Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്!
ഒരു കുട്ടി പോരേ? ലീലാവതി
കൊച്ചി: കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് പറയുന്ന സംഘടനകള്‍ക്ക് ബോധമില്ലെന്നും ചൈനയിലെ ജനസംഖ്യാ നിയന്ത്രണം ഇന്ത്യയിലും നടപ്പാക്കണമെന്നും ഡോക്ടര്‍ എം. ലീലാവതി.
ദേശീയ വനിതാ പ്രസ്ഥാനമായ 'ശക്തി'യും എറണാകുളം സെന്റ് തെരേസാസ് കോളേജും ചേര്‍ന്ന് ആഗസ്തില്‍ നടത്തുന്ന പ്രഥമ വനിതാ ശാസ്ത്രസമ്മേളനത്തിന്റെ ബുധനാഴ്ച നടന്ന തിരശ്ശീല ഉയര്ത്തല്ചടങ്ങില് സംസാരിക്കുകയായിരുന്നു അവര്‍.
ചൈനയിലെപ്പോലെ ജനസംഖ്യാ നിയന്ത്രണം ഇന്ത്യയിലും വേണം. നമ്മുടെ സാമൂഹിക സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും കുട്ടികള്‍ ഒന്നുമതിയെന്ന നയമാണ് നല്ലത്. ഒരു കുട്ടി ജനിച്ച് കുറഞ്ഞത് അഞ്ചുവയസ്സാകുംവരെ അമ്മയുടെ ഉത്തരവാദിത്വം വളരെ വലുതാണ്.
സ്ത്രീകളുടെ സ്വാതന്ത്ര്യം അവര്‍തന്നെ നിശ്ചയിക്കണം. എത്ര കുട്ടികള്‍ വേണമെന്ന ധാരണയും വേണം. എന്നാല്‍ മാത്രമേ, സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം മുന്നേറാനാകൂ. പണ്ട് സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്കൊപ്പം സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇടക്കാലത്ത് ഈ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു- ലീലാവതി പറഞ്ഞു.
പുതിയ യുഗത്തില്‍ സ്ത്രീകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കണം. സ്ത്രീപ്രസ്ഥാനങ്ങള്‍ ചെറിയരീതിയിലാണ് ആരംഭിക്കുന്നതെങ്കിലും അതിന് സാമൂഹികവിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത കൊച്ചി മേയര്‍ പ്രൊഫ. മേഴ്സി വില്യംസ് പറഞ്ഞു.
ആഗസ്ത് 10 മുതല്‍ 12 വരെ എറണാകുളം സെന്റ് തെരേസാസ് കോളേജിലാണ് പ്രഥമ വനിതാ ശാസ്ത്രസമ്മേളനം. 'സ്ത്രീകളും ജൈവവൈവിധ്യവും' എന്നതാണ് മുഖ്യവിഷയം. ശാസ്ത്രസാങ്കേതികമേഖലകളില്‍ കേരള വനിതകളുടെ സംഭാവനകളും ഗവേഷണ വിദ്യാഭ്യാസമേഖലകളില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളും ശാസ്ത്രസമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.



Click it and Unblock the Notifications