Just In
- 32 min ago ശനിദേവന് ചൊരിയും അനുഗ്രഹം; തട്ടുപൊളിപ്പന്‍ നേട്ടങ്ങള്‍ ഇന്ന് ഈ 4 രാശിക്ക്
- 8 hrs ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 8 hrs ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 9 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
Don't Miss
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
തൂപ്പുകാരിയില്‍ നിന്ന് ജില്ലാ കളക്ടറിലേക്ക്!! അത്ഭുതമാണ് ആശ കന്ദ്ര
ജോധ്പൂരിലെ തെരുവിലെ തൂപ്പുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ആശ കന്ദ്രയെ അഭിനന്ദിച്ചുകൊണ്ട് ഒരു ഫോണ്‍ വിളി എത്തി. അങ്ങേത്തലയ്ക്കല്‍ സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി!! ഒരു തൂപ്പുകാരിയെ എന്തിനാണ് പ്രധാനമന്ത്രി നേരിട്ട് വിളിക്കുന്നത് എന്നല്ലേ? കഥ ഇവിടെ തുടങ്ങുന്നതേ ഉള്ളൂ. ആശ കന്ദ്ര ഇന്ന് തൂപ്പുകാരിയല്ല. ഒരു ഐ.എ.എസ് ഓഫീസറാണ്..
ജോധ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ തൂപ്പുകാരി ആയിരുന്ന ആശ കന്ദ്ര ജോലി ചെയ്തുകൊണ്ട് തന്നെ പഠിച്ച് സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഇന്ന് രാജസ്ഥാനില്‍ അഡ്മിനിസ്ട്രഷന് ഓഫിസറാണ്. ഉടന്‍ തന്നെ ഡെപ്യൂട്ടി കളക്ടറായി പോസ്റ്റിംഗ് നല്‍കും. ഏതൊരു സ്ത്രീക്കും പ്രചോദനം നല്‍കുന്നതാണ് ആശ കന്ദ്രയുടെ ജീവിത കഥ.
എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ അവര്‍ തന്റെ രണ്ടു മക്കളെ വളര്‍ത്തുന്നതോടൊപ്പം തന്നെ ബിരുദ പഠനവും പൂര്‍ത്തിയാക്കി. രണ്ട് വര്‍ഷം മുമ്പ് രാജസ്ഥാന് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയിരുന്നെങ്കിലും ഫലപ്രഖ്യാപനം വൈകി. പരീക്ഷ കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിന് ശേഷം ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സ്വീപ്പര്‍ ആയി ജോലി ലഭിച്ചു. ഐ.എ.എസ് ഫലത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് തനിക്കും മക്കള്‍ക്കുമുള്ള ജീവിതച്ചെലവ് നിര്‍വഹിക്കാനായി ആശ യാതൊരു മടിയും വിചാരിക്കാതെ തൂപ്പുകാരിയായി ജോലി ചെയ്തത്.
Most read: 2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?
അടുത്തിടെയാണ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. വളരെയധികം കാത്തിരുന്ന മത്സരപരീക്ഷ വിജയിച്ചതായി അറിഞ്ഞപ്പോള്‍ അവളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഒരു സ്ത്രീക്ക് താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടാന്‍ ദൃഢനിശ്ചയം മാത്രം മതിയെന്ന് ആശ ഇതിലൂടെ തെളിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സബ് ഇന്‍സ്പെക്ടറായ ആനി ശിവയുടെ നേട്ടങ്ങള്‍ക്ക് പിന്നാലെയാണ് ആശയുടെ വാര്‍ത്തയും രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നത്. ഒരു കുഞ്ഞിന്റെ അമ്മയായ ആനി ശിവ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് പോലീസ് ആയത്. സോപ്പും സോപ്പ് പൊടിയും വില്‍ക്കുകയും പലചരക്ക് സാധനങ്ങള്‍ വീടുതോറും വിതരണം ചെയ്യുകയും ഐസ്ക്രീമും നാരങ്ങാവെള്ളവും വില്‍ക്കുകയും ചെയ്തുവന്നിരുന്ന സ്ത്രീയായിരുന്ന ആനി ശിവ. പല ജോലികള്‍ ചെയ്യുമ്പോഴും അവര്‍ പഠിക്കുകയും സോഷ്യോളജിയില്‍ ബിരുദം നേടുകയും ചെയ്തു. പിന്നീട്, 2019 ല്‍ പോലീസ് ഓഫീസര്‍ പരീക്ഷയ്ക്ക് ഹാജരാവുകയും വിജയിക്കുകയും ചെയ്തു.