Latest Updates
-
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും
ചാരിറ്റിയ്ക്കായി ബ്രാ സമാഹരണം

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ലോകമൊട്ടുക്കുമുണ്ട്. ഇപ്പോഴിതാ തീര്‍ത്തും വ്യത്യസ്തമായ ഒരു കാരുണ്യ പ്രവര്‍ത്തനം നടത്തി ശ്രദ്ധനേടിയിരിക്കുകയാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റ്.
പാവപ്പെട്ടവരും അനാഥരുമായ സ്ത്രീകള്‍ക്കുവേണ്ടിയായിരുന്നു ഇവരുടെ ചാരിറ്റി. തീര്‍ത്തും മോശമായ ചുറ്റുപാടില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ബ്രാകള്‍ സമാഹരിച്ചാണ് കോസികോട്ട് എന്ന ലൈഫ്സ്റ്റൈല്‍ വെബ്സൈറ്റ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്.
അനാഥാലയങ്ങളിലും ചേരികളിലും മറ്റും താമസിക്കുന്ന സാമ്പത്തികമായി ബു്ദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കുവേണ്ടിയായിരുന്നു ബ്രാ സമാഹരണം. 10,000 ബ്രാകളാണ് സൈറ്റിന് സമാഹരിക്കാന്‍ കഴിഞ്ഞത്. ആദ്യം ആയിരം ബ്രാകള്‍ സമാഹരിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടത്.
ഇതിനായി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ജനങ്ങളില്‍ നിന്നും പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്നും വന്‍ പി്നതുണാണത്രേ ലഭിച്ചത്.
സംഭാവനയായി ലഭിച്ച ബ്രാകളില്‍ 400 എണ്ണം പുതിയവയാണ്. സ്ത്രീകളുടെ പ്രശ്നത്തിനു വേണ്ടി രാജ്യത്തെ സ്ത്രീകളെല്ലാം ഐക്യത്തോടെ നിലകൊണ്ടതിനെ വെബ്സൈറ്റ് സ്ഥാപക നിക്കോള്‍ ലീ അഭിനന്ദിച്ചു.
വനിതകള്‍ക്ക് വേണ്ടിയുള്ള വെബ്സൈറ്റ് എന്ന നിലയില്‍ കോസികോട്ട് ഇനിയും ഇത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ലീ പറഞ്ഞു. ബ്രാകള്‍ സമാഹരിക്കുന്നതിന് മൂന്ന് ആഴ്ച നീണ്ട പ്രചരണ പരിപാടിയായിരുന്നു നടത്തിയത്.
ബാലിയിലെയും കംബോഡിയയിലെയും അനാഥാലയങ്ങളിലും ചേരികളിലും താമസിക്കുന്ന ചെറുപ്പക്കാരികള്‍ക്കാണ് ബ്രാകള്‍ നല്‍കുന്നത്.



Click it and Unblock the Notifications











