Latest Updates
-
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
വിവാഹമോചനം നേടിയാലും സര് നെയിം തുടരാം

മുംബൈ റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫീസിന് ഇക്കാര്യത്തില്‍ നല്കിയ നിയമോപദേശത്തിലാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം ആര്‍ട്ടിക്കിള്‍ പ്രകാരം പറഞ്ഞിരിക്കുന്ന ഭാര്യയുടെ മൗലികാവകാശങ്ങളില്‍ വിവാഹമോചനം നേടിക്കഴിഞ്ഞും അതേ സര് നെയിം തുടരുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡാരിയസ് ചൂണ്ടിക്കാട്ടുന്നു.
നിയമോപദേശത്തെത്തുടര്‍ന്ന് ഇത്തരത്തില്‍ മുന്‍ഭര്‍ത്താവിന്റെ പേര് സ്ത്രീയ്ക്ക് സ്വന്തം പേരിനൊപ്പം തുടരാന്‍ കഴിയില്ലെന്ന നിലപാടില്‍ റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസ് മാറ്റം വരുത്തി. 2011ആദ്യം പുനെയില്‍ നിന്നുള്ള ഒരു സ്ത്രീ നല്കിയ അപേക്ഷ ഇക്കാര്യം കാണിച്ച് ഓഫീസ് അധികൃതര്‍ തള്ളിയിരുന്നു.
മുന്‍ഭര്‍ത്താവിന് ഇവര്‍ തന്റെ പേര് സര് നെയിം ആയി ഉപയോഗിക്കുന്നതില്‍ വിരോധമില്ലെന്ന് വ്യക്തമായിട്ടും അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അവര്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലില്‍ നിന്നും നിയമോപദേശം തേടിയത്.
പാസ്പോര്‍ട്ട് പോലെയുള്ള രേഖകളില്‍ ഒരിക്കല്‍ ചേര്‍ത്ത പേര് പിന്നീട് മാറ്റാനുള്ള നൂലാമാലകള്‍ കാരണം ഒട്ടേറെ സ്ത്രീകള്‍ ഇത്തരം പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഭരണഘടനപ്രകാരം ഇത്തരമൊരു പ്രശ്നമില്ലാതിരുന്നിട്ടും അധികൃതര്‍ ഇത്തരം വിഷയങ്ങളില്‍ സ്ത്രീകളെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും അവര്‍ ആരോപിക്കുന്നു.



Click it and Unblock the Notifications