Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
സൗദി സ്ത്രീകള്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കാം

ലണ്ടനിലെ സൗദി എംബസിയാണ് സൗദി ഒളിംപിക്സ് കമ്മറ്റി ഒളിംപിക്സിലേക്ക് യോഗ്യത നേടുന്ന വനിതകളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കും എന്നറിയിച്ചിരിക്കുന്നത്.
ലിംഗ വിവേചനത്തിന്റെ പേരില്‍ മുഴുവന്‍ സൗദി ടീം ഒന്നാകെ അയോഗ്യതാ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗദി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.
വനിതകളെ ഒളിംപിക്സ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ സൗദിയുടെ യാഥാസ്ഥിതിക മത നേതൃത്വത്തിന്റെയിടയില് നിലനില്‍ക്കുന്ന കടുത്ത എതിര്‍പ്പ് മറികടന്നാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.
ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ലണ്ടന്‍ ഒളിംപിക്സിലേക്ക് പച്ചക്കൊടി ഉണ്ടായെങ്കിലും എത്ര പേര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്ന് കണ്ടറിയണം. നിലവില്‍ ഷോ ജംപിങ് താരം ദല്‍മ റുഷ്ദി മാട്രമാണ് ഒളിംപിക്സിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ സ്ത്രീകള്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച നിരോധനം നീക്കിയിരുന്നെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നീണ്ടു പോവുകയായിരുന്നു. കിരീടാവകാശി നയീഫ് രാജകുമാരന്റെ മരണം ആണ് വൈകിയതിന്റെ കാരണം.



Click it and Unblock the Notifications