മുംബൈയിലെ ചില പ്രേതകഥകള്‍

പേടിപ്പെടുത്തുന്ന കഥകള്‍ പല സ്ഥലങ്ങള്‍ക്കും പറയാനുണ്ടാകും. ബോളിവുഡ് അടിയുറപ്പിച്ചു നില്‍ക്കുന്ന മുംബൈയ്ക്കും ഇത്തരം ചില കഥകള്‍ പറയാനുണ്ട്.

ചില പേടിപ്പെടുത്തുന്ന സ്ഥലങ്ങള്‍ മുംബൈയിലുമുണ്ട്. ഇത്തരം ചില സ്ഥലങ്ങളെപ്പറ്റി അറിഞ്ഞിരിക്കൂ.

Mumbai

മുംബൈയിലെ കെംപ്‌സ് കോര്‍ണറിലാണ് ഗ്രാന്റ് പാരഡി ടവര്‍ നില നില്‍ക്കുന്നത്. മുംബൈയിലെ പോഷ് സ്ഥലങ്ങളിലൊന്നാണ് ഇതെന്നു പറയാം. എങ്കിലും ഈ ടവറിലെ രണ്ടാം നിലയിലെ ഫഌറ്റുകള്‍ ഇപ്പോഴും വിറ്റു പോകാതെ നില നില്‍ക്കുന്നു. വിലയല്ല പ്രശ്‌നം, 1979ല്‍ പണി കഴിച്ച ശേഷം ഈ ടവറില്‍ 20 ആത്മഹത്യകളാണ് നടന്നതെന്നതു തന്നെ കാരണം.

ആരേ മില്‍ക് കോളനിയുണ്ട്. ഇത് ആരേ മി്ല്‍ക് കമ്പനി ജോലിക്കാര്‍ക്കു വേണ്ടി പണി തീര്‍ത്തതാണ്. ഇവിടെ നല്ലൊരു പാര്‍ക്കുമുണ്ട്. പകല്‍ സമയം പാര്‍ക്കില്‍ നടക്കാം, സന്തോഷിക്കാം. എന്നാല്‍ രാത്രിയില്‍ ഈ പാര്‍ക്കില്‍ പ്രേതങ്ങള്‍ വിഹരിക്കുന്നവെന്നാണ് പറയപ്പെടുന്നത്.

മുംബൈയിലെ മുകേഷ് മില്‍സ് 80കളില്‍ തന്നെ അടച്ചു പൂട്ടിയതാണ്. ഇവിടെ ഇപ്പോള്‍ ധാരാളം സിനിമാ ഷൂട്ടിംഗുകള്‍ നടക്കാറുമുണ്ട്. എന്നാല്‍ പ്രേതകഥകളാല്‍ സമ്പന്നമാണ് ഇവിടം. ഇവിടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഒരു നടിയ്ക്കു പ്രേതബാധയുണ്ടായെന്നും ഈ നടി പുരുഷസ്വരത്തില്‍ സംസാരിച്ചുവെന്നും കഥകളുണ്ട്.

മുംബൈയിലെ കൊളാബയില്‍ ഏഷ്യാറ്റിക് ലൈബ്രറി എന്ന ഒരു വലിയ ലൈബ്രറിയുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ വലിയ ഈ കെട്ടിടത്തില്‍ പ്രേതങ്ങളുണ്ടെന്നാണ് സംസാരം. പ്രത്യേകിച്ചും ഇംഗ്ലീഷുകാരുടെ പ്രേതങ്ങള്‍.

ഭീകരാക്രമണത്തിന് ഇരയായ മുംബൈയിലെ താജ് ഹോട്ടലിനും ഇത്തരം കഥകള്‍ പറയാണുണ്ട്. ഇതിന്റെ ആര്‍കിടെക്റ്റ് ഡബ്ല്യൂ. ജെ ചേംബേഴ്‌സ് എ്ന്ന ഫ്രഞ്ചുകാരനാണ്. ഇദ്ദേഹത്തിന്റെ ആത്മാവ് ഇവിടെ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് കഥകള്‍.

ടവേഴ്‌സ് ഓഫ് സൈലന്‍സ് എ്‌ന്നൊരു സ്ഥലവും മുംബൈയിലുണ്ട്. ഇത് ടൗണിന്റെ നടുവിലാണെങ്കിലും പ്രേതകഥകള്‍ ധാരാളമുള്ളതിനാല്‍ ഇവിടെപ്പോകാന്‍ ആളുകള്‍ പൊതുവെ മടിയ്ക്കുന്നു.

Story first published: Wednesday, January 23, 2013, 14:52 [IST]
X
Desktop Bottom Promotion