Latest Updates
-
രാഖിക്ക് മെഹന്ദി ഇടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, അലർജി ഒഴിവാക്കി നിറം കൂട്ടാം -
ഉത്രാടപ്പാച്ചിലിൽ ഷോപ്പിംഗ് നടത്തണോ? ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇതാ ചില വഴികൾ! -
ഓഗസ്റ്റ് 27-ലെ സൂര്യ-ബുധ സംയോഗം: ഓണത്തിരക്കിൽ യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ഓണം 2026: അവസാന നിമിഷത്തെ ഓണാഘോഷ തയാറെടുപ്പുകൾ; തിരക്കില്ലാതെ ഷോപ്പിംഗ് നടത്താൻ ഈ വഴികൾ നോക്കൂ -
ശുക്രൻ ചിത്ര നക്ഷത്രത്തിലേക്ക്: ഓണം-രാഖി ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം! -
ഓണത്തിരക്കിലും രക്ഷാബന്ധൻ: ആഘോഷം ഗംഭീരമാക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ! -
ഓണക്കാല ചൊവ്വാഴ്ച: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനം, ഇന്നത്തെ ശുഭസമയവും ലളിത പരിഹാരങ്ങളും അറിയാം! -
ഓണക്കാലത്തെ ചൊവ്വാഴ്ച ശുക്ല പ്രദോഷം: ശിവപൂജയ്ക്ക് ഒരുങ്ങുമ്പോൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ
മൂന്ന് വയസ്സുകാരന്‍റെ ശരീരത്തിൽ നിന്ന് 11 സൂചികൾ
വെറും മൂന്ന് വയസ്സുകാരനായ കുഞ്ഞിന്‍റെ ശരീരത്തില്‍ കണ്ടെത്തിയത് 11സൂചികള്‍. തെലങ്കാനയിലെ വാവപർത്ഥിയിൽ ആണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത്. അശോക്- അന്നപൂർണ എന്നീ ദമ്പതികളുടെ കുഞ്ഞിലാണ് ഡോക്ടർമാർ പതിനൊന്ന് സൂചികൾ കണ്ടെത്തിയത്.
എന്നാൽ ഇത് കുഞ്ഞിന്‍റെ മാതാപിതാക്കൾക്ക് മനസ്സിലായില്ല എന്നുള്ളതാണ് സത്യം. കുഞ്ഞ് കുറച്ച് ദിവസങ്ങളായി പ്രകടിപ്പിച്ചിരുന്ന ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഒരു ഡോക്ടറെ കാണുന്നതിന് വേണ്ടി ഇവർ തയ്യാറായത്. ഇതിനെ തുടർന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിൽ ആണ് കുഞ്ഞിന്‍റെ ശരീരത്തിലെ സൂചികൾ കണ്ടെത്തിയത്.

ഇടുപ്പിന്‍റെ ഭാഗത്തും വൃക്കയുടെ സമീപമാണ് ഈ സുചികൾ മുഴുവനും കണ്ടെത്തിയത്. കുഞ്ഞിന്‍റെ മലദ്വാരം വഴി പുറത്ത് വന്ന നിലയിലാണ് പല സൂചികളും കണ്ടെത്തിയത്. പരിശോദന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർ ഉടനേ തന്നെ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാൽ പെട്ടെന്ന് ഇത് ചെയ്യുന്നതിന് സാധിക്കില്ല എന്നുള്ളത് തന്നെയാണ് ഡോക്ടറെ വലച്ചതും. അതിന് വളരെയധികം സമയം വേണമെന്ന് തന്നെയാണ് ഡോക്ടർ ആവശ്യപ്പെട്ടത്.
കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് പേർക്കെതിരെ ഉടനേ തന്നെ കേസെടുത്തു. ഇവർ പലപ്പോഴും കുഞ്ഞിനെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവാറുണ്ടായിരുന്നു എന്നുള്ളതാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. ജ്യുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നോ എന്തിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നോ ഇവർ ഇത് വരെ പറഞ്ഞിട്ടില്ല.



Click it and Unblock the Notifications