Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
താരത്തെപ്പോലൊരു ഗ്രാമമുഖ്യ

ചവ്വി രജാവത്തിനെ കാണുന്നവര്‍ ഇങ്ങനെ തെറ്റിദ്ധരിക്കുന്നതില്‍ സംശയമില്ല, ജീന്‍സും ടോപ്പും ധരിച്ച് യുവത്വത്തിന്റെ എല്ലാ ചുറുചുറുക്കോടെയും സമ്മേളനത്തില്‍ സജീവ സാന്നിധ്യമായിരുന്നു ചവ്വി.
ചവ്വിയെ ഓര്‍ക്കുന്നില്ലേ. പിന്നാക്കോ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷയാണ് ഈ മുപ്പതുകാരി. ഇക്കാര്യമറിഞ്ഞപ്പോള്‍ യുഎന്‍ പ്രതിനിധികള്‍ അത്ഭുതം കൂറുകയും ചെയ്തു. പ്രായമായ പുരുഷന്മാര് കയ്യടക്കിവച്ചിരിക്കുന്ന പദവിയിലാണ് ഒരു യുവതി കയറിയിരിക്കുന്നതെന്ന കാര്യം അത്ഭുതമുണ്ടാക്കിയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളു.
ജയ്പുരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സോദയെന്ന ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റാണ് ഛാവി. എയര്‍ടെല്ലിലെ ഉയര്‍ന്ന പദവി വേണ്ടെന്നുവച്ചാണ് ഈ യുവതി സ്വന്തം ഗ്രാമത്തെ സേവിക്കാനെത്തിയത്.
ഇന്ത്യയിലെ 'സര്‍പഞ്ച്(ഗ്രാമമുഖ്യന്) സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ചവ്വി. ആ പദവിയിലെത്തുന്ന ആദ്യത്തെ എംബിഎ ബിരുദധാരിയും ഇവര്‍ തന്നെ.
രണ്ടുദിവസത്തെ യു.എന്‍ സമ്മേളനത്തില്‍ ചവ്വി പങ്കുവെച്ചത് തന്റെ ഭരണാനുഭവങ്ങളാണ്. സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷം പിന്നിട്ടിട്ടും കുടിവെള്ളമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണെന്ന് ചവ്വി ചൂണ്ടിക്കാട്ടി. ഇവിടെ തന്റെ ഗ്രാമത്തില്‍ സ്വകാര്യപങ്കാളിത്തവും സഹായവുമില്ലാതെ ജനങ്ങള്‍ ഒറ്റക്കെട്ടായി പുതിയ വികസനചരിത്രം രചിക്കുന്ന കാര്യവും ചവ്വി സമ്മേളനത്തില്‍ അറിയിച്ചു.
റിഷി വാലി സ്കൂള്‍ , ദില്ലിയിലെ ലേഡി ശ്രീരാം കോളെജ് എന്നിവിടങ്ങളിലായിരുന്നു ചവ്വിയുടെ കോളെജ് വിദ്യാഭ്യാസം.



Click it and Unblock the Notifications