Latest Updates
-
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം!
ചരിത്രത്തിലുറങ്ങുന്ന ക്രൂരതകള്‍
ചരിത്രമുറങ്ങുന്ന പല നാടുകളുമുണ്ട്. ചരിത്രത്താളുകള്‍ പരിശോധിച്ചാല്‍ അദ്ഭുതങ്ങള്‍ക്കൊപ്പം ചില ക്രൂരതയുടെ ചിത്രങ്ങള്‍ കൂടി നമ്മുടെ കണ്മുന്നില് തെളിയും.
ഇത്തരം ചില നാടുകളേയും ഇവിടുത്തെ ചില ചരിത്രങ്ങളേയും കുറിച്ച് അറിയൂ.

ചരിത്രത്തിലുറങ്ങുന്ന ക്രൂരതകള്‍
ഒരു സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന നാടാണ് റോമെങ്കിലും പുരാതന കാലത്ത് ഇവിടെയും കാടത്തങ്ങള്‍ ധാരാളം അരങ്ങേറിയിട്ടുണ്ട്. റോം ഭരിച്ചിരുന്ന ചക്രവര്‍ത്തിമാരായ നീറോ, കലിഗുല എന്നിവര്‍ ക്രിസ്തുമത വിശ്വാസികളായ ധാരാളം പേരെ കൊന്നൊടുക്കിയിട്ടുണ്ട്. ചിലരെ കത്തിച്ചാണ് കൊലപ്പെടുത്തിയിരുന്നത്. മറ്റു ചിലരെയാകട്ടെ, നായ്ക്കളെക്കൊണ്ട് കടിച്ചു കീറിയും. ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും റോമന്‍ അധീശത്വം 2214 വര്‍ഷത്തോളം നീണ്ടു നിന്നു.

ചരിത്രത്തിലുറങ്ങുന്ന ക്രൂരതകള്‍
ഇപ്പോഴത്തെ റഷ്യ ഒരു കാലത്ത് സോവിയറ്റ് യൂണിയന് എന്ന പേരില്‍ പ്രസിദ്ധമായിരുന്നു. എന്നാല്‍ കമ്യൂണിസത്തിന്റെ പേരില്‍ ഇവിടെ കൊന്നൊടുക്കപ്പെട്ട മനുഷ്യരുടെ എണ്ണം ലക്ഷങ്ങള്‍ കവിയും. സ്റ്റാലിന് മാത്രം ആറു ലക്ഷത്തോളം പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

ചരിത്രത്തിലുറങ്ങുന്ന ക്രൂരതകള്‍
നാസി ജര്‍മനിയും ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്. അഡോള്‍ഫ് ഹിറ്റ്ലറര് അടക്കി ഭരിച്ചിരുന്ന കാലത്ത് അടിമകളുടെ ഭയത്തോടെയാണ് ആളുകള്‍ ഇവിടെ ജീവിച്ചിരുന്നത്. തന്റെ ഇഷ്ടങ്ങള്‍ക്ക് എതിരു പറയുന്നവരെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയിരുന്ന ഭരണാധികാരിയായിരുന്നു ഹിറ്റ്ലര്‍. ലോകമെമ്പാടും ദുരിതങ്ങള്‍ സമ്മാനിച്ച രണ്ടാം ലോകമഹായുദ്ധം തുടങ്ങി വച്ചത് നാസി ജര്‍മനിയാണ്.

ചരിത്രത്തിലുറങ്ങുന്ന ക്രൂരതകള്‍
ലോകത്തിനു മുഴുവന്‍ ആണവഭീഷണിയായിരിക്കുന്ന നോര്‍ത്ത് കോറിയയിലും കിരാതമായ മനുഷ്യക്കൊലകള്‍ നടന്നിരുന്നു. വിശപ്പടക്കാതെ ഭക്ഷണം മോഷ്ടിക്കുന്നവരെയും അതിര്‍ത്തി കടന്ന് സൗത്ത് ാെകറിയയിലേക്കു കടക്കാന്‍ ശ്രമിക്കുന്നവരേയും യാതൊരു ദയാദാക്ഷിണ്യവും കൂടാതെ കൊന്നൊടുക്കിയിരുന്ന ഭരണാധികാരികള്‍ ഇവിടെയുണ്ടായിരുന്നു. കിം എന്ന ഒരു ഭരണാധികാരി നോര്‍ത്ത് കൊറിയന്‍ ചരിത്രത്തിലെ ദുസ്വപ്നമായി ഓര്‍മിക്കപ്പെടും. കാരണം ആണവായുധ റിയാക്ടറുകള്‍ക്ക് മുന്‍കയ്യെടുത്ത് ഇദ്ദേഹമാണ്. സൗത്ത് കൊറിയയിലെ ധാരാളം ഭരണാധികാരികളെ ഇദ്ദേഹം വധിച്ചിട്ടുമുണ്ട്.

ചരിത്രത്തിലുറങ്ങുന്ന ക്രൂരതകള്‍
മനുഷ്യര്‍ക്കു തന്നെ ഭീഷണിയായിരുന്നു നരഭോജികളായ മംഗോളിയന്‍ വംശജര്‍. യൂറോപ്പിന്റെയും ഏഷ്യയുടേയും ചില ഭാഗങ്ങളില്‍ ഇവര്‍ ധാരാളമായുണ്ടായിരുന്നു. കുതിരപ്പുറത്തെത്തി അമ്പും വില്ലുമുപയോഗിച്ച് മനുഷ്യരെ കൊന്നൊടുക്കുന്ന ഇവര്‍ വലിപ്പത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തൊട്ടു താഴെത്തന്നെയായിരുന്നു. ലോകം കീഴടക്കാനായിരുന്ന തെമുജീന് എന്ന മംഗോളിയന്‍ ഭരണാധികാരിയുടെ പടപ്പുറപ്പാട്.

ചരിത്രത്തിലുറങ്ങുന്ന ക്രൂരതകള്‍
അപ്പാച്ചെ ട്രൈബലുകള്‍ എന്നൊരു വംശം അമേരിക്കല്‍ ജീവിച്ചിരുന്നു. പുറകില്‍ നിന്നും ആയുധങ്ങളെറിഞ്ഞ് മറ്റുള്ളവരെ കൊന്നൊടുക്കുന്നവരില് പ്രാഗല്ഭ്യം നേടിയവര്‍. എല്ലുകളും ലോഹങ്ങളും കൊണ്ടുണ്ടാക്കിയ, അന്നത്തെക്കാലത്ത് ഏറ്റവും ശക്തിയേറിയ ആയുധങ്ങളായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. തെക്കു പടിഞ്ഞാറന്‍ അമേരിക്കയ്ക്ക് ഇവര്‍ എപ്പോഴും ഒരു ഭീഷണിയായിരുന്നു.

ചരിത്രത്തിലുറങ്ങുന്ന ക്രൂരതകള്‍
ന്യൂസിലന്റില്‍ മയോറി എന്ന ഒരു വിഭാഗമുണ്ടായിരുന്നു. യൂറോപ്യന്കാര്ക്കു മുന്നായി ന്യൂസിലന്റില്‍ വാസമുറപ്പിച്ചവര്‍, 1809ല്‍ ഒരു യൂറോപ്യന്‍ കപ്പല്‍ ആക്രമിച്ച ഇവര്‍ കപ്പലിലെ 66 പേരെ കൊന്നൊടുക്കി. ഇതുകൊണ്ടായില്ല, ശവശരീരങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു.



Click it and Unblock the Notifications