Latest Updates
-
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം
മൂന്ന് വയസ്സുകാരന്‍റെ ശരീരത്തിൽ നിന്ന് 11 സൂചികൾ
വെറും മൂന്ന് വയസ്സുകാരനായ കുഞ്ഞിന്‍റെ ശരീരത്തില്‍ കണ്ടെത്തിയത് 11സൂചികള്‍. തെലങ്കാനയിലെ വാവപർത്ഥിയിൽ ആണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത്. അശോക്- അന്നപൂർണ എന്നീ ദമ്പതികളുടെ കുഞ്ഞിലാണ് ഡോക്ടർമാർ പതിനൊന്ന് സൂചികൾ കണ്ടെത്തിയത്.
എന്നാൽ ഇത് കുഞ്ഞിന്‍റെ മാതാപിതാക്കൾക്ക് മനസ്സിലായില്ല എന്നുള്ളതാണ് സത്യം. കുഞ്ഞ് കുറച്ച് ദിവസങ്ങളായി പ്രകടിപ്പിച്ചിരുന്ന ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഒരു ഡോക്ടറെ കാണുന്നതിന് വേണ്ടി ഇവർ തയ്യാറായത്. ഇതിനെ തുടർന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിൽ ആണ് കുഞ്ഞിന്‍റെ ശരീരത്തിലെ സൂചികൾ കണ്ടെത്തിയത്.

ഇടുപ്പിന്‍റെ ഭാഗത്തും വൃക്കയുടെ സമീപമാണ് ഈ സുചികൾ മുഴുവനും കണ്ടെത്തിയത്. കുഞ്ഞിന്‍റെ മലദ്വാരം വഴി പുറത്ത് വന്ന നിലയിലാണ് പല സൂചികളും കണ്ടെത്തിയത്. പരിശോദന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർ ഉടനേ തന്നെ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാൽ പെട്ടെന്ന് ഇത് ചെയ്യുന്നതിന് സാധിക്കില്ല എന്നുള്ളത് തന്നെയാണ് ഡോക്ടറെ വലച്ചതും. അതിന് വളരെയധികം സമയം വേണമെന്ന് തന്നെയാണ് ഡോക്ടർ ആവശ്യപ്പെട്ടത്.
കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് പേർക്കെതിരെ ഉടനേ തന്നെ കേസെടുത്തു. ഇവർ പലപ്പോഴും കുഞ്ഞിനെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവാറുണ്ടായിരുന്നു എന്നുള്ളതാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. ജ്യുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നോ എന്തിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നോ ഇവർ ഇത് വരെ പറഞ്ഞിട്ടില്ല.



Click it and Unblock the Notifications











