Latest Updates
-
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം?
വിവാഹമോചനം നേടിയാലും സര് നെയിം തുടരാം

മുംബൈ റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫീസിന് ഇക്കാര്യത്തില്‍ നല്കിയ നിയമോപദേശത്തിലാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം ആര്‍ട്ടിക്കിള്‍ പ്രകാരം പറഞ്ഞിരിക്കുന്ന ഭാര്യയുടെ മൗലികാവകാശങ്ങളില്‍ വിവാഹമോചനം നേടിക്കഴിഞ്ഞും അതേ സര് നെയിം തുടരുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡാരിയസ് ചൂണ്ടിക്കാട്ടുന്നു.
നിയമോപദേശത്തെത്തുടര്‍ന്ന് ഇത്തരത്തില്‍ മുന്‍ഭര്‍ത്താവിന്റെ പേര് സ്ത്രീയ്ക്ക് സ്വന്തം പേരിനൊപ്പം തുടരാന്‍ കഴിയില്ലെന്ന നിലപാടില്‍ റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസ് മാറ്റം വരുത്തി. 2011ആദ്യം പുനെയില്‍ നിന്നുള്ള ഒരു സ്ത്രീ നല്കിയ അപേക്ഷ ഇക്കാര്യം കാണിച്ച് ഓഫീസ് അധികൃതര്‍ തള്ളിയിരുന്നു.
മുന്‍ഭര്‍ത്താവിന് ഇവര്‍ തന്റെ പേര് സര് നെയിം ആയി ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്ന് വ്യക്തമായിട്ടും അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അവര്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലില്‍ നിന്നും നിയമോപദേശം തേടിയത്.
പാസ്പോര്‍ട്ട് പോലെയുള്ള രേഖകളില്‍ ഒരിക്കല്‍ ചേര്‍ത്ത പേര് പിന്നീട് മാറ്റാനുള്ള നൂലാമാലകള്‍ കാരണം ഒട്ടേറെ സ്ത്രീകള്‍ ഇത്തരം പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഭരണഘടനപ്രകാരം ഇത്തരമൊരു പ്രശ്നമില്ലാതിരുന്നിട്ടും അധികൃതര്‍ ഇത്തരം വിഷയങ്ങളില്‍ സ്ത്രീകളെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും അവര്‍ ആരോപിക്കുന്നു.



Click it and Unblock the Notifications