Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വിന്‍ഫ്രി യുഗത്തിന് അന്ത്യം

ബുധനാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ടോക് ഷോയില്‍ വിന്‍ഫ്രിയും പ്രേക്ഷകരും മാത്രമായിരിക്കും ഉണ്ടാവുക. ഇതിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നടന്നിരുന്നു. ഈറനണിഞ്ഞ കണ്ണുകളോടെയാണ് വിന്‍ഫ്രി അവസാന ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഷൂട്ടില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഇരുപതാണ്ടുകളായി ടെലിവിഷന്‍ ടോക് ഷോകളില്‍ ഒന്നാം സ്ഥാനത്തുള്ള ഓപ്ര വിന്ഫ്രിക്ക് 140 രാജ്യങ്ങളിലായി കോടിക്കണക്കിന് പ്രേക്ഷകരുണ്ട്. അമേരിക്കയില്‍ മാത്രം നാലരക്കോടിയോളം പ്രേക്ഷകരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
മറ്റു ടിവി ടോക് ഷോകളുമായി താരതമ്യപ്പെടുത്തുന്പോള് തുറന്ന സംഭാഷണത്തിനുള്ള അന്തരീഷമാണ് വിന്‍ഫ്രി ഷോയെ വ്യത്യസ്തമാക്കുന്നത്. പലപ്പോഴും ഒരു കൗണ്‍സിലറെക്കാള്‍ നന്നായി ഓപ്രയോട് സംസാരിയ്ക്കാന്‍ കഴിഞ്ഞുവെന്ന് അഭിമുഖങ്ങളില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
1986ല്‍ തുടങ്ങി വച്ച വിന്‍ഫ്രി ഷോയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ അങ്ങോട്ടുചെല്ലുകയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. സ്വകാര്യതകള്‍ വെളിപ്പെടുത്തുന്നതൊന്നും അവര്‍ക്ക് വിഷയമായില്ല. അന്തരിച്ച പോപ് രാജാവ് മൈക്കിള്‍ ജാക്സന് പരസ്യമായി പൊട്ടിക്കരഞ്ഞതും ഹോളിവുഡ് സൂപ്പര്‍ താരംടോം ക്രൂസ് തന്റെ പ്രണയം വെളിപ്പെടുത്തിയതുമെല്ലാം വിന്‍ഫ്രി ഷോയിലൂടെയായിരുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നയും സ്വാധീനശക്തിയുമുളള കറുത്ത വര്ഗ്ഗക്കാരിയായാണ് ഓപ്ര വിന്‍ഫ്രി വിലയിരുത്തപ്പെടുന്നത്. അമ്പത്തഞ്ചുകാരിയായ ഓപറ അമേരിക്കയിലെ പ്രധാനപ്പെട്ട ഡിസിഷന്‍ മേക്കേഴ്സിന്റെ ലിസ്റ്റില്‍ പ്രധാനിയാണ്. ഓപറയുടെ ഒബാമയ്ക്കു അനുകൂലമായുള്ള നിലപാട് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനഘടകമായി വര്‍ത്തിച്ചിരുന്നു.



Click it and Unblock the Notifications