Just In
- 3 min ago ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- 53 min ago Weekly Horoscope: മഹാഭാഗ്യം തലയ്ക്ക് മുകളില്‍ നില്ക്കുന്ന 7 നാള്, ഈശ്വരാധീനം കൂടെ
- 2 hrs ago ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- 2 hrs ago രോഗങ്ങള്‍ അലട്ടും, ചികിത്സയ്ക്ക് ധാരാളം പണം ചിലവാകും; ബുധന്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് ഇവര്‍ക്ക് വിനയാകും
Don't Miss
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
കുഞ്ഞിനെ നോക്കാന്‍ ഉദ്യോഗം തടസ്സമോ?
കഴിഞ്ഞദിവസം ഫയല്‍ ചെയ്ത ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജസ്റ്റിസുമാരായ വിജയ കാപ്സെ, എം.എല്‍.തഹല്യാനി എന്നിവരുള്‍പ്പെട്ട ബഞ്ചായിരുന്നു വാദം കേട്ടത്.
വിവാഹമോചിതനായ നിലേഷ് സാതേ അഞ്ചുവയസുകാരിയായ മകളെ ഭാര്യ നീലിമയില്‍ നിന്നും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി ഫയല്‍ ചെയ്തത്. ഭാര്യ മുഴുവന്‍ സമയജോലിക്കാരിയായതിനാല് കുഞ്ഞിനെ നോക്കാന്‍ ആവശ്യമായ സമയം കിട്ടില്ലെന്നും അതിനാല്‍ കുഞ്ഞിനെ താന്‍ നോക്കിക്കൊള്ളാമെന്നുമായിരുന്നു നിലേഷിന്റെ വാദം.
എന്നാല്‍ ജോലിക്കാരികളായ സ്ത്രീകള്‍ കുഞ്ഞുങ്ങളെ വളരെ നന്നായി നോക്കുമെന്നും അത് കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചുവയസുകാരിയായ പെണ്‍കുട്ടി അമ്മയുടെ കൂടെ ജീവിക്കുന്നതാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു.
നീലിമ 2010 നവംബറിലായിരുന്നു നിലേഷിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയത്. തുടര്‍ന്ന് ഏപ്രിലില്‍ ഭര്‍തൃഗൃഹത്തിലെത്തി മകളെ പൊലീസ് സഹായത്തോടെ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നായിരുന്നു മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സാതേ കോടതിയെ സമീപിച്ചത്.
നീലിമ ജോലി ചെയ്യുന്നതിനാല്‍ തന്നെ കുഞ്ഞിന് ആവശ്യമായ ശ്രദ്ധയും പരിചരണവും നല്കാന് കഴിയില്ലെന്നും നീലിമയുടെ സഹോദരി മോശം സാഹചര്യത്തില്‍ ജീവിക്കുന്ന സ്ത്രീയും അമ്മയ്ക്ക് മറ്റൊരു അവിഹിത ബന്ധമുണ്ടെന്നും സാതേ ഹരജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും തെളിവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.