Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
മുലയൂട്ടല്‍ മാത്രം പോഷണം നല്‍കില്ലെന്ന്
കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറു മാസം ഉത്തമ പോഷകാഹാരം മുലപ്പാല്‍ ആണെന്നാണ് ഈ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്.
മുലയൂട്ടല്‍ സംബന്ധിച്ച ലോകാരോഗ്യ സംഘടനാ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയ്ക്ക് അനുയോജ്യമോ ...? എന്നന്വേഷിച്ച ഒരു പഠനത്തിലാണ് ഈ വിവരങ്ങള്‍ . പോഷകാഹാരം കുറവായ അമ്മയില്‍ നിന്നു പാല് കുടിക്കുന്ന കുട്ടിക്ക് ജനിച്ച് രണ്ടോ മൂന്നോ മാസത്തിനു ശേഷം മൃദു ആഹാരമോ ദ്രാവകങ്ങളോ കൊടുത്തു തുടങ്ങാമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ലോകാരോഗ്യ സംഘടന, യുണിസെഫ് (കുട്ടികളുടെ ക്ഷേമത്തിനായുള്ള ഐക്യരാഷ്ട്ര സംഘടന) അധികൃതരുടെ വിമര്‍ശനം വിളിച്ചു വരുത്തിയിരിക്കുകയാണ്.
ഏറ്റവും സുരക്ഷിതവും ആരോഗ്യദായകവുമായ പോഷണ മാര്‍ഗം മുലയൂട്ടലാണെന്ന് ഈ സംഘടനകള്‍ ഉറപ്പിച്ചു പറയുന്നു. കൃത്രിമ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശിശുക്കളുടെ ആരോഗ്യത്തിനു ഹാനികരമാകുമ്പോള്‍ മുലപ്പാല്‍ ശരീരത്തിന് പ്രകൃത്യാലുള്ള രോഗപ്രതിരോധ ശേഷി നല്കുന്നു.
എയ്ഡ്സ് ഭീഷണി ആണ് മുലപ്പാല്‍ പോഷണത്തെപ്പറ്റി പഠനം നടത്താന്‍ കാരണമായത്. അമ്മയില്‍ നിന്നു കുഞ്ഞിലേയ്ക്കു രോഗം പകരാനുള്ള സാധ്യത അധികമാണത്രേ.
ജനിച്ച ഉടനേ തന്നേ മുലപ്പാല്‍ കൊടുത്തു തുടങ്ങണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. നാല് മുതല്‍ ആറ് മാസം വരെ കുഞ്ഞിന് മറ്റൊരു ആഹാരവും കൊടുക്കേണ്ടതില്ല. അതിനു ശേഷം മറ്റ് ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. എന്നാല്‍ മുലയൂട്ടല്‍ നിര്‍ത്താന്‍ പാടില്ല. രണ്ട് വയസ്സ് ആകുന്നതു വരെയെങ്കിലും ഇത് തുടരണം.
നൂറ് കോടി ജനങ്ങള്‍ ഉ ള്ള ഇന്ത്യയില്‍ വര്‍ഷങ്ങളായി പ്രസവരക്ഷാ ആരോഗ്യ പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും കുട്ടികളുടെ പോഷണക്കുറവില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ ഇവയ്ക്കായിട്ടില്ല.
ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം നാലു വയസ്സില്‍ താഴെയുള്ള ഇന്ത്യന്‍ കുട്ടികളില്‍ പകുതിയിലധികവും പോഷണക്കുറവുള്ളവരാണ്. 40 ശതമാനത്തിലധികം അമ്മമാരും. അല്ലെങ്കില്‍ ലോകത്താകമാനമുള്ള പോഷണക്കുറവു കുട്ടികളില്‍ 40 ശതമാനം ഇന്ത്യയിലാണ്. ശിശു മരണ നിരക്കും വളരെയധികമാണ്. 1000 പേര്‍ക്ക് 79 എന്ന നിലയില്‍.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മുലയൂട്ടല്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നത്. തമിഴ് നാട്് സര്‍ക്കാരിന്റെ കുടുംബാരോഗ്യ ഡയറക്ടറേറ്റിലെ ജനസംഖ്യാ വിദഗ്ധനായ റാവില്ല ആനന്ദും ഹോണോലുലുവിലെ ഈസ്റ്റ് വെസ്റ്റ് സെന്ററിലെ ജനസംഖ്യാ വിദഗ്ധന്‍ മിന്ജാ കിം ചോയും ആണ് പഠനങ്ങള്‍ നടത്തിയത്.



Click it and Unblock the Notifications











