Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഇട്ടാവട്ടത്ത് 159 പൂച്ചകളും 7 പട്ടികളും, 68കാരിക്ക് നോഹ സിന്‍ഡ്രം; ശിക്ഷ ഒരു വര്‍ഷത്തെ ജയില്‍വാസം
മൃഗസ്നേഹികളായവര്‍ വീടുകളില്‍ ഓമന മൃഗങ്ങളെ വളര്‍ത്തുന്നത് പുതിയ കാര്യമല്ല. വീട്ടിലെ ഒരംഗത്തെ പോലെ അവരെ സ്നേഹിച്ച് പരിചരിക്കുന്ന നിരവധി പേര് നമുക്കിടയില്‍ തന്നെയുണ്ട്. പക്ഷേ ഫ്രാന്‍സിലെ നൈസില് ദിവസങ്ങള്‍ക്ക് മുമ്പ് മൃഗങ്ങളെ വളര്‍ത്തിയതിന് ദമ്പതിമാര്‍ക്ക് കോടതി ഒരു വര്‍ഷത്തെ ജയില്‍വാസവും മൃഗങ്ങളെ വളര്‍ത്തുന്നതിന് സ്ഥിരമായ വിലക്കും 150,000 പൗണ്ട് പിഴയും വിധിച്ചു. എന്തൊരു നാടാണല്ലേ.

അങ്ങനെ ചിന്തിക്കാന്‍ വരട്ടെ. നിങ്ങള്‍ കരുതുന്നത് പോലെയല്ല സംഗതികളുടെ കിടപ്പ്. ഇവരുടെ 861 ചതുരശ്ര അടി മാത്രം വരുന്ന വീട്ടില്‍ 159 പൂച്ചകളെയും ഏഴ് പട്ടികളെയുമാണ്കണ്ടെത്തിയത്. അതായത് പൂച്ചകള്‍ക്കും പട്ടികള്‍ക്കും രണ്ട് മനുഷ്യര്‍ക്കും വീട്ടില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥ.
കഴിഞ്ഞ വര്‍ഷം തന്നെ ഈ വീട്ടില്‍ വളരെ വൃത്തിഹീനമായ ചുറ്റുപാടില്‍ മൃഗങ്ങളെ വളര്‍ത്തുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. മൃഗങ്ങളില്‍ മിക്കതും നിര്‍ജലീകരണവും പോഷകാഹാരക്കുറവും മൂലം ശോഷിച്ച അവസ്ഥയിലായിരുന്നു. മാത്രമല്ല ഇവരുടെ ദേഹത്ത് പലതരത്തിലുള്ള ചെള്ളുകളും പ്രാണികളും ഉണ്ടായിരുന്നു. മൃഗങ്ങള്‍ക്ക് മതിയായ സംരക്ഷണം ഒരുക്കുന്നതില്‍ ദമ്പതിമാര്‍ക്ക് തെറ്റ് പറ്റിയെന്ന് ഇവര്‍ക്ക് ശിക്ഷ വിധിച്ച ജഡ്ജി നിരീക്ഷിച്ചു.
68 വയസ്സുള്ള സ്ത്രീയും 52 വയസ്സുള്ള പുരുഷനുമാണ് മൃഗസ്നേഹം മൂലം മൃഗങ്ങള്‍ക്ക് ദുരിതജീവിതം നല്‍കിയത്. മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിന്നും ഇവരെ കോടതി എന്നന്നേക്കുമായി വിലക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അയല്‍ക്കാരുമായുള്ള പ്രശ്നത്തെ തുടര്‍ന്നാണ് പോലീസ് ഈ വിഷയത്തില്‍ ഇടപെടുന്നത്. അന്ന് ഡസണ്‍ കണക്കിന് മൃഗങ്ങളെയാണ് ഓരോ മുറിയിലും കണ്ടെത്തിയത്. വീട്ടില്‍ എല്ലായിടത്തും മൃഗങ്ങളുടെ കാഷ്ഠവും ഉണ്ടായിരുന്നു. ആരോഗ്യമില്ലാതെ ചത്തുപോയ പൂച്ചകളുടെയും നായകളുടെയും മൃതദേഹങ്ങള്‍ കുളിമുറിയില്‍ നിന്നും കണ്ടെത്തി.
വീട്ടിനുള്ളിലെ മൃഗങ്ങള്‍ തന്റെ ജീവനാണെന്നും എന്നാലും അവയെ വേണ്ട രീതിയില്‍ നോക്കാന്‍ കഴിഞ്ഞില്ലെന്നും ദമ്പതിമാരില്‍ ഭാര്യ കോടതിയില്‍ സമ്മതിച്ചു. ഇവരുടെ മാതാപിതാക്കളുടെ മൂന്ന് പൂച്ചകളെയും പട്ടികളെയുമാണ് 2018ല്‍ അവര്‍ ആദ്യം വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. അതിനുശേഷം അവരുടെ ഫ്ളാറ്റിനടുത്തുള്ള കെട്ടിടത്തില്‍ ഉപേക്ഷിച്ച 30 പൂച്ചകളെ കൂടി അപ്പാര്‍ട്മെന്റിലേയ്ക്ക് കൊണ്ടുവന്നു. ഇവ പെറ്റുപെരുകിയപ്പോഴാണ് മൊത്തത്തില്‍ 159 പൂച്ചകളിലേയ്ക്ക് എത്തിയത്.
ഈ മൃഗങ്ങളെ ഉപേക്ഷിക്കുന്നത് തന്നെ തന്നെ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഈ സ്ത്രീ കോടതിയില്‍ പറഞ്ഞത്.
നോഹ സിന്‍ഡ്രം
ഈ സ്ത്രീയുടെ പ്രശ്നം നോഹ സിന്‍ഡ്രം ആണെന്ന് പിന്നീട് സൈക്യാട്രിക് പരിശോധകളിലൂടെ തിരിച്ചറിഞ്ഞു. മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാനസിക വിഭ്രാന്തിയാണിത്. അവയെ ശരിയായി സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രക്ഷിക്കണമെന്നുള്ള ചിന്ത.
പതിനെട്ട് മാസത്തെ ജയില്‍വാസം ഇവര്‍ക്ക് ശിക്ഷയായി നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. 2014ല്‍ 18 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ 13 പൂച്ചകളെയും ഒരു പട്ടിയെയും വളര്‍ത്തിയതിന് ഇവരുടെ പേരില്‍ അന്വേഷണം നടക്കുന്നുണ്ട്.



Click it and Unblock the Notifications