠനം നടത്താന്‍ കാരണമായത്. അമ്മയില്‍ നിന്നു കുഞ്ഞിലേയ്ക്കു രോഗം പകരാനുള്ള സാധ്യത അധികമാണത്രേ.
ജനിച്ച ഉടനേ തന്നേ മുലപ്പാല്‍ കൊടുത്തു തുടങ്ങണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. നാല് മുതല്‍ ആറ് മാസം വരെ കുഞ്ഞിന് മറ്റൊരു ആഹാരവും കൊടുക്കേണ്ടതില്ല. അതിനു ശേഷം മറ്റ് ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. എന്നാല്‍ മുലയൂട്ടല്‍ നിര്‍ത്താന്‍ പാടില്ല. രണ്ട് വയസ്സ് ആകുന്നതു വരെയെങ്കിലും ഇത് തുടരണം.
നൂറ് കോടി ജനങ്ങള്‍ ഉ ള്ള ഇന്ത്യയില്‍ വര്‍ഷങ്ങളായി പ്രസവരക്ഷാ ആരോഗ്യ പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും കുട്ടികളുടെ പോഷണക്കുറവില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ ഇവയ്ക്കായിട്ടില്ല.
ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം നാലു വയസ്സില്‍ താഴെയുള്ള ഇന്ത്യന്‍ കുട്ടികളില്‍ പകുതിയിലധികവും പോഷണക്കുറവുള്ളവരാണ്. 40 ശതമാനത്തിലധികം അമ്മമാരും. അല്ലെങ്കില്‍ ലോകത്താകമാനമുള്ള പോഷണക്കുറവു കുട്ടികളില്‍ 40 ശതമാനം ഇന്ത്യയിലാണ്. ശിശു മരണ നിരക്കും വളരെയധികമാണ്. 1000 പേര്‍ക്ക് 79 എന്ന നിലയില്‍.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മുലയൂട്ടല്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നത്. തമിഴ് നാട്് സര്‍ക്കാരിന്റെ കുടുംബാരോഗ്യ ഡയറക്ടറേറ്റിലെ ജനസംഖ്യാ വിദഗ്ധനായ റാവില്ല ആനന്ദും ഹോണോലുലുവിലെ ഈസ്റ്റ് വെസ്റ്റ് സെന്ററിലെ ജനസംഖ്യാ വിദഗ്ധന്‍ മിന്ജാ കിം ചോയും ആണ് പഠനങ്ങള്‍ നടത്തിയത്.



Click it and Unblock the Notifications