Latest Updates
-
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം
അഭിമാന നേട്ടവുമായി വീണ്ടും ശൈലജ ടീച്ചര്‍
ഫാഷന്‍ ആന്റ് ലൈഫ് സ്റ്റൈല്‍ മാസികയായ വോഗിന്റെ ഇന്ത്യാ പതിപ്പില്‍ കേരളത്തിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ വുമണ്‍ ഓഫ് ദ ഇയര്‍ 2020 ആയി തിരഞ്ഞെടുത്തു. ലേകം മുഴുവന്‍ കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കേരളത്തെ ചേര്‍ത്ത് നിര്‍ത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനാണ് വോഗ് പുരസ്കാരം. മാഗസിന്റെ 2020 നവംബര്‍ ലക്കം തിങ്കളാഴ്ചയാണ് പുറത്തിറങ്ങുന്നത്. ടീച്ചറുടെ കവര്‍ ഇമേജിലൂടെയാണ് ഈ ലക്കത്തെ വോഗ് മാഗസിന് പുറത്തിറങ്ങുന്നത്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ചും നിപ്പ, കൊവിഡ് കാലത്ത് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇതിന് വേണ്ടി മുന്നില്‍ നിന്ന് നയിച്ച നേതാവെന്ന നിലക്കാണ് വോഗ് ശൈലജ ടീച്ചറെ വുമണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തത്.

ടീച്ചറെക്കൂടാതെ ബോളിവുഡ് താരം ശില്‍പ്പഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരേയും ഈ ലക്കത്തിലെ വോഗ് മാഗസിന് അടയാളപ്പെടുത്തുന്നുണ്ട്. ലോകപ്രശസ്ത ഫാഷന്‍ സ്റ്റൈല്‍ മാഗസിനാണ് വോഗ് മാഗസിന്. ഇക്കഴിഞ്ഞ ജൂലൈയില്‍ പരോസ്പക്റ്റസ് മാഗസിന്റെ പട്ടികയിലും കെ കെ ശൈലജ ടീച്ചര്‍ ഇടം നേടിയിരുന്നു. ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാഗസിന് ആണ് ഇത്. അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ശൈലജ ടീച്ചറുടെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് -19 ന്റെ വ്യാപനത്തില്‍ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ ആരോഗ്യമന്ത്രിയുടെ പങ്ക് വളരെയധികം പ്രശംസനീയമാണ്. ഏപ്രില്‍ മാസത്തില്‍ കോവിഡ് -19 വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആണ് സംസ്ഥാനത്തില്‍ ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍ ഈ അവസ്ഥയിലും കൂടുതല്‍ മികച്ച രീതിയില്‍ കെ കെ ഷൈലജ ടീച്ചര്‍ നടത്തിയ പ്രവര്‍ത്തനം മികതായിരുന്നു. ഷൈലജ ടീച്ചറുടെ കരുത്തുറ്റ നിലപാടിനെ ബഹുമാനിച്ച് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പുരസ്കാരം നല്‍കിയത്.
View this post on InstagramA post shared by VOGUE India (@vogueindia) on



Click it and Unblock the Notifications