Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ഭാര്യ പറയുന്ന വീട് വാങ്ങണം: കോടതി

പിണങ്ങിക്കഴിയുന്ന ഭാര്യയുടെ പേരില്‍ ഒരുമാസത്തിനുള്ളില്‍ പതിനെട്ടു ലക്ഷത്തിന്റെ വീടുവാങ്ങിയില്ലെങ്കില് ജയിലില്‍ പോകേണ്ടിവരുമെന്നാണ് ദില്ലി ഹൈകോടതിയുടെ മുന്നറിയിപ്പ്. വീട് കണ്ടെത്താന്‍ കോടതി ഭാര്യയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
വിചാരണക്കോടതിയുടെ മധ്യസ്ഥശ്രമത്തിനിടെ രേഖാമൂലം നല്കിയ ഉറപ്പു പാലിക്കാന്‍ കഴിയാതിരുന്ന ഭര്‍ത്താവിനെയാണു കോടതി വിരട്ടിയത്.
സ്വന്തം അമ്മയും അച്ഛനുമുള്ള വീട്ടില്‍നിന്നു മാറി രണ്ടുമാസത്തിനുള്ളില്‍ മറ്റൊരു വീടു വാങ്ങി ഭാര്യക്കൊപ്പം താമസിക്കാമെന്ന് ഇയാള്‍ വിചാരണക്കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു.
ഈ ഉറപ്പു പാലിക്കാതിരുന്നതോടെ വിചാരണക്കോടതി ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. തുടര്‍ന്നു മുന്‍കൂര്‍ ജാമ്യത്തിനായി ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പതിനെട്ടു ലക്ഷം രൂപ വിലവരുന്ന വീട് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടെത്താന്‍ ജഡ്ജി എസ്.എന്‍. ദിന്‍ഗ്ര പരാതിക്കാരിയോട് ആവശ്യപ്പെട്ടു.
ഇവര്‍ കണ്ടെത്തുന്ന വീടു വാങ്ങി ഒരു മാസത്തിനുള്ളില്‍ ഒരുമിച്ചു താമസിക്കാന്‍ തയാറാകാത്തപക്ഷം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ക്ക് കോടതി അനുമതി നല്കി.



Click it and Unblock the Notifications