Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
കുഞ്ഞിനെ നോക്കാന്‍ ഉദ്യോഗം തടസ്സമോ?

കഴിഞ്ഞദിവസം ഫയല്‍ ചെയ്ത ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജസ്റ്റിസുമാരായ വിജയ കാപ്സെ, എം.എല്‍.തഹല്യാനി എന്നിവരുള്‍പ്പെട്ട ബഞ്ചായിരുന്നു വാദം കേട്ടത്.
വിവാഹമോചിതനായ നിലേഷ് സാതേ അഞ്ചുവയസുകാരിയായ മകളെ ഭാര്യ നീലിമയില്‍ നിന്നും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി ഫയല്‍ ചെയ്തത്. ഭാര്യ മുഴുവന്‍ സമയജോലിക്കാരിയായതിനാല് കുഞ്ഞിനെ നോക്കാന്‍ ആവശ്യമായ സമയം കിട്ടില്ലെന്നും അതിനാല്‍ കുഞ്ഞിനെ താന്‍ നോക്കിക്കൊള്ളാമെന്നുമായിരുന്നു നിലേഷിന്റെ വാദം.
എന്നാല്‍ ജോലിക്കാരികളായ സ്ത്രീകള്‍ കുഞ്ഞുങ്ങളെ വളരെ നന്നായി നോക്കുമെന്നും അത് കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചുവയസുകാരിയായ പെണ്‍കുട്ടി അമ്മയുടെ കൂടെ ജീവിക്കുന്നതാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു.
നീലിമ 2010 നവംബറിലായിരുന്നു നിലേഷിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയത്. തുടര്‍ന്ന് ഏപ്രിലില്‍ ഭര്‍തൃഗൃഹത്തിലെത്തി മകളെ പൊലീസ് സഹായത്തോടെ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നായിരുന്നു മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സാതേ കോടതിയെ സമീപിച്ചത്.
നീലിമ ജോലി ചെയ്യുന്നതിനാല്‍ തന്നെ കുഞ്ഞിന് ആവശ്യമായ ശ്രദ്ധയും പരിചരണവും നല്കാന് കഴിയില്ലെന്നും നീലിമയുടെ സഹോദരി മോശം സാഹചര്യത്തില്‍ ജീവിക്കുന്ന സ്ത്രീയും അമ്മയ്ക്ക് മറ്റൊരു അവിഹിത ബന്ധമുണ്ടെന്നും സാതേ ഹരജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും തെളിവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.



Click it and Unblock the Notifications