Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
പരസ്ത്രീബന്ധം: ചൈനയില്‍ ഭാര്യമാര്‍ സംഘടിക്കുന്നു

ചൈനയില്‍ വിവാഹേതരബന്ധങ്ങള്‍ സൂക്ഷിക്കുകയെന്നത് പുരുഷന്മാര്ക്കിടയില് പുതിയൊരു സ്റ്റാറ്റസ് അടയാളമായി മാറിയിരിക്കുകയാണ്. ഇതിനെതിരെയാണ് ഭാര്യമാര്‍ യൂണിയനുണ്ടാക്കുന്നത്. കൂടുതല്‍ പണമുള്ള പുരുഷന്മാര് കൂടുതല്‍ പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയെന്ന പ്രവണത നാള്‍ക്കുനാള്‍ കൂടിവരുകയാണ്.
പുരുഷന്മാരുടെ ഈ ലക്കുംലഗാനുമില്ലാത്ത പോക്ക് കുടുംബങ്ങളില്‍ താളപ്പിഴകളുണ്ടാക്കുകയാണ്. പതിനാറു വര്‍ഷത്തെ കുടുംബജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാല്പതുകാരി ലിയു ഷിസിയാന്‍ അഞ്ചുമാസം മുന്‍പ് ആരംഭിച്ച 'ആന്റി മിസ്ട്രസ് അസോസിയേഷന് ഓണ്‍ലൈന്‍ ശൃംഖലയില്‍ ഇതിനകം 3000 പേര് ചേര്‍ന്നുകഴിഞ്ഞു.
വിവാഹേതരബന്ധം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥന ഭര്‍ത്താവ് തള്ളിയതോടെയാണു ലിയു വിവാഹമോചനം നേടി അവിശ്വസ്തരായ ഭര്ത്താക്കന്മാര്ക്കെതിരെ സംഘടിക്കുകയെന്ന സന്ദേശവുമായി രംഗത്തിറങ്ങിയത്.
സമാനമായ അവസ്ഥ നേരിടുന്നവര്‍ക്കു വൈകാരിക പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയാണു ഇവരുടെ ലക്ഷ്യം. മാനസികവും സാമ്പത്തികവുമായ സഹായവും പ്രശ്നങ്ങളില്‍ വേണ്ട നിയമോപദേശങ്ങളും ലഭ്യമാക്കുകയെന്നതും സംഘടനയുടെ ലക്ഷ്യമാണ്.
ചൈനയില്‍ വിവാഹമോചനത്തിന്റെ തോത് കൂടുകയാണ്. 2011്ന്റെ ആദ്യ മൂന്നുമാസം മാത്രം 4.65 ലക്ഷം ദമ്പതികളാണു വിവാഹമോചനത്തിന് അപേക്ഷനല്കിയത്്. ചെറുപ്പക്കാരികളിലേറെയും ഒറ്റയ്ക്കു കഴിയാന്‍ താല്പര്യം കാണിക്കുന്നതും 'അവിഹിത ബന്ധങ്ങള്‍ കൂടാന്‍ കാരണമാകുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്.



Click it and Unblock the Notifications