Latest Updates
-
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ
യുദ്ധമുഖത്ത് ഗര്‍ഭിണികള്‍

എന്നാല്‍ 2010ല്‍ ആകെ 10 സ്ത്രീകല് മാത്രമാണ് ഗര്‍ഭധാരണത്തെത്തുടര്‍ന്ന് ജോലിസ്ഥലത്തുനിന്നും മടങ്ങിയത്. നാള്‍ക്കുനാള്‍ ഗര്‍ഭിണികളാകുന്ന വനിതാ സൈനികരുടെ എണ്ണം കൂടുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന.
യുദ്ധമുഖത്ത് പൊതുവേയുണ്ടാകുന്ന മുഷിച്ചിലും ഭയവുമെല്ലാം ആണ്-പെണ് ഭേദമെന്യേ ഇവരെ പലബന്ധങ്ങളിലേയ്ക്കും തള്ളിവിടുകയാണ്. ഒരു സ്ത്രീയുമായി ഒട്ടേറെ പുരുഷന്മാര് ബന്ധം പുലര്‍ത്തുന്ന സാഹചര്യം പോലും നിലനില്‍ക്കുന്നുണ്ട്. പക്ഷേ അവരുടെ ജീവിതരീതിയും ജോലിയുടെ സ്വഭാവവും നോക്കുമ്പോള്‍ അതില്‍ ആശ്ചര്യപ്പെടാനില്ലെന്നും അധികൃതര്‍ പറയുന്നു.
വിവരാവകാശ നിയമപ്രകാശം ഒരു മാധ്യമാണ് ഗര്‍ഭധാരണത്തെത്തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ വനിതാസൈനികരുടെ എണ്ണം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്. 2003 മുതല്‍ ഗര്‍ഭധാരണത്തെത്തുടര്‍ന്ന് മൊത്തം 64സ്ത്രീകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ ബ്രിട്ടനില്‍ എത്തിയത്. എന്നാല്‍ പ്രിതരോധ മന്ത്രാലയം പറയുന്നത് അഫ്ഗാനിലെ ബ്രിട്ടീഷ് സൈന്യത്തില്‍ ലൈംഗിക ബന്ധം അംഗീകരിച്ചകാര്യമല്ലെന്നാണ്.
എന്നാല്‍ പലര്‍ക്കും ഇത്തരം ബന്ധങ്ങളുണ്ടെന്നുള്ളതാണ് സത്യം. അല്ലാതെ മാനഭംഗമോ പീഡനമോ നടക്കുന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള പരാതികള്‍ ലഭിക്കേണ്ടതാണ്. ഇതുവരെ ഗര്‍ഭിണികളായ സ്ത്രീകളാരുംതന്നെ ഇത്തരത്തില്‍ പരാതികളൊന്നും നല്‍കിയിട്ടില്ല. ഗര്‍ഭിണികളായ സ്ത്രീകള്‍ യുദ്ധമുഖത്ത് ജോലിചെയ്യുന്നതിനെ ബ്രിട്ടനിലെ സൈനിക നിയമം അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ് സൈന്യത്തില്‍ പത്തുശതമാനത്തോളം പേര് സ്ത്രീകളാണ്.



Click it and Unblock the Notifications











