Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഭാര്യ പറയുന്ന വീട് വാങ്ങണം: കോടതി

പിണങ്ങിക്കഴിയുന്ന ഭാര്യയുടെ പേരില്‍ ഒരുമാസത്തിനുള്ളില്‍ പതിനെട്ടു ലക്ഷത്തിന്റെ വീടുവാങ്ങിയില്ലെങ്കില് ജയിലില്‍ പോകേണ്ടിവരുമെന്നാണ് ദില്ലി ഹൈകോടതിയുടെ മുന്നറിയിപ്പ്. വീട് കണ്ടെത്താന്‍ കോടതി ഭാര്യയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
വിചാരണക്കോടതിയുടെ മധ്യസ്ഥശ്രമത്തിനിടെ രേഖാമൂലം നല്കിയ ഉറപ്പു പാലിക്കാന്‍ കഴിയാതിരുന്ന ഭര്‍ത്താവിനെയാണു കോടതി വിരട്ടിയത്.
സ്വന്തം അമ്മയും അച്ഛനുമുള്ള വീട്ടില്‍നിന്നു മാറി രണ്ടുമാസത്തിനുള്ളില്‍ മറ്റൊരു വീടു വാങ്ങി ഭാര്യക്കൊപ്പം താമസിക്കാമെന്ന് ഇയാള്‍ വിചാരണക്കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു.
ഈ ഉറപ്പു പാലിക്കാതിരുന്നതോടെ വിചാരണക്കോടതി ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. തുടര്‍ന്നു മുന്‍കൂര്‍ ജാമ്യത്തിനായി ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പതിനെട്ടു ലക്ഷം രൂപ വിലവരുന്ന വീട് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടെത്താന്‍ ജഡ്ജി എസ്.എന്‍. ദിന്‍ഗ്ര പരാതിക്കാരിയോട് ആവശ്യപ്പെട്ടു.
ഇവര്‍ കണ്ടെത്തുന്ന വീടു വാങ്ങി ഒരു മാസത്തിനുള്ളില്‍ ഒരുമിച്ചു താമസിക്കാന്‍ തയാറാകാത്തപക്ഷം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ക്ക് കോടതി അനുമതി നല്കി.



Click it and Unblock the Notifications