Just In
- 2 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 2 hrs ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 3 hrs ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 4 hrs ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
Don't Miss
- Movies കെട്ടുറപ്പിച്ചയാളെ ജാസ്മിന് ഓര്‍ക്കുന്നു കൂടിയില്ല, പിന്നെ എങ്ങനെയാണ് ഗബ്രി ചതിയനാകുന്നത്?
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റില്ല
ട്രസ്റ്റ്ലോയുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീകള്‍ക്ക് ഏറ്റവും നല്ല ജീവിത സാഹചര്യങ്ങള്‍ ഉള്ളത് കാനഡയില്‍ ആണ്. ലിംഗ സമത്വത്തിന് നയങ്ങള്‍ രൂപീകരിക്കുക, സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ചെറുക്കുക, ആരോഗ്യപദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ കാനഡയാണ് ജി20 രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നാണ് ട്രസ്റ്റ്ലോ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.
ജര്‍മ്മനി, ബ്രിട്ടന്, ആസ്ത്രേലിയ, ഫ്രാന്‍സ് എന്നിവയാണ് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും യോജിച്ച രാജ്യങ്ങളില്‍ കാനഡയുടെ പിന്നിലായി ആദ്യ അഞ്ചു സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക് ആറാം സ്ഥാനവും, ജപ്പാന് ഏഴാം സ്ഥാനവും ആണ് ലഭിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതില്‍ ഇന്ത്യയുടേതിനേക്കാള്‍ ഒരു സ്ഥാനം മുന്നിലാണ് സൗദി അറേബ്യ. ഇന്ത്യയില്‍ സ്ത്രീകള്‍ വില്പന ചരക്കാണ്, പത്ത് വയസ്സാകുന്നതിന് മുമ്പുതന്നെ പലരുടെയും വിവാഹം കഴിയുന്നുണ്ട്, സ്ത്രീകളെ അടിമകളായി ജോലി ചെയ്യിപ്പിക്കുന്നു എന്നിങ്ങനെയാണ് ഈ പഠനത്തിന്റെ ഭാഗവും, വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്ത പത്രപ്രവര്ത്തകന് നിക്കോളാസ് ക്രിസ്റ്റോഫ് അഭിപ്രായപ്പെട്ടിരിക്കുന്നത്.