Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ്
അഭിമാന നേട്ടവുമായി വീണ്ടും ശൈലജ ടീച്ചര്‍
ഫാഷന്‍ ആന്റ് ലൈഫ് സ്റ്റൈല്‍ മാസികയായ വോഗിന്റെ ഇന്ത്യാ പതിപ്പില്‍ കേരളത്തിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ വുമണ്‍ ഓഫ് ദ ഇയര്‍ 2020 ആയി തിരഞ്ഞെടുത്തു. ലേകം മുഴുവന്‍ കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കേരളത്തെ ചേര്‍ത്ത് നിര്‍ത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനാണ് വോഗ് പുരസ്കാരം. മാഗസിന്റെ 2020 നവംബര്‍ ലക്കം തിങ്കളാഴ്ചയാണ് പുറത്തിറങ്ങുന്നത്. ടീച്ചറുടെ കവര്‍ ഇമേജിലൂടെയാണ് ഈ ലക്കത്തെ വോഗ് മാഗസിന് പുറത്തിറങ്ങുന്നത്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ചും നിപ്പ, കൊവിഡ് കാലത്ത് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇതിന് വേണ്ടി മുന്നില്‍ നിന്ന് നയിച്ച നേതാവെന്ന നിലക്കാണ് വോഗ് ശൈലജ ടീച്ചറെ വുമണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തത്.

ടീച്ചറെക്കൂടാതെ ബോളിവുഡ് താരം ശില്‍പ്പഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരേയും ഈ ലക്കത്തിലെ വോഗ് മാഗസിന് അടയാളപ്പെടുത്തുന്നുണ്ട്. ലോകപ്രശസ്ത ഫാഷന്‍ സ്റ്റൈല്‍ മാഗസിനാണ് വോഗ് മാഗസിന്. ഇക്കഴിഞ്ഞ ജൂലൈയില്‍ പരോസ്പക്റ്റസ് മാഗസിന്റെ പട്ടികയിലും കെ കെ ശൈലജ ടീച്ചര്‍ ഇടം നേടിയിരുന്നു. ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാഗസിന് ആണ് ഇത്. അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ശൈലജ ടീച്ചറുടെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് -19 ന്റെ വ്യാപനത്തില്‍ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ ആരോഗ്യമന്ത്രിയുടെ പങ്ക് വളരെയധികം പ്രശംസനീയമാണ്. ഏപ്രില്‍ മാസത്തില്‍ കോവിഡ് -19 വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആണ് സംസ്ഥാനത്തില്‍ ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍ ഈ അവസ്ഥയിലും കൂടുതല്‍ മികച്ച രീതിയില്‍ കെ കെ ഷൈലജ ടീച്ചര്‍ നടത്തിയ പ്രവര്‍ത്തനം മികതായിരുന്നു. ഷൈലജ ടീച്ചറുടെ കരുത്തുറ്റ നിലപാടിനെ ബഹുമാനിച്ച് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പുരസ്കാരം നല്‍കിയത്.
View this post on InstagramA post shared by VOGUE India (@vogueindia) on



Click it and Unblock the Notifications