Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
പരസ്ത്രീബന്ധം: ചൈനയില്‍ ഭാര്യമാര്‍ സംഘടിക്കുന്നു

ചൈനയില്‍ വിവാഹേതരബന്ധങ്ങള്‍ സൂക്ഷിക്കുകയെന്നത് പുരുഷന്മാര്ക്കിടയില് പുതിയൊരു സ്റ്റാറ്റസ് അടയാളമായി മാറിയിരിക്കുകയാണ്. ഇതിനെതിരെയാണ് ഭാര്യമാര്‍ യൂണിയനുണ്ടാക്കുന്നത്. കൂടുതല്‍ പണമുള്ള പുരുഷന്മാര് കൂടുതല്‍ പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയെന്ന പ്രവണത നാള്‍ക്കുനാള്‍ കൂടിവരുകയാണ്.
പുരുഷന്മാരുടെ ഈ ലക്കുംലഗാനുമില്ലാത്ത പോക്ക് കുടുംബങ്ങളില്‍ താളപ്പിഴകളുണ്ടാക്കുകയാണ്. പതിനാറു വര്‍ഷത്തെ കുടുംബജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാല്പതുകാരി ലിയു ഷിസിയാന്‍ അഞ്ചുമാസം മുന്‍പ് ആരംഭിച്ച 'ആന്റി മിസ്ട്രസ് അസോസിയേഷന് ഓണ്‍ലൈന്‍ ശൃംഖലയില്‍ ഇതിനകം 3000 പേര് ചേര്‍ന്നുകഴിഞ്ഞു.
വിവാഹേതരബന്ധം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥന ഭര്‍ത്താവ് തള്ളിയതോടെയാണു ലിയു വിവാഹമോചനം നേടി അവിശ്വസ്തരായ ഭര്ത്താക്കന്മാര്ക്കെതിരെ സംഘടിക്കുകയെന്ന സന്ദേശവുമായി രംഗത്തിറങ്ങിയത്.
സമാനമായ അവസ്ഥ നേരിടുന്നവര്‍ക്കു വൈകാരിക പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയാണു ഇവരുടെ ലക്ഷ്യം. മാനസികവും സാമ്പത്തികവുമായ സഹായവും പ്രശ്നങ്ങളില്‍ വേണ്ട നിയമോപദേശങ്ങളും ലഭ്യമാക്കുകയെന്നതും സംഘടനയുടെ ലക്ഷ്യമാണ്.
ചൈനയില്‍ വിവാഹമോചനത്തിന്റെ തോത് കൂടുകയാണ്. 2011്ന്റെ ആദ്യ മൂന്നുമാസം മാത്രം 4.65 ലക്ഷം ദമ്പതികളാണു വിവാഹമോചനത്തിന് അപേക്ഷനല്കിയത്്. ചെറുപ്പക്കാരികളിലേറെയും ഒറ്റയ്ക്കു കഴിയാന്‍ താല്പര്യം കാണിക്കുന്നതും 'അവിഹിത ബന്ധങ്ങള്‍ കൂടാന്‍ കാരണമാകുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്.



Click it and Unblock the Notifications