ഇന്ത്യയുടെ വാനമ്പാടി ഇനി ഓര്‍മ്മ: ലത മങ്കേഷ്‌കര്‍ അന്തരിച്ചു

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ (92) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൊവിഡ് ബാധയെ തുടര്‍ന്ന് തല മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് രോഗമുക്തി വന്നെങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ച് ആരോഗ്യാവസ്ഥ ഗുരുതരമായി മാറുകയും ചെയ്തു. ലത മങ്കേഷ്‌കറിന്റെ മരണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ ഇന്ത്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

Veteran Singer Lata Mangeshkar

സംസ്‌കാരം ഇന്ന് വൈകിട്ട് 6.30ന് ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നാണ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നിരവധി പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. 'ഇന്ത്യയുടെ നൈറ്റിംഗേല്‍' എന്നറിയപ്പെടുന്ന വ്യക്തിയാണ് ലത മങ്കേഷ്‌കര്‍. ലതമങ്കേഷ്‌കറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

* ലതാ മങ്കേഷ്‌കര്‍ പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത് കൂടാതെ ലത മങ്കേഷ്‌കര്‍ ഒരിക്കലും അവരുടെ പാട്ടുകള്‍ കേട്ടിട്ടില്ല. ഇതിഹാസ ഗായികയും ഭാരതരത്ന ജേതാവുമായിരുന്നു ഇവര്‍. താന്‍ പാട്ട് കേള്‍ക്കാതിരിക്കുന്നതിന്റെ കാരണം എന്ന് പറയുന്നത് അങ്ങനെ ചെയ്താല്‍ തന്റെ ആലാപനത്തില്‍ നിരവധി പിഴവുകള്‍ കണ്ടെത്തുമെന്ന് ലതാ മങ്കേഷ്‌കര്‍ പറഞ്ഞു.

* 1929 സെപ്റ്റംബര്‍ 28-നാണ് ലത മങ്കേഷ്‌കര്‍ ജനിച്ചത്. ഹേമ എന്നായിരുന്നു ഇവരുടെ പേര്. പിന്നീട് പിതാവിന്റെ നാടകമായ ഭാവ് ബന്ധനിലെ ഒരു പ്രശസ്ത കഥാപാത്രമായ ലതികയ്ക്ക് ശേഷമാണ് ഇവര്‍ ലത എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. മാതാപിതാക്കളഇല്‍ അഞ്ച് മക്കളില്‍ ആദ്യത്തെ കുട്ടിയായിരുന്നു ലത മങ്കേഷ്‌കര്‍. മീന, ആശാ ഭോസ്ലെ, ഉഷ, ഹൃദയനാഥ് എന്നിങ്ങനെ നാല് സഹോദരങ്ങളുണ്ട് ഇവര്‍ക്ക്.

* പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും (നാടക നടനും ക്ലാസിക്കല്‍ ഗായികയും) ഷെവന്തിയുടെയും (ശുദ്ധമതി) മകളാണ് ലതാ മങ്കേഷ്‌കര്‍. ലതാ മങ്കേഷ്‌കറിന്റെ അമ്മ ശെവന്തി അദ്ദേഹത്തിന്റെ അച്ഛന്‍ ദിനനാഥ് മങ്കേഷ്‌കറിന്റെ രണ്ടാം ഭാര്യയായിരുന്നു. ആദ്യഭാര്യ നര്‍മ്മദ ലതയുടെ മാതൃസഹോദരിയായിരുന്നു, അവര്‍ വിവാഹത്തിന്റെ തുടക്കത്തില്‍ തന്നെ മരിച്ചു. അവളുടെ മരണശേഷം 1927-ല്‍ ദിനനാഥ് ഷെവന്തിയെ വിവാഹം കഴിച്ചു.

* അഞ്ചാം വയസ്സില്‍ സംഗീത ലോകത്തെക്ക് ലതാജി ചുവട് വെച്ചു. അക്കാലത്തെ പ്രശസ്ത ഗായകരായ അമന്‍ അലി ഖാന്‍ സാഹിബ്, അമാനത് ഖാന്‍ എന്നിവരോടൊപ്പം സംഗീതം അഭ്യസിച്ചു. പിന്നണി ഗായികയായി ലതാ മങ്കേഷ്‌കര്‍ ചലച്ചിത്രരംഗത്തേക്ക് എത്തിയെങ്കിലും നൂര്‍ജഹാന്‍, ഷംഷാദ് ബീഗം തുടങ്ങിയ ഗായികമാരില്‍ ഇവര്‍ പിന്തള്ളപ്പെട്ടു.

* അഞ്ചുവയസ്സുള്ളപ്പോള്‍ അച്ഛന്റെ നാടകങ്ങളിലും ലത മങ്കേഷ്‌കര്‍ അഭിനയിച്ചിരുന്നു. ലത തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മുംബൈയിലാണ് ചെലവഴിച്ചതെങ്കിലും, മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഇവര്‍ ജനിച്ചത്. അവളുടെ ജീവിതത്തിന്റെ 16 വര്‍ഷവും ഈ നഗരത്തിലാണ് ചെലവഴിച്ചത്. 1938-ല്‍, ഷോലാപൂരിലെ നൂതന്‍ തിയേറ്ററില്‍ ഒമ്പതാം വയസ്സില്‍ ആണ് ലത മങ്കേഷ്‌കര്‍ ആദ്യമായി പരസ്യമായി പാടിയത്.

* 1942-ല്‍ മറാത്തി ചിത്രമായ കിറ്റി ഹസാലിനായി ലത മങ്കേഷ്‌കര്‍ തന്റെ ആദ്യ ഗാനം റെക്കോര്‍ഡുചെയ്തു, പക്ഷേ അത് പുറത്തിറങ്ങിയില്ല. 'മഹല്‍' (1949) എന്ന സിനിമയിലെ 'ആയേഗ ആനേവാലാ' എന്ന ഗാനം അവള്‍ക്ക് ആകാശത്തോളം ഉയര്‍ന്ന പ്രശസ്തി നല്‍കി, അതിന് ശേഷം അവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 1955-ല്‍ റാം രാം പവ്ഹാനെ എന്ന മറാത്തി ചിത്രത്തിന് വേണ്ടിയാണ് ലതാ മങ്കേഷ്‌കര്‍ ആദ്യമായി സംഗീതം ഒരുക്കിയത്. എന്നിരുന്നാലും, 1960-കളില്‍ അവര്‍ ആനന്ദ് ഘാന്‍ എന്ന ഓമനപ്പേരില്‍ നിരവധി മറാത്തി സിനിമകള്‍ക്ക് സംഗീതം നല്‍കി.

Veteran Singer Lata Mangeshkar

* ലതയുടെ ദേശഭക്തി ഗാനമായ 'ഏ മേരേ വതന്‍ കേ ലോഗോണ്‍' പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഉള്‍പ്പടെ 1963 ജനുവരി 27-ന് ന്യൂഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കണ്ണീരിലാഴ്ത്തി. 1962ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് സമര്‍പ്പിക്കപ്പെട്ടതായിരുന്നു ഗാനം. 1974-ല്‍ ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പരിപാടി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരിയായിരുന്നു ലത മങ്കേഷ്‌കര്‍.

* നടി സൈറ ബാനുവിന് തന്റെ ശബ്ദം ഏറ്റവും അനുയോജ്യമാണെന്ന് ലതാ മങ്കേഷ്‌കര്‍ വിശ്വസിക്കുന്നതായി പറയപ്പെടുന്നു! സംഗീത സംവിധായകന്‍ ഗുലാം ഹൈദറിനെ തന്റെ ഗോഡ്ഫാദറായി കണക്കാക്കുന്നു, കാരണം ലതയുടെ അഭിപ്രായത്തില്‍ ഗുലാം ലതയുടെ കഴിവില്‍ പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു. രാജ് കപൂറിന്റെ മാസ്റ്റര്‍പീസ് സത്യം ശിവം സുന്ദരം (1978) ലതാ മങ്കേഷ്‌കറിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് പറയപ്പെടുന്നു.

* 1999-ല്‍ അവര്‍ രാജ്യസഭാംഗമായും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. സെഷനുകളില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും 2006-ല്‍ അവരുടെ കാലാവധി അവസാനിച്ചു. പാര്‍ലമെന്റില്‍ ഹാജരാകാത്തതിന് അവര്‍ തന്റെ അനാരോഗ്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇന്ത്യ ഇതുവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഗായികയാണ് ലതാ മങ്കേഷ്‌കര്‍. അരനൂറ്റാണ്ടിനിടെ 35ലധികം ഇന്ത്യന്‍ ഭാഷകളില്‍ പാടിയിട്ടുണ്ട്.

* ലോകത്ത് ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ചതിന്റെ പേരില്‍ 1974ലാണ് ലതാ മങ്കേഷ്‌കറിന്റെ പേര് ആദ്യമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. ഏകദേശം 25,000 ഗാനങ്ങള്‍ ആലപിച്ചതിന്റെ ബഹുമതി അവര്‍ക്കായിരുന്നു. 1999-ല്‍ ലതാ മങ്കേഷ്‌കറുടെ പേരിലാണ് ലതാ ഈ ഡി പര്‍ഫ്യൂം എന്ന പെര്‍ഫ്യൂമിന് പേര് ലഭിച്ചത്. ആയിരത്തിലധികം ഹിന്ദി ഭാഷയിലും 36 പ്രാദേശിക സിനിമകളിലുമായി 5,000-ലധികം ഗാനങ്ങള്‍ക്ക് ലതാ മങ്കേഷ്‌കര്‍ തന്റെ ശബ്ദസാന്നിധ്യം നല്‍കിയിട്ടുണ്ട്.

Story first published: Sunday, February 6, 2022, 16:45 [IST]
X
Desktop Bottom Promotion