Just In
- 3 hrs ago സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- 4 hrs ago ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- 6 hrs ago കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- 7 hrs ago ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
Don't Miss
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
കരോള്‍ വെറുമൊരു പാട്ടല്ല; ഒരു ചരിത്രം
ആഘോഷങ്ങളുടെ മാസമാണ് ഡിസംബര്‍. ക്രിസ്മസും ന്യൂ ഇയറും അവധി ദിനങ്ങളുമൊക്കെയായി ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന കാലം. ഡിസംബറിന്റെ അവസാന വാരം ക്രിസ്മസ് തിരക്കില്‍ അമരുന്ന തെരുവുകള്‍, നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും കൊണ്ട് കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന വീഥികള്‍.. എല്ലാമെല്ലാം ക്രിസ്മസിനായി. ക്രിസ്മസ് എന്നാല്‍ മനസിലോടിയെത്തുക നക്ഷക്കൂട്ടങ്ങളുടെ ദൃശ്യങ്ങള്‍ക്ക് ചാരുത പകരുന്ന ക്രിസ്മസ് ഗാനങ്ങളാണ്. ദൈവപുത്രന്റെ ജനനം, ജീവിതം, സമ്മാനങ്ങള്‍, സന്തോഷങ്ങള്‍, സാന്റാ ക്ളോസ്, മഞ്ഞ് എന്നിവയൊക്കെ ഇതിവൃത്തമാക്കിയ കരോള്‍ ഗാനങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ എങ്ങും മുഴങ്ങിക്കേള്‍ക്കുന്നു. ദൈവപുത്രനെ വാഴ്ത്തുന്ന ആ കരോള്‍ ഗാനങ്ങളുടെ ചരിത്രം നമുക്കൊന്നു നോക്കാം.
കരോള്‍ എന്ന വാക്കിന്റെ അര്‍ത്ഥം നൃത്തം അല്ലെങ്കില്‍ സ്തുതിയുടെയും സന്തോഷത്തിന്റെയും ഗാനം എന്നാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂറോപ്പില്‍ കരോളുകള്‍ ആദ്യമായി ആലപിച്ചിരുന്നുവെങ്കിലും ഇവ ക്രിസ്മസ് കരോളുകളായിരുന്നില്ല. വിന്റര്‍ സോളിറ്റിസ് ആഘോഷങ്ങളില്‍ ആളുകള്‍ പാടിയ ഗാനങ്ങളായിരുന്നു അവ. വര്‍ഷത്തിലെ ഏറ്റവും ചെറിയ ദിവസമാണ് വിന്റര്‍ സോളിറ്റിസ്. സാധാരണയായി ഡിസംബര്‍ 22നാണ് ഇത് നടക്കുന്നത്. നാല് സീസണുകളിലും കരോളുകള്‍ എഴുതുകയും ആലപിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികള്‍ പാരമ്പര്യം തുടര്‍ന്നു വന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി എ.ഡി 129 മുതല്‍ പ്രത്യേകം ഗാനങ്ങള്‍ എഴുതിയെന്നു ചരിത്ര രേഖകളുണ്ട്. ഈ ക്രിസ്മസ് ഗാനങ്ങള്‍ പ്രാഥമികമായി ലാറ്റിന്‍ ഭാഷയിലാണ് എഴുതിയിരുന്നത്. അവയെ കരോള്‍സ് എന്നല്ല, സ്തുതിഗീതങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്.
Most read: ഇത്രയേ ഞാന്‍ ചെയ്തുള്ളൂ.. കാര്‍ കുളത്തിലിട്ട് നായ
ഇന്നത്തെപോലുള്ള ആദ്യകാല കരോള്‍ എഴുതിയത് 1410 ലാണ്. അവയില്‍ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ഇപ്പോഴും നിലനില്ക്കുന്നുള്ളൂ. മറിയയും യേശുവും ബെത്ലഹേമില്‍ വ്യത്യസ്ത ആളുകളെ കണ്ടുമുട്ടുന്നതിനെക്കുറിച്ചായിരുന്നു കരോള്‍. ഈ കാലഘട്ടത്തിലെ മിക്ക കരോളുകളും എലിസബത്തന് കാലഘട്ടവും അസത്യമായ കഥകളാണ്. ക്രിസ്മസ് കഥയെ അടിസ്ഥാനമാക്കി, വിശുദ്ധ കുടുംബത്തെക്കുറിച്ചുള്ള മതപരമായ ഗാനങ്ങളേക്കാള്‍ വിനോദമായിട്ടാണ് ഇവ കാണപ്പെട്ടിരുന്നത്. പള്ളികളേക്കാള്‍ വീടുകളിലാണ് ഇവ സാധാരണയായി പാടിയിരുന്നത്.
1640 കളില്‍ ഇംഗ്ലണ്ടില്‍ പ്യൂരിറ്റന്‍സ് അധികാരത്തില്‍ വന്നപ്പോള്‍ ക്രിസ്മസ് ആഘോഷവും കരോള്‍ ആലാപനവും നിര്‍ത്തി. എന്നിരുന്നാലും, ആളുകള്‍ അപ്പോഴും രഹസ്യമായി ആലപിച്ചതിനാല്‍ കരോളുകള്‍ ഇന്നും നിലനില്ക്കുന്നു. വിക്ടോറിയന്‍ കാലം വരെ കരോള്‍ ഗാനങ്ങള്‍ അവഗണിക്കപ്പെട്ടു. വില്യം സാന്‍ഡിസ്, ഡേവിസ് ഗില്‍ബെര്‍ട്ട് എന്ന രണ്ടുപേര്‍ ഇംഗ്ലണ്ടിലെ ഗ്രാമങ്ങളില്‍ നിന്ന് ധാരാളം ക്രിസ്മസ് കരോളുകള്‍ ശേഖരിച്ചിരുന്നു.
പൊതുവായി കരോള്‍ ആലാപനം ജനപ്രിയമാകുന്നതിന് മുമ്പ്, 'കാത്തിരിപ്പ്' എന്ന പേരില്‍ ഔദ്യോഗിക കരോള്‍ ഗായകര്‍ ഉണ്ടായിരുന്നു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കാന്‍ അധികാരമുള്ള പ്രധാന പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലുള്ള ആളുകളുടെ കൂട്ടമായിരുന്നു ഇവര്‍. ക്രിസ്മസ് രാവില്‍ മാത്രം പാടിയതിനാലാണ് അവരെ 'കാത്തിരിപ്പ്' എന്ന് വിളിച്ചിരുന്നത്. കൂടാതെ, ഈ സമയത്ത് ഇംഗ്ലണ്ടിലെ നഗരങ്ങളില്‍ നിരവധി ഓര്‍ക്കസ്ട്രകളും ഗായകസംഘങ്ങളും സ്ഥാപിക്കപ്പെട്ടു. ആളുകള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങിനെ കരോളുകള്‍ വീണ്ടും ജനപ്രിയമായി.
പതിനാറാം നൂറ്റാണ്ടിലാണ് '12 ഡെയ്സ് ഓഫ് ക്രിസ്മസ്' എന്ന ഗാനം പിറന്നത്. 'സൈലന്റ് നൈറ്റ്', 'ലിറ്റില്‍ ടൗണ്‍ ഓഫ് ബത്ലഹേം' തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ക്കും വിക്ടോറിയന്‍ കാലഘട്ടം സാക്ഷിയായി. വിക്ടോറിയന്‍ കാലഘട്ടത്തില്‍ 'ഗുഡ് കിംഗ് വെന്‍സസ്ലാസ്' പോലുള്ള നിരവധി പുതിയ കരോളുകളും എഴുതപ്പെട്ടു. ലോകപ്രശസ്തമായ നിരവധി ക്രിസ്മസ് ഗാനങ്ങള്‍ ഇക്കാലത്തിനുള്ളില്‍ പിറവിയെടുത്തു. ഇതില്‍ ഒന്നാമതായി നിര്‍ത്താവുന്നതാണ് 'സൈലന്റ് നൈറ്റ് ഹോളി നൈറ്റ്' എന്ന ഗാനം. നിരവധി ഭാഷകളിലേക്ക് സൈലന്റ് നൈറ്റ് ഇതിനകം പരിഭാഷപ്പെടുത്തിക്കഴിഞ്ഞു. മലയാളത്തില്‍ ഈ ഗാനം 'ശാന്തരാത്രി തിരുരാത്രി..' എന്നു തുടങ്ങുന്നതാണ്.