Latest Updates
-
മെയ് മാസത്തിലെ കടുത്ത ചൂട്; ശരീരത്തിന് കുളിർമയേകാൻ വീട്ടിലുണ്ട് ഈ അത്ഭുത പാനീയങ്ങൾ -
മെയ് 1 ഉഷ്ണതരംഗം: കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് ജീവന് ഭീഷണിയോ? അറിയേണ്ടതെല്ലാം -
അച്ഛനും അമ്മയുമാകാൻ ഇനി പ്രായം തടസ്സമല്ല; ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയിൽ പ്രതീക്ഷയോടെ ദമ്പതികൾ -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ഇൻഡോർ വഴികൾ പരീക്ഷിക്കൂ! -
കത്തുന്ന വെയിലത്ത് പുറത്തിറങ്ങുന്നവരാണോ? ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
മെറ്റ് ഗാലയ്ക്ക് മുന്നോടിയായി താരങ്ങളുടെ കഠിന തപസ്സ്; 72 മണിക്കൂർ കൊണ്ട് ആ രൂപമാറ്റം എങ്ങനെ? -
ബുദ്ധപൂർണിമയും സ്വാതി നക്ഷത്രവും: ഈ രാശിക്കാർക്ക് ജീവിതം മാറിമറിയും, ഭാഗ്യം കൂടെപ്പിറക്കും! -
മെയ് 2-3: ഗജകേസരിയും ധനയോഗവും ഒന്നിക്കുന്നു; സ്വർണ്ണവും വസ്തുവും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം! -
മെയ് ദിനം കരിയറിൽ വഴിത്തിരിവ്: ഈ രാശിക്കാർക്ക് ശമ്പള വർദ്ധനവും പുതിയ ജോലിയും തേടിയെത്തും -
മെയ് 1 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, നിങ്ങളുടെ നക്ഷത്രത്തിന് എന്ത് സംഭവിക്കും?
അഭിമാന നേട്ടവുമായി വീണ്ടും ശൈലജ ടീച്ചര്‍
ഫാഷന്‍ ആന്റ് ലൈഫ് സ്റ്റൈല്‍ മാസികയായ വോഗിന്റെ ഇന്ത്യാ പതിപ്പില്‍ കേരളത്തിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ വുമണ്‍ ഓഫ് ദ ഇയര്‍ 2020 ആയി തിരഞ്ഞെടുത്തു. ലേകം മുഴുവന്‍ കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കേരളത്തെ ചേര്‍ത്ത് നിര്‍ത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനാണ് വോഗ് പുരസ്കാരം. മാഗസിന്റെ 2020 നവംബര്‍ ലക്കം തിങ്കളാഴ്ചയാണ് പുറത്തിറങ്ങുന്നത്. ടീച്ചറുടെ കവര്‍ ഇമേജിലൂടെയാണ് ഈ ലക്കത്തെ വോഗ് മാഗസിന് പുറത്തിറങ്ങുന്നത്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ചും നിപ്പ, കൊവിഡ് കാലത്ത് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇതിന് വേണ്ടി മുന്നില്‍ നിന്ന് നയിച്ച നേതാവെന്ന നിലക്കാണ് വോഗ് ശൈലജ ടീച്ചറെ വുമണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തത്.

ടീച്ചറെക്കൂടാതെ ബോളിവുഡ് താരം ശില്‍പ്പഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരേയും ഈ ലക്കത്തിലെ വോഗ് മാഗസിന് അടയാളപ്പെടുത്തുന്നുണ്ട്. ലോകപ്രശസ്ത ഫാഷന്‍ സ്റ്റൈല്‍ മാഗസിനാണ് വോഗ് മാഗസിന്. ഇക്കഴിഞ്ഞ ജൂലൈയില്‍ പരോസ്പക്റ്റസ് മാഗസിന്റെ പട്ടികയിലും കെ കെ ശൈലജ ടീച്ചര്‍ ഇടം നേടിയിരുന്നു. ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാഗസിന് ആണ് ഇത്. അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ശൈലജ ടീച്ചറുടെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് -19 ന്റെ വ്യാപനത്തില്‍ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ ആരോഗ്യമന്ത്രിയുടെ പങ്ക് വളരെയധികം പ്രശംസനീയമാണ്. ഏപ്രില്‍ മാസത്തില്‍ കോവിഡ് -19 വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആണ് സംസ്ഥാനത്തില്‍ ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍ ഈ അവസ്ഥയിലും കൂടുതല്‍ മികച്ച രീതിയില്‍ കെ കെ ഷൈലജ ടീച്ചര്‍ നടത്തിയ പ്രവര്‍ത്തനം മികതായിരുന്നു. ഷൈലജ ടീച്ചറുടെ കരുത്തുറ്റ നിലപാടിനെ ബഹുമാനിച്ച് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പുരസ്കാരം നല്‍കിയത്.
View this post on InstagramA post shared by VOGUE India (@vogueindia) on



Click it and Unblock the Notifications