Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
താരത്തെപ്പോലൊരു ഗ്രാമമുഖ്യ

ചവ്വി രജാവത്തിനെ കാണുന്നവര്‍ ഇങ്ങനെ തെറ്റിദ്ധരിക്കുന്നതില്‍ സംശയമില്ല, ജീന്‍സും ടോപ്പും ധരിച്ച് യുവത്വത്തിന്റെ എല്ലാ ചുറുചുറുക്കോടെയും സമ്മേളനത്തില്‍ സജീവ സാന്നിധ്യമായിരുന്നു ചവ്വി.
ചവ്വിയെ ഓര്‍ക്കുന്നില്ലേ. പിന്നാക്കോ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷയാണ് ഈ മുപ്പതുകാരി. ഇക്കാര്യമറിഞ്ഞപ്പോള്‍ യുഎന്‍ പ്രതിനിധികള്‍ അത്ഭുതം കൂറുകയും ചെയ്തു. പ്രായമായ പുരുഷന്മാര് കയ്യടക്കിവച്ചിരിക്കുന്ന പദവിയിലാണ് ഒരു യുവതി കയറിയിരിക്കുന്നതെന്ന കാര്യം അത്ഭുതമുണ്ടാക്കിയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളു.
ജയ്പുരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സോദയെന്ന ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റാണ് ഛാവി. എയര്‍ടെല്ലിലെ ഉയര്‍ന്ന പദവി വേണ്ടെന്നുവച്ചാണ് ഈ യുവതി സ്വന്തം ഗ്രാമത്തെ സേവിക്കാനെത്തിയത്.
ഇന്ത്യയിലെ 'സര്‍പഞ്ച്(ഗ്രാമമുഖ്യന്) സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ചവ്വി. ആ പദവിയിലെത്തുന്ന ആദ്യത്തെ എംബിഎ ബിരുദധാരിയും ഇവര്‍ തന്നെ.
രണ്ടുദിവസത്തെ യു.എന്‍ സമ്മേളനത്തില്‍ ചവ്വി പങ്കുവെച്ചത് തന്റെ ഭരണാനുഭവങ്ങളാണ്. സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷം പിന്നിട്ടിട്ടും കുടിവെള്ളമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണെന്ന് ചവ്വി ചൂണ്ടിക്കാട്ടി. ഇവിടെ തന്റെ ഗ്രാമത്തില്‍ സ്വകാര്യപങ്കാളിത്തവും സഹായവുമില്ലാതെ ജനങ്ങള്‍ ഒറ്റക്കെട്ടായി പുതിയ വികസനചരിത്രം രചിക്കുന്ന കാര്യവും ചവ്വി സമ്മേളനത്തില്‍ അറിയിച്ചു.
റിഷി വാലി സ്കൂള്‍ , ദില്ലിയിലെ ലേഡി ശ്രീരാം കോളെജ് എന്നിവിടങ്ങളിലായിരുന്നു ചവ്വിയുടെ കോളെജ് വിദ്യാഭ്യാസം.



Click it and Unblock the Notifications