Just In
- 44 min ago മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- 1 hr ago പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- 2 hrs ago 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- 3 hrs ago നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
Don't Miss
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- Movies മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വീട്ടുവേല ഒരു തൊഴിലല്ലേ?
ബില്ലിന്റെ പരിധിയില്‍ ഗാര്‍ഹിക ജോലിചെയ്യുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് പരാതിയുടെ അടിസ്ഥാനം.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്ത് ആണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചത്. എന്നാല്‍, 2ജി അഴിമതിയെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം നടക്കുന്ന സമയത്ത് ബില്ല് കൊണ്ടുവന്നതിലൂടെ സുപ്രധാന ബില്ലിന്മേലുള്ള ചര്‍ച്ച നിഷേധിക്കാനാണ് ഭരണകക്ഷിയുടെ ശ്രമമെന്ന് ബിജെപി കുറ്റപ്പെടുത്തി.
ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകാവുന്ന ലൈംഗികാതിക്രമങ്ങളെ തടയുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ബില്ലിന് രൂപം കൊടുത്തിട്ടുള്ളത്. ലൈംഗിക ബന്ധം നടത്താനുള്ള ലക്ഷ്യത്തോടെ സ്ത്രീകള്‍ക്ക് തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതും സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയുമെന്ന ഭീഷണി മുഴക്കുന്നതും പീഡനത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും ജോലിക്കാര്‍ക്ക് പുറമെ അവിടെയെത്തുന്ന വിദ്യാര്‍ത്ഥിനികള്‍, ഗവേഷകര്‍, അപ്രന്റീസുകള്‍, സന്ദര്‍ശകര്‍, മറ്റുസ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതാണ് ബില്ല്.
സ്വന്തം സ്ഥാപനങ്ങളില്‍ നിയമം നടപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്നും പത്തില്‍ കൂടുതല്‍ വനിതാ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ പറയുന്നു. ഇത് അനുസരിക്കാത്ത തൊഴിലുടമകള്‍ക്ക് 50,000 രൂപ വരെ പിഴ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.
അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനവും ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. എന്നാല്‍ ബില്ലില്‍ ഗാര്‍ഹിക തൊഴിലാളികളെ ഉള്‍പ്പെടുത്താത്തതിനാല്‍ ഇതിന്റെ ആനകൂല്യം ഇവര്‍ക്ക് ലഭ്യമാകില്ല.
2010ല്‍ ദേശീയ വനിതാ കമ്മീഷന് നല്കിയ കരട് ബില്ലില്‍ ഗാര്‍ഹിക തൊഴിലാളികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ക്യാബിനറ്റ് പാസ്സാക്കിയ കരട് ബില്ലില്‍ ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കി.
ജോലി സ്ഥലത്ത് ലൈംഗിക പീഡനമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ഒരു നിയമം നിലവില്‍ വരുമ്പോള്‍ അതിന്റെ പരിധിയില്‍ നിന്നും ഒരു വലിയ വിഭാഗം സ്ത്രീകളെ ഒഴിവാക്കിനിര്‍ത്തുന്നത് അനീതിയാകുമെന്നാണു വിമര്‍ശനം.