Latest Updates
-
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
വിന്‍ഫ്രി യുഗത്തിന് അന്ത്യം

ബുധനാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ടോക് ഷോയില്‍ വിന്‍ഫ്രിയും പ്രേക്ഷകരും മാത്രമായിരിക്കും ഉണ്ടാവുക. ഇതിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നടന്നിരുന്നു. ഈറനണിഞ്ഞ കണ്ണുകളോടെയാണ് വിന്‍ഫ്രി അവസാന ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഷൂട്ടില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഇരുപതാണ്ടുകളായി ടെലിവിഷന്‍ ടോക് ഷോകളില്‍ ഒന്നാം സ്ഥാനത്തുള്ള ഓപ്ര വിന്ഫ്രിക്ക് 140 രാജ്യങ്ങളിലായി കോടിക്കണക്കിന് പ്രേക്ഷകരുണ്ട്. അമേരിക്കയില്‍ മാത്രം നാലരക്കോടിയോളം പ്രേക്ഷകരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
മറ്റു ടിവി ടോക് ഷോകളുമായി താരതമ്യപ്പെടുത്തുന്പോള് തുറന്ന സംഭാഷണത്തിനുള്ള അന്തരീഷമാണ് വിന്‍ഫ്രി ഷോയെ വ്യത്യസ്തമാക്കുന്നത്. പലപ്പോഴും ഒരു കൗണ്‍സിലറെക്കാള്‍ നന്നായി ഓപ്രയോട് സംസാരിയ്ക്കാന്‍ കഴിഞ്ഞുവെന്ന് അഭിമുഖങ്ങളില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
1986ല്‍ തുടങ്ങി വച്ച വിന്‍ഫ്രി ഷോയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ അങ്ങോട്ടുചെല്ലുകയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. സ്വകാര്യതകള്‍ വെളിപ്പെടുത്തുന്നതൊന്നും അവര്‍ക്ക് വിഷയമായില്ല. അന്തരിച്ച പോപ് രാജാവ് മൈക്കിള്‍ ജാക്സന് പരസ്യമായി പൊട്ടിക്കരഞ്ഞതും ഹോളിവുഡ് സൂപ്പര്‍ താരംടോം ക്രൂസ് തന്റെ പ്രണയം വെളിപ്പെടുത്തിയതുമെല്ലാം വിന്‍ഫ്രി ഷോയിലൂടെയായിരുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നയും സ്വാധീനശക്തിയുമുളള കറുത്ത വര്ഗ്ഗക്കാരിയായാണ് ഓപ്ര വിന്‍ഫ്രി വിലയിരുത്തപ്പെടുന്നത്. അമ്പത്തഞ്ചുകാരിയായ ഓപറ അമേരിക്കയിലെ പ്രധാനപ്പെട്ട ഡിസിഷന്‍ മേക്കേഴ്സിന്റെ ലിസ്റ്റില്‍ പ്രധാനിയാണ്. ഓപറയുടെ ഒബാമയ്ക്കു അനുകൂലമായുള്ള നിലപാട് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനഘടകമായി വര്‍ത്തിച്ചിരുന്നു.



Click it and Unblock the Notifications