Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
പരസ്ത്രീബന്ധം: ചൈനയില്‍ ഭാര്യമാര്‍ സംഘടിക്കുന്നു

ചൈനയില്‍ വിവാഹേതരബന്ധങ്ങള്‍ സൂക്ഷിക്കുകയെന്നത് പുരുഷന്മാര്ക്കിടയില് പുതിയൊരു സ്റ്റാറ്റസ് അടയാളമായി മാറിയിരിക്കുകയാണ്. ഇതിനെതിരെയാണ് ഭാര്യമാര്‍ യൂണിയനുണ്ടാക്കുന്നത്. കൂടുതല്‍ പണമുള്ള പുരുഷന്മാര് കൂടുതല്‍ പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയെന്ന പ്രവണത നാള്‍ക്കുനാള്‍ കൂടിവരുകയാണ്.
പുരുഷന്മാരുടെ ഈ ലക്കുംലഗാനുമില്ലാത്ത പോക്ക് കുടുംബങ്ങളില്‍ താളപ്പിഴകളുണ്ടാക്കുകയാണ്. പതിനാറു വര്‍ഷത്തെ കുടുംബജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാല്പതുകാരി ലിയു ഷിസിയാന്‍ അഞ്ചുമാസം മുന്‍പ് ആരംഭിച്ച 'ആന്റി മിസ്ട്രസ് അസോസിയേഷന് ഓണ്‍ലൈന്‍ ശൃംഖലയില്‍ ഇതിനകം 3000 പേര് ചേര്‍ന്നുകഴിഞ്ഞു.
വിവാഹേതരബന്ധം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥന ഭര്‍ത്താവ് തള്ളിയതോടെയാണു ലിയു വിവാഹമോചനം നേടി അവിശ്വസ്തരായ ഭര്ത്താക്കന്മാര്ക്കെതിരെ സംഘടിക്കുകയെന്ന സന്ദേശവുമായി രംഗത്തിറങ്ങിയത്.
സമാനമായ അവസ്ഥ നേരിടുന്നവര്‍ക്കു വൈകാരിക പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയാണു ഇവരുടെ ലക്ഷ്യം. മാനസികവും സാമ്പത്തികവുമായ സഹായവും പ്രശ്നങ്ങളില്‍ വേണ്ട നിയമോപദേശങ്ങളും ലഭ്യമാക്കുകയെന്നതും സംഘടനയുടെ ലക്ഷ്യമാണ്.
ചൈനയില്‍ വിവാഹമോചനത്തിന്റെ തോത് കൂടുകയാണ്. 2011്ന്റെ ആദ്യ മൂന്നുമാസം മാത്രം 4.65 ലക്ഷം ദമ്പതികളാണു വിവാഹമോചനത്തിന് അപേക്ഷനല്കിയത്്. ചെറുപ്പക്കാരികളിലേറെയും ഒറ്റയ്ക്കു കഴിയാന്‍ താല്പര്യം കാണിക്കുന്നതും 'അവിഹിത ബന്ധങ്ങള്‍ കൂടാന്‍ കാരണമാകുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്.



Click it and Unblock the Notifications