Latest Updates
-
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
ജൂൺ 2-ലെ വ്യാഴമാറ്റം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു, നിങ്ങൾ തയ്യാറാണോ? -
മിഥുനം രാശിയിലേക്ക് ബുധൻ: ഓഹരി വിപണിയിലും കരിയറിലും വമ്പൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം! -
2026 മെയ് 27: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടോ?
റേപ്പിനെ തുടര്‍ന്ന് മരണം തേടിയ കൗമാരക്കാരി...
റേപ്പിനെ തുടര്‍ന്ന് മരണം തേടിയ കൗമാരക്കാരി...
ചെറിയ പെണ്‍കുട്ടികള്‍ പോലും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സംഭവങ്ങള്‍ നാം അറിയാറുണ്ട്. ഇതില്‍ ചിലപ്പോള്‍ ജനിച്ചു വയസും പോലും തികയാത്ത പെണ്കുഞ്ഞുങ്ങളും പെടുന്നു.
ചെറുപ്പത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയമാകുന്നത് ശാരീരികമായി മാത്രമല്ല, മാനസികമായി കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നത് വാസ്തവമാണ്. ശരീരത്തിലേറ്റ മുറിവുണങ്ങുമെങ്കിലും മനസിലേറ്റ മുറിവ് ജീവിതാവസാനം വരെ ഇവരെ വേട്ടയാടിയേക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പ്രശ്നത്തിനു കാരണവുമായേക്കും.
ചെറുപ്പത്തിലെ പീഡനത്തെ തുടര്‍ന്ന് മരണം വരിയ്ക്കാന്‍ മെഡിക്കല്‍ സഹായം തേടിയ ഡെച്ചുകാരിയായ 17 കാരി അടുത്തിടെ മരണപ്പെട്ടു. ഇവരെ കുറിച്ചറിയൂ,

നോവ പോത്തോവന്‍
നോവ പോത്തോവന്‍ എന്ന 17 കാരിയായ പെണ്‍കുട്ടിയാണ് അടുത്തിടെ മരിച്ചതായി സഹോദരി അറിയിച്ചത്. 11-ാമത്തെ വയസില്‍ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ട നോവ 14-ാമത്തെ വയസില്‍ വീണ്ടും രണ്ടു പുരുഷന്മാരാല് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു.

സ്ട്രെസ്, അനോറെക്സിയ
ഇതെത്തുടര്‍ന്നുണ്ടാകുന്ന സ്ട്രെസ്, അനോറെക്സിയ, ഡിപ്രഷന് തുടങ്ങിയ രോഗാവസ്ഥകളിലേയ്ക്ക് ഈ പെണ്‍കുട്ടി മാറി. തന്റെ അനുഭവങ്ങള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ പെണ്‍കുട്ടി പങ്കു വച്ചിരുന്നു.

റേപ്പിനെ തുടര്‍ന്ന്
റേപ്പിനെ തുടര്‍ന്ന് മാനസിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇവര്‍ ചികിത്സ തേടിയെങ്കിലും ഇതു കൊണ്ട് കാര്യമായ ഗുണമുണ്ടായില്ല. ഇതെത്തുടര്‍ന്ന് ദയാവധത്തിനായി ഇവിടെയുള്ള ഒരു ക്ലിനിക്കില്‍ ഈ പെണ്‍കുട്ടി പോയിരുന്നു. തന്റെ മരണത്തിനായി സഹായം തേടി. 17 വയസാണ് ഇവക്ക് അപ്പോള്‍ ഉണ്ടായിരുന്നത്.

ദയാവധം
എന്നാല്‍ 21 വയസാകാതെ ദയാവധം നിയമ വിരുദ്ധമാണെന്ന് ക്ലിനിക് അവരെ അറിയിച്ചു. അതു വരെ ചികിത്സ തുടരണമെന്നും 21 വയസിലേ ബ്രെയിന്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുകയും ചെയ്യുകയുള്ളൂവെന്നായിരുന്നു ക്ലിനിക്കിന്റെ നിലപാട്.

എന്നാല്‍ അതു വരെ കാത്തിരിയ്ക്കാന്‍
എന്നാല്‍ അതു വരെ കാത്തിരിയ്ക്കാന്‍, തന്റെ ദുരിതം നീട്ടാന്‍ ഈ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. ഇതെത്തുടര്‍ന്ന് ഭക്ഷണവും ചികിത്സയും നിഷേധിച്ച് വീട്ടില്‍ തന്നെ സ്റ്റാര്വേഷന് മോഡിലായിരുന്നു പെണ്‍കുട്ടി. ഒരാളുടെ അനുവാദത്തോടെയല്ലാതെ അയാള്‍ക്ക് ഭക്ഷണമോ മെഡിക്കല്‍ സഹായമോ ശുശ്രൂഷയോ നല്‍കാനാകില്ലെന്ന ഡച്ച് നിയമം ബലമായി നോവയ്ക്കു ചികിത്സ നല്‍കുന്നതിന് തടസമാകുകയും ചെയ്തു.

ഇതെത്തുടര്‍ന്ന്
ഇതെത്തുടര്‍ന്ന് ഭക്ഷണം കഴിയ്ക്കാതെ തന്നെ മരണത്തിലേയ്ക്കു പോകുകയായിരുന്നു നോവ. നോവയുടെ മരണം മെഡിക്കല്‍ സഹായത്തോടെയായിരുന്നുവെന്ന ചില വാര്‍ത്താ മാധ്യമങ്ങളുടെ വാദത്തെ ഖണ്ഡിച്ചാണ് നോവ ഭക്ഷണവും ചികിത്സയും ഇല്ലാത്തതു കൊണ്ടാണ് മരണം വരിച്ചതെന്ന വാസ്തവം സഹോദരി അറിയിച്ചത്.

ചെറുപ്പത്തിലെ ഇത്തരം അനുഭവങ്ങള്‍
ചെറുപ്പത്തിലെ ഇത്തരം അനുഭവങ്ങള്‍ ഒരു പെണ്‍കുട്ടിയെ എങ്ങനെ കൊല്ലാതെ കൊല്ലുന്നു, മാനസികമായി തളര്‍ത്തുന്നു എന്നതിന് ഉദാഹരണമാണ് നോവ സ്വയം മരണത്തെ വരിച്ച സംഭവം.



Click it and Unblock the Notifications