Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ലോക എയ്ഡ്സ് ദിനം 2025: പുതിയ രോഗബാധ ഇല്ലാതാക്കുക ലക്ഷ്യം, ഒന്നില്‍ നിന്ന് പൂജ്യത്തിലേക്ക്
ഇന്ന് ലോക എയ്ഡ്സ് ദിനം, ഇന്നത്തെ ദിവസം മാത്രമല്ല ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലും വരും വര്‍ഷവും എല്ലാം എയ്ഡ്സ് എന്ന മഹാമാരി ഇല്ലാതാക്കുകയാണ് ലോക ലക്ഷ്യം. 2025-ല്‍ എയ്ഡ്്സ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒന്നില്‍ നിന്നും പൂജ്യത്തിലേക്ക് എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. 2030-ഓടെ പുതിയ എച്ച് ഐ വി അണുബാധകള്‍ ഇല്ലാതാക്കുകയാണ് യു എന്‍ ലക്ഷ്യം. അതുകൊണ്ട് തന്നെ ഓരോ ഡിസംബര്‍ 1 ഉം ഓരോ പ്രതീക്ഷകളെയാണ് സൂചിപ്പിക്കുന്നതും. എയ്ഡ്സിനെക്കുറിച്ച് അവബോധം പ്രകടിപ്പിക്കുന്നതിനും രോഗബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയുള്ള ദിനമാണ് എയ്ഡ്സ്.
ലോക എയ്ഡ്സ് ദിനത്തിന്റെ ആഗോളപ്രമേയം എന്നത് 'തടസ്സങ്ങളെ മറികടക്കുക രോഗികളോടുള്ള പ്രതികരണം മാറ്റുക' എന്നതാണ്. രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന അപമാനത്തിന്റെ പൊതുബോധത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. രോഗികളോടുള്ള പിന്തുണയുടെ ഭാഗമായാണ് റെഡ് റിബ്ബണ്‍ എന്ന ആശയം 1991- മുതല്‍ ആവിഷ്കരിച്ചത്. ഇത് രോഗികളില്‍ ധൈര്യം, സ്നേഹം, ജീവിക്കാനുള്ള അഭിനിവേശം എന്നിവയെ കൂടിയാണ് സൂചിപ്പിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

രോഗത്തിന്റെ തുടക്കം
1981-ലാണ് ആദ്യമായി എച്ച് ഐ വി രോഗം ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതാകട്ടെ അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളായ അഞ്ച് പുരുഷന്മാരിലായിരുന്നു എന്നതായിരുന്നു ഏറ്റവും ശ്രദ്ധേയം. ഇവരില്‍ രോഗപ്രതിരോധ ശേഷി ഗുരുതരമായ രീതിയില്‍ കുറഞ്ഞതിന്റെ ഫലമായാണ് രോഗാവസ്ഥ കണ്ടെത്തിയത്. എന്നാല്‍ നിലവില്‍ ലോകത്ത് ഏകദേശം 41 ദശലക്ഷം ആളുകളിലാണ് രോഗാവസ്ഥയുള്ളത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പറയുന്നത്.
എന്തുകൊണ്ട് ഡിസംബര്‍ 1
എയ്ഡ്സിനെക്കുറിച്ചുള്ള ബോധവത്കരണം തന്നെയാണ് ഡിസംബര്‍ 1 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ തടസ്സങ്ങളേയും മറികടക്കുക, എയ്ഡ്സ് പ്രതികരണത്തെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് 2030 ആവുമ്പോഴേക്ക് എയ്ഡ്സ് രോഗത്തെ ലോകത്ത് നിന്ന് തുടച്ച് നീക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. എന്നാല്‍ ഇന്നും എയ്ഡ്സിനെക്കുറിച്ച് പല മിഥ്യാധാരണകളും നിലനില്ക്കുന്നു. അവയെ തുടച്ച് മാറ്റുക എന്നതാണ് പ്രധാനപ്പെട്ട ലക്ഷ്യം.

എച്ച് ഐ വിയും എയ്ഡ്സും ഒന്നാണോ?
എച്ച് ഐ വിയും എയ്ഡ്സും ഒന്നാണ് എന്നത് പലരിലും സംശയമുണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ എച്ച് ഐ വി എന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ആക്രമിക്കുകയും അതിനെ ദുര്‍ബലമാക്കുകയും ചെയ്യുന്ന അവസ്ഥയാണ്. പലപ്പോഴും ശരീരത്തിന് ഗുരുതരമായ അണുബാധകള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ഇത് വഴി ചെയ്യുന്നത്. എന്നാല്‍ രോഗാവസ്ഥയെ ചികിത്സിക്കാതിരിക്കുമ്പോള് അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്ന അവസ്ഥയാണ് എയ്ഡ്സ്.
എയ്ഡ്സ് പകരുന്ന മാര്‍ഗ്ഗം ഇതാണ്
എയ്ഡ്സ് പകരുന്നതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. എയ്ഡ്സ് രോഗികളെ തൊടുന്നതോ അല്ലെങ്കില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചത് മൂലമോ ഒരിക്കലും രോഗാവസ്ഥ മറ്റൊരാളിലേക്ക് പടരുകയില്ല. എന്നാല്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടേയോ അല്ലെങ്കില്‍ ലഹരി മരുന്ന് കുത്തിവെപ്പിലൂടേയോ എച്ച് ഐ വി ബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ പ്രസവ സമയത്തോ എല്ലാം രോഗാവസ്ഥ പകരുന്നതാണ്.
ലക്ഷണങ്ങള്‍ നിസ്സാരമല്ല
രോഗാവസ്ഥയെ പലപ്പോഴും വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. പലപ്പോഴും പൂര്‍ണ ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തില്‍ എയ്ഡ്സ് ഉണ്ടെങ്കിലും അത് ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കുകയില്ല. 10-12 വര്‍ഷത്തോളം ആരോഗ്യവാനായി തന്നെ ഇവര്‍ക്ക് തുടരാന്‍ സാധിക്കുന്നു. കാലക്രമേണ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും രോഗാവസ്ഥ മൂര്‍ച്ഛിച്ച് മരണത്തിലേക്ക് എത്തുകയും ചെയ്യുന്നു. പെട്ടെന്ന് ശരീരഭാരം കുറയുക, കഴുത്ത്, കക്ഷം, തുട എന്നിവിടങ്ങളില്‍ ഉള്ള ലിംഫ് ഗ്രന്ഥികള്‍ വീര്‍ക്കുകയും പിന്നീട് പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാവുകയും ഓര്‍മ്മക്കുറവും സംഭവിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications