Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ലക്ഷ്യം കാണുമോ ഈ കൂട്ടായ്മ?

'അലയന്‍സ് ഫോര്‍ 33 പെര്‍സന്റ്' എന്ന പേരിലാണ് വിവിധ പാര്‍ട്ടികളിലെ വനിതാ നേതാക്കളടക്കം പങ്കെടുത്ത മാര്‍ച്ച് നടത്തിയത്. കക്ഷിഭേദമെന്യേ വനിതാ നേതാക്കളുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംവരണത്തിനായി ഒരേ മനസ്സോടെ അണിനിരന്ന ധര്‍ണയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിനു വനിതകള്‍ പങ്കെടുത്തു.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കോണ്‍ഗ്രസ് എംപി: ജയന്തി നടരാജന്, പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍, നടി ഷര്‍മിള ടഗോര്‍, ശബാന ആസ്മി, സിപിഐ നേതാവ് ഡി. രാജ, സിപിഎം രാജ്യസഭ എംപി: ടി.എന്‍. സീമ എന്നിവര്‍ ധര്‍ണയ്ക്കു നേതൃത്വം നല്കി.
പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ല് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ഇതുവരെ സമവായം രൂപപ്പെട്ടിട്ടില്ല.
രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ ബില്ല് ഇനി ലോക്സഭയില്‍ കൂടി പാസാക്കേണ്ടതുണ്ട്. രാഷ്ട്രീയഭിന്നതകള്‍ മാറ്റിവച്ച് വനിതാ ബില്ല് നടപ്പു സമ്മേളനകാലത്തു പാസാക്കണമെന്ന് ഷര്‍മിള ടാഗോര്‍, ഷബാന ആസ്മി, ജാവേദ് അക്തര്‍ എംപി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
വനിതാ സംവരണ ബില്ല് പാസാക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജയന്തി നടരാജന് എംപി പറഞ്ഞു. രാഷ്ട്രീയ നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ വനിതാ ബില്ല് വേഗം പാസാക്കാമെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട് എംപി പറഞ്ഞു.



Click it and Unblock the Notifications











