Just In
- 9 min ago ശരീരത്തില്‍ മരവിപ്പോ, ബലഹീനതയോ നിസ്സാരമല്ല: എഴുന്നേല്‍ക്കാനാവാത്ത വിധം കിടത്തുന്ന ലക്ഷണങ്ങള്‍
- 38 min ago പണനേട്ടങ്ങള് തേടിവരും, സ്വപ്നം കണ്ട ജീവിതം സഫലം; ഇന്ന് ഭാഗ്യഫലം ഈ 4 രാശിക്ക്
- 1 hr ago ശുക്രനുദിച്ച സൗഭാഗ്യകാലം; മേടമാസത്തില്‍ ലോട്ടറിഭാഗ്യം തേടിവരുന്ന 7 നക്ഷത്രക്കാര്‍
- 3 hrs ago നിസ്സാര കാര്യങ്ങളില്‍ മുന്നില്‍ തടസ്സം, ശത്രുക്കള്‍ കൂടും; ഇന്നത്തെ രാശിഫലം
Don't Miss
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Movies 'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
തോണ്ടലുകാരെ ഷോക്കടിപ്പിക്കാം
തോണ്ടലും പിച്ചലും കൊണ്ട് പൊറുതിമുട്ടുന്ന സ്ത്രീകള്‍ക്കായി പുതിയൊരു ഉപകരണം കണ്ടെത്തിയിരിക്കുകയാണ് ദില്ലിയിലെ വിദ്യാര്‍ഥിയായ മനു ചോപ്ര. വാച്ചിന്റെ രൂപത്തില്‍ കയ്യില്‍ ധരിക്കാന്‍ കഴിയുന്ന ഉപകരണമാണിത്. സ്ത്രീകളെ ഉപദ്രവിക്കാന്‍ വരുന്ന പുരുഷന്മാര്ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ഇരയുടെ ഞരമ്പുകളിലൂടെ പോവുന്ന ആവേഗത്തിന്റെ വേഗതയനുസരിച്ചാണ് ഉപകരണം പ്രവര്‍ത്തിക്കുക.
തലച്ചോറില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് സഞ്ചരിക്കുന്ന നാഡീആവേഗങ്ങളുടെ വേഗത സെക്കന്റില്‍ 60 മീറ്ററാണ്. സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുമ്പോള്‍ ഈ വേഗത സെക്കന്റില്‍ 119 മീറ്ററായി വര്‍ധിക്കും. നാഡീ ആവേഗങ്ങളുടെ വേഗത വര്‍ധിക്കുമ്പോള്‍ ഉപകരണം അത് തിരിച്ചറിയുകയും .01 ആമ്പെയറുള്ള ഇലക്ട്രിക്ക് ഷോക്ക് കൊണ്ട് അക്രമിയെ നേരിടുകയും ചെയ്യുന്നു.
ഇതിന്റെ ഫലമായി ഉപദ്രവകാരി കുറച്ചുസമയം ഞെട്ടിത്തരിച്ചുനില്ക്കും. ആ സമയംകൊണ്ട് സ്ത്രീയ്ക്ക് രക്ഷപ്പെടുകയോ മറ്റുള്ളവരെ വിവരം ധരിപ്പിക്കുകയോ ചെയ്യാം. സ്ത്രീ ഹോര്‍മോണുകളെ തിരിച്ചറിയുന്ന രീതിയിലാണ് ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളെ ഉപദ്രവിക്കാനായി ഇത് ഉപയോഗിക്കാനും കഴിയില്ല.
ഈ ഉപകരണത്തിന്റെ നിര്‍മാണം പ്രാരംഭഘട്ടത്തിലാണെങ്കിലും നാഷണല്‍ ഇന്നൊവേഷന് ഫെഡറേഷന്റെ സഹായത്തോടെ ഇത് വ്യാവസായിക തലത്തില്‍ ലഭ്യമാക്കാനുള്ള നീക്കങ്ങളും ചോപ്ര തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പണിപൂര്‍ത്തിയായാല്‍ ആദ്യം ജിഡി ഗോയങ്ക സ്കൂള്‍ പ്രിന്‍സിപ്പല്‍ റിതു പഥകിന് നല്‍കാനാണ് ചോപ്രയുടെ തീരുമാനം. ഗോയങ്ക സ്കൂളിലെ വിദ്യാര്‍ഥിയാണ് മനു.
മുന്‍രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ നിര്‍ദേശത്തില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിരഞ്ഞെടുക്കപ്പെട്ട 5,000 കുട്ടികളുടെ കൂട്ടത്തിലുള്പ്പെട്ടയാളാണ് 20കാരനായ ചോപ്ര.