Latest Updates
-
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്!
വയറ്റിലെ അസ്വസ്ഥത; അവള് അറിഞ്ഞില്ല ഗര്‍ഭം
ഗര്‍ഭകാലം വളരെയധികം ആസ്വദിച്ച് മുഴുവനാക്കേണ്ട ഒരു അവസ്ഥയാണ്. ഒരിക്കലും ഗര്‍ഭം എന്ന് പറയുന്നത് ഒരു രോഗാവസ്ഥയോ രോഗമോ അല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഒരു കാരണവശാലും രോഗമായി കാണാനേ പാടുകയില്ല. പണ്ടുള്ളവര്‍ പറഞ്ഞ് നമ്മളെല്ലാവരും കേട്ടിട്ടുണ്ട് നെല്ല് കുത്തുമ്പോള്‍ പോയി പ്രസവിച്ച് വന്ന സ്ത്രീകളെക്കുറിച്ച്. അത്രക്ക് നിസ്സാരമായിരുന്നു പണ്ട് കാലത്ത് പ്രസവവും ഗര്‍ഭകാലവും.
എന്നാല്‍ ഇന്ന് അത് പലപ്പോഴും ഒരു രോഗാവസ്ഥയായി മാറുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു സംഭവം നടന്നിരിക്കുകയാണ് ന്യൂജഴ്സിയില്‍. കടുത്ത വയറു വേദനയുടെ ഭാഗമായി ടോയ്ലറ്റില് പോയപ്പോള്‍ നടന്നതോ ഒരു പ്രസവമാണ്. അതെ താന്‍ പൂര്‍ണ ഗര്‍ഭിണിയാണ് എന്ന കാര്യം പോലും ഇവര്‍ അറിഞ്ഞില്ല എന്നതാണ് സത്യം.
കേള്‍ക്കുമ്പോള്‍ വളരെ അത്ഭുതമായി തോന്നാം. കാരണം ഒന്‍പത് മാസത്തിനുള്ളില്‍ ഒരിക്കല്‍ പോലും ഈസ്ത്രീക്ക് താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം അറിഞ്ഞില്ല എന്നതാണ് സത്യം. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

ഭക്ഷ്യവിഷബാധയെന്ന് കരുതി
ഭക്ഷ്യവിഷബാധയായാണ് ഈ യുവതി തന്റെ പ്രസവ വേദനയെ കണക്കാക്കിയത്. കാരണം ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു എന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നിന്ന് അല്ലെങ്കില്‍ ഇത് സമ്മാനിച്ച ഷോക്കില്‍ നിന്ന് ഇതുവരേയും മുക്തരായിട്ടില്ല ഈ ദമ്പതികള്‍.

കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം
കുഞ്ഞിന് വേണ്ടി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു ന്യൂജഴ്സി സ്വദേശിനിയായ പാട്രിക്ക ക്രോഫോര്‍ഡും ഭര്‍ത്താവ് ഇവാനും. ഇപ്പോള്‍ ഇവരുടെ ജീവിതത്തിലെ ക്ഷണിക്കപ്പെടാത്ത അഥിതിയാണ് ഈ കുഞ്ഞെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഒരിക്കലും സ്വപ്നത്തില്‍ പോലും പാട്രിക്ക ചിന്തിച്ചില്ല താന്‍ ഗര്‍ഭിണിയാണെന്ന കാര്യം.

തെറ്റി വരുന്ന ആര്‍ത്തവം
ആര്‍ത്തവം എല്ലാ മാസവും കൃത്യമായി വരാത്തതും മൂന്ന് മാസത്തിലും നാല് മാസത്തിലും ഇടക്കാണ് ആര്‍ത്തവം വരുന്നത് എന്നതും ഇവരെ ഒരു ഗര്‍ഭത്തിന്റെ സാധ്യതയില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഒരു ഗര്ഭസാധ്യതയെക്കുറിച്ച് ഇവര്‍ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല.

വയറ്റിലെ അസ്വസ്ഥത
വയറ്റിലെ അസ്വസ്ഥതയാണ് ഗര്‍ഭത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ഭക്ഷ്യ വിഷബാധയെന്ന് കരുതി അതിനെ ഗര്‍ഭത്തിന്റെ സാധ്യത പോലും ഇവര്‍ സംശയിച്ചില്ല. കഴിഞ്ഞ മാസം 28-നാണ് പാട്രിയക്ക് വയറ്റില്‍ അസ്വസ്ഥത തോന്നിത്തുടങ്ങിയത്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയാണ് എന്നാണ് ഇവര്‍ കരുതിയത്.

പ്രസവം ബാത്ത്റൂമില്‍
ഭക്ഷ്യ വിഷബാധയെന്ന് കരുതി ടോയ്ലറ്റില് പോയ പാട്രിയക്ക് പെട്ടെന്നാണ് കുഞ്ഞ് പുറത്തേക്ക് വരുന്നത് പോലെ തോന്നിയത്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി എന്നാണ് പിന്നീട് ഇവര്‍ പ്രതികരിച്ചത്. കുഞ്ഞിന് വേണ്ടി യാതൊരു തരത്തിലുള്ള മുന്‍കരുതലുകളും തയ്യാറെടുപ്പുകളും ഇവര്‍ നടത്തിയിട്ടുണ്ടായിരുന്നില്ല.

പിതാവിന്റെ മരണവും സമ്മര്‍ദ്ദവും
പാട്രിയയുടെ പിതാവ് മരിച്ചത് അടുത്ത ദിവസങ്ങളിലായാണ്. ഇതിന്റെ ഷോക്കിലും പല വിധത്തിലുള്ള മാറ്റങ്ങളും ഇവരുടെ ശരീരത്തില്‍ നടന്നിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് കാരണം പലപ്പോഴും കുഞ്ഞിന്റെ ചലനങ്ങള്‍ പോലും തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ആണ്‍കുഞ്ഞാണ് ഇവര്‍ക്ക് ജനിച്ചത്. പാട്രിയയുടെ അച്ഛന്റെ പേരാണ് കുഞ്ഞിന് നല്‍കിയിട്ടുള്ളത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നാണ് ഈ അവസ്ഥയെ ഡോക്ടര്‍മാര്‍ പറയുന്നത്. കാരണം ചില സ്ത്രീകളില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാവുന്നത്. എന്ത് തന്നെയായാലും തന്റെ കുഞ്ഞിനും പങ്കാളിക്കും ഒപ്പം വളരെയധികം സന്തോഷത്തിലാണ് പാട്രിക്ക.



Click it and Unblock the Notifications