Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
വിന്‍ഫ്രി യുഗത്തിന് അന്ത്യം

ബുധനാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ടോക് ഷോയില്‍ വിന്‍ഫ്രിയും പ്രേക്ഷകരും മാത്രമായിരിക്കും ഉണ്ടാവുക. ഇതിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നടന്നിരുന്നു. ഈറനണിഞ്ഞ കണ്ണുകളോടെയാണ് വിന്‍ഫ്രി അവസാന ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഷൂട്ടില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഇരുപതാണ്ടുകളായി ടെലിവിഷന്‍ ടോക് ഷോകളില്‍ ഒന്നാം സ്ഥാനത്തുള്ള ഓപ്ര വിന്ഫ്രിക്ക് 140 രാജ്യങ്ങളിലായി കോടിക്കണക്കിന് പ്രേക്ഷകരുണ്ട്. അമേരിക്കയില്‍ മാത്രം നാലരക്കോടിയോളം പ്രേക്ഷകരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
മറ്റു ടിവി ടോക് ഷോകളുമായി താരതമ്യപ്പെടുത്തുന്പോള് തുറന്ന സംഭാഷണത്തിനുള്ള അന്തരീഷമാണ് വിന്‍ഫ്രി ഷോയെ വ്യത്യസ്തമാക്കുന്നത്. പലപ്പോഴും ഒരു കൗണ്‍സിലറെക്കാള്‍ നന്നായി ഓപ്രയോട് സംസാരിയ്ക്കാന്‍ കഴിഞ്ഞുവെന്ന് അഭിമുഖങ്ങളില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
1986ല്‍ തുടങ്ങി വച്ച വിന്‍ഫ്രി ഷോയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ അങ്ങോട്ടുചെല്ലുകയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. സ്വകാര്യതകള്‍ വെളിപ്പെടുത്തുന്നതൊന്നും അവര്‍ക്ക് വിഷയമായില്ല. അന്തരിച്ച പോപ് രാജാവ് മൈക്കിള്‍ ജാക്സന് പരസ്യമായി പൊട്ടിക്കരഞ്ഞതും ഹോളിവുഡ് സൂപ്പര്‍ താരംടോം ക്രൂസ് തന്റെ പ്രണയം വെളിപ്പെടുത്തിയതുമെല്ലാം വിന്‍ഫ്രി ഷോയിലൂടെയായിരുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നയും സ്വാധീനശക്തിയുമുളള കറുത്ത വര്ഗ്ഗക്കാരിയായാണ് ഓപ്ര വിന്‍ഫ്രി വിലയിരുത്തപ്പെടുന്നത്. അമ്പത്തഞ്ചുകാരിയായ ഓപറ അമേരിക്കയിലെ പ്രധാനപ്പെട്ട ഡിസിഷന്‍ മേക്കേഴ്സിന്റെ ലിസ്റ്റില്‍ പ്രധാനിയാണ്. ഓപറയുടെ ഒബാമയ്ക്കു അനുകൂലമായുള്ള നിലപാട് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനഘടകമായി വര്‍ത്തിച്ചിരുന്നു.



Click it and Unblock the Notifications