Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സൗദി സ്ത്രീകള്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കാം

ലണ്ടനിലെ സൗദി എംബസിയാണ് സൗദി ഒളിംപിക്സ് കമ്മറ്റി ഒളിംപിക്സിലേക്ക് യോഗ്യത നേടുന്ന വനിതകളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കും എന്നറിയിച്ചിരിക്കുന്നത്.
ലിംഗ വിവേചനത്തിന്റെ പേരില്‍ മുഴുവന്‍ സൗദി ടീം ഒന്നാകെ അയോഗ്യതാ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗദി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.
വനിതകളെ ഒളിംപിക്സ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ സൗദിയുടെ യാഥാസ്ഥിതിക മത നേതൃത്വത്തിന്റെയിടയില് നിലനില്‍ക്കുന്ന കടുത്ത എതിര്‍പ്പ് മറികടന്നാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.
ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ലണ്ടന്‍ ഒളിംപിക്സിലേക്ക് പച്ചക്കൊടി ഉണ്ടായെങ്കിലും എത്ര പേര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്ന് കണ്ടറിയണം. നിലവില്‍ ഷോ ജംപിങ് താരം ദല്‍മ റുഷ്ദി മാട്രമാണ് ഒളിംപിക്സിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ സ്ത്രീകള്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച നിരോധനം നീക്കിയിരുന്നെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നീണ്ടു പോവുകയായിരുന്നു. കിരീടാവകാശി നയീഫ് രാജകുമാരന്റെ മരണം ആണ് വൈകിയതിന്റെ കാരണം.



Click it and Unblock the Notifications