Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
ചാരിറ്റിയ്ക്കായി ബ്രാ സമാഹരണം

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ലോകമൊട്ടുക്കുമുണ്ട്. ഇപ്പോഴിതാ തീര്‍ത്തും വ്യത്യസ്തമായ ഒരു കാരുണ്യ പ്രവര്‍ത്തനം നടത്തി ശ്രദ്ധനേടിയിരിക്കുകയാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റ്.
പാവപ്പെട്ടവരും അനാഥരുമായ സ്ത്രീകള്‍ക്കുവേണ്ടിയായിരുന്നു ഇവരുടെ ചാരിറ്റി. തീര്‍ത്തും മോശമായ ചുറ്റുപാടില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ബ്രാകള്‍ സമാഹരിച്ചാണ് കോസികോട്ട് എന്ന ലൈഫ്സ്റ്റൈല്‍ വെബ്സൈറ്റ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്.
അനാഥാലയങ്ങളിലും ചേരികളിലും മറ്റും താമസിക്കുന്ന സാമ്പത്തികമായി ബു്ദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കുവേണ്ടിയായിരുന്നു ബ്രാ സമാഹരണം. 10,000 ബ്രാകളാണ് സൈറ്റിന് സമാഹരിക്കാന്‍ കഴിഞ്ഞത്. ആദ്യം ആയിരം ബ്രാകള്‍ സമാഹരിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടത്.
ഇതിനായി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ജനങ്ങളില്‍ നിന്നും പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്നും വന്‍ പി്നതുണാണത്രേ ലഭിച്ചത്.
സംഭാവനയായി ലഭിച്ച ബ്രാകളില്‍ 400 എണ്ണം പുതിയവയാണ്. സ്ത്രീകളുടെ പ്രശ്നത്തിനു വേണ്ടി രാജ്യത്തെ സ്ത്രീകളെല്ലാം ഐക്യത്തോടെ നിലകൊണ്ടതിനെ വെബ്സൈറ്റ് സ്ഥാപക നിക്കോള്‍ ലീ അഭിനന്ദിച്ചു.
വനിതകള്‍ക്ക് വേണ്ടിയുള്ള വെബ്സൈറ്റ് എന്ന നിലയില്‍ കോസികോട്ട് ഇനിയും ഇത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ലീ പറഞ്ഞു. ബ്രാകള്‍ സമാഹരിക്കുന്നതിന് മൂന്ന് ആഴ്ച നീണ്ട പ്രചരണ പരിപാടിയായിരുന്നു നടത്തിയത്.
ബാലിയിലെയും കംബോഡിയയിലെയും അനാഥാലയങ്ങളിലും ചേരികളിലും താമസിക്കുന്ന ചെറുപ്പക്കാരികള്‍ക്കാണ് ബ്രാകള്‍ നല്‍കുന്നത്.



Click it and Unblock the Notifications
