Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ?
അനാഥാലയത്തില്‍ നിന്നൊരു ലോകസുന്ദരി

ലോകസുന്ദരി കിരീടം ചൂടിയ വെനസ്വേലക്കാരി ഇവിയന് ലുനസോള് സര്ക്കോസിനുമുണ്ട് ലോകത്തോട് പറയാന്‍ കണ്ണീര്ച്ചാലുകളുണങ്ങിക്കിടക്കുന്ന ഒരു കഥ. 121 പേരെ പിന്തള്ളി സുന്ദരിപ്പട്ടം നേടിയ ഇവിയന് അനാഥയാണ്. ഈ അനാഥത്വം തന്നെയാണ് തന്നെ ശക്തയാക്കിയതെന്നും ഇവിയന് പറയുന്നു.
ഇവിയന് സര്‍കോസ് എന്ന ഇരുപത്തിരണ്ടുകാരിക്ക് 12 സഹോദരങ്ങളാണുള്ളത്. ഇവിയന് എട്ടാം വയസ്സുള്ളപ്പോള്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടു. പിന്നീട് എല്ലാവരും കന്യാസ്ത്രീ മഠത്തിലാണ് ജീവിച്ചത്. ഈ അനാഥത്വമാണ് തന്നെ തന്റേടിയാക്കിയതും ജീവിക്കാന്‍ പഠിപ്പിച്ചതെന്നും ഇവിയന് ആത്മവിശ്വാസത്തോടെയാണ് ലോകത്തോട് പറഞ്ഞത്.
എനിയ്ക്ക് ഒച്ചവെയ്ക്കാന്‍ മാത്രം സന്തോഷം തോന്നുന്നു, കരയാന്‍ തോന്നുന്നു, എന്നിട്ടും പുഞ്ചിരിക്കുകയാണ്-എന്നിങ്ങനെയായിരുന്നു ലോകസുന്ദരിയായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ ഇവിയന്റെ പ്രതികരണം. ഇപ്പോള്‍ ഒരു ബ്രോഡ്കാസ്റ്റിങ് കന്പനിയ്ക്കുവേണ്ടി ജോലിചെയ്യുകയാണ് ഈ സുന്ദരി
മിസ് ഫിലിപ്പീന്‍സ് വെന്‍ഡോലിന്‍ റുവായ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. മിസ് പ്യൂട്ടോറിക്കോ അമാന്‍ഡ പെരെസ് മൂന്നാം സ്ഥാനം സ്വന്തമാക്കി. 122 സുന്ദരിമാരില്‍ നിന്ന് ഏഴ് പേരെയാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. ലോകസുന്ദരി മത്സരം 150 രാജ്യങ്ങളിലാണ് തല്‍സമയം സംപ്രേഷണം ചെയ്തത്.
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് അറുപതാമത്തെ ലോകസുന്ദരി മത്സരം ലണ്ടനിലെ ഏള്‍സ് കോര്‍ട്ടില്‍ നടന്നത്.



Click it and Unblock the Notifications











