Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന് ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
നിപ്പാ വൈറസിന് കീഴടങ്ങിയ നേഴ്സ് ഭർത്താവിന് അയച്ച കത്ത്
നിപ്പ വൈറസിന് തിങ്കളാഴ്ച കീഴടങ്ങിയ 28 കാരിയായ ലിനി എന്ന നേഴ്‌സ് തന്റെ ഭർത്താവ് സജീഷിന് എഴുതിയ കത്ത്
"സജീഷേട്ടാ ,ഞാൻ ഏതാണ്ട് പോകാറായി.എനിക്കിനി നിങ്ങളെ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.ക്ഷമിക്കണം.നമ്മുടെ കുഞ്ഞുങ്ങളെ ഗൾഫിൽ കൊണ്ടുപോയി നല്ലവണ്ണം നോക്കണം.നമ്മുടെ അച്ഛനെപ്പോലെ അവർ ഒറ്റയ്ക്കാകരുത്.
ഒരുപാട് സ്നേഹത്തോടും ചുംബനത്തോടും

നിപ്പ വൈറസിന് തിങ്കളാഴ്ച കീഴടങ്ങിയ 28 കാരിയായ ലിനി എന്ന നേഴ്‌സ് തന്റെ ഭർത്താവ് സജീഷിന് എഴുതിയ കത്താണിത്.കേരളത്തിലെ കോഴിക്കോട് പെരുമ്പറ താലൂക്കിൽ കാഷ്വാൽറ്റി ഡിപ്പാർട്ട്മെന്റിൽ തന്റെ അവസാന മണിക്കൂറുകളിലാണ് ലിനി ഈ കത്ത് എഴുതുന്നത്.ബഹ്റിനിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവിനെ ഇനി കാണാനാകില്ല എന്നവൾ ഭയന്നു.
ചെമ്പനോടയിലെ പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് ലിനി.കഴിഞ്ഞ ആറു വർഷമായി താലൂക്ക് ആശുപത്രിയിൽ അവർ സേവനം ചെയ്യുന്നു.ഹ്രിത്തുൽ ,സിദ്ധാർഥ് എന്നീ രണ്ടു മക്കൾ ഇപ്പോൾ അവരുടെ 'അമ്മ രാധയ്‌ക്കൊപ്പമാണ്

വ്യഴാഴ്ച സിദ്ധാർത്ഥിന് മുലയൂട്ടിയ ശേഷം ലിനി വൈകിട്ട് 6 മണിയോടെ ആശുപത്രിയിൽ ജോലിക്ക് കയറി.നിപ്പ വൈറസ് ബാധിച്ച ഒരു കുടുംബത്തിലെ മൂന്നു പേരെ അറ്റൻഡ് ചെയ്തു.അവർ പിന്നീട് മരിച്ചു.രാത്രി മുഴുവൻ അവരോടൊപ്പം ഇരിക്കുകയും പരിപാലിക്കുകയും സംസാരിക്കുകയും ചെയ്തു.
രാവിലെ ലിനിക്ക് പനി ബാധിക്കുകയും വഷളാവുകയും ചെയ്തു.മിഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.ആശുപത്രിയിലേക്കുള്ള വഴിയിൽ സജീഷിനെ വീഡിയോ കാൾ ചെയ്യുകയും അസുഖമാണെന്ന് പറയുകയും ചെയ്തു.ഗുരുതരമെന്ന് അറിയിച്ചില്ല.ലിനി മരണത്തിന് കീഴടങ്ങും മുൻപേ സജീഷ് പറന്നെത്തി.ഐസലേറ്റഡ് ഐ സി യു വിൽ കയറി അവളെ കാണുകയും സംസാരിക്കുകയും ചെയ്തു.

തനിക്ക് നിപ്പോ വൈറസ് ആണെന്നും ഐസൊലേറ്റ്ഡ് വാർഡിൽ പ്രവേശിപ്പിക്കണമെന്നും ലിനി മെഡിക്കൽ കോളേജിലെ ഡോക്ടറോട് പറഞ്ഞു.അവളുടെ അമ്മയും സഹോദരിയും ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയെങ്കിലും ആരെയും പ്രവേശിപ്പിക്കാൻ ലിനി അനുവദിച്ചില്ല.
അയൽക്കാർക്ക് ഭയപ്പാട് ഉണ്ടാക്കാൻ ആ കുടുംബം ആഗ്രഹിക്കുന്നില്ല.അതിനാൽ പൊതുദർശനത്തിന് വയ്ക്കാതെ കോഴിക്കോട് ലിനിയെ ദഹിപ്പിച്ചു.നിറകണ്ണുകളോടെ ലിനിയുടെ അവസാന കത്തും ചേർത്തുപിടിച്ചു സജീഷ് വീടിന്റെ വരാന്തയിൽ ഇരിക്കുകയാണ്.ഇതൊന്നുമറിയാതെ കുട്ടികൾ കളിക്കുകയാണ്



Click it and Unblock the Notifications












