Latest Updates
-
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി!
ഹൃദയങ്ങള്‍ സ്വന്തമാക്കി കാതറിന്
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പുതുചരിത്രം എഴുതിച്ചേര്‍ക്കാന്‍ കഴിയുകയെന്നത് ഒരപൂര്‍വ്വ ഭാഗ്യമാണ്. അതും ലോകമുഴുവന്‍ ഉറ്റുനോക്കുന്ന വേദിയില്‍ ചരിത്രം കുറിച്ചുവെന്ന് നിശബ്ദമായി പറഞ്ഞുകൊണ്ട് തലയുയര്‍ത്തി നിര്‍ക്കാന്‍ കഴിയുകയെന്നത് അതിനേക്കാള്‍ വലിയ ഭാഗ്യമാണ്.
ശരിയ്ക്കും ഇതുതന്നെയാണ് ഓസ്കാര്‍ വേദിയില്‍ കാതറിന് ബിഗലോയെകാത്തിരുന്നത്. ചരിത്രത്തില്‍ ഇതാദ്യമായി മികച്ച ചലച്ചിത്ര സംവിധാനത്തിനുള്ള പുരസ്കാരം ഒരു വനിത സ്വന്താക്കി. അങ്ങനെ സ്വന്തം ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാക്കും വിധം ലോകത്തിന്റെ ഹൃദയത്തെ ഒരു കുഞ്ഞുതാക്കോലിട്ട് പൂട്ടി കാതറില്‍ ഉള്ളംകയ്യിലെടുത്തുവച്ചു.

മുന്‍ ഭര്‍ത്താവും മുന്‍ഭാര്യയും തമ്മിലുള്ള യുദ്ധമെന്ന നിലയിലായിരുന്നു ജെയിംസ് കാമറൂണ്‍-കാതറില്‍ എന്നിവര്‍ തമ്മിലുള്ള ഓസ്കാര്‍ മത്സരത്തെ മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ എടുത്തുകാണിച്ചത്. അവസാനം വിശ്വചലച്ചിത്രകാരനെന്ന് ലോകം വിശേഷിപ്പിച്ച മുന്‍ഭര്‍ത്താവ് മുന്‍ ഭാര്യയുടെ പ്രതിഭയ്ക്കുമുന്നില്‍ അടിയറവ് പറഞ്ഞു.
ഓസ്കാര്‍ വേദിയില്‍ വച്ച് മുന്ഭാര്യയ്ക്ക് പുരസ്കാരമെന്ന പ്രഖ്യാപനം വന്നപ്പോള്‍ അവരുടെ ചുമലില്‍ത്തട്ടിക്കൊണ്ട് കാമറൂണ്‍ പ്രശംസ ചൊരിഞ്ഞത് കുസൃതിയുള്ള ഒരു കാഴ്ചയായി മാറി. നല്ല അസ്സല് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും പ്രഫണലിസവുമായിരുന്നു ആ നിമിഷം ലോകം കണ്ടത്.
യുദ്ധം ശിഥിലമാക്കിയ ഇറാക്കില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ബോംബ് സ്ക്വാഡിന്റെ കഥയാണ് ദി ഹാര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ കാതറില്‍ പറഞ്ഞ.് മൊത്തം ആറ് അവാര്‍ഡുകളുമായി ഹാര്‍ട്ട് ലോക്കര്‍ ഓസ്കാര്‍ നിശ സമ്പന്നമാക്കി.
മികച്ച ചിത്രം, സംവിധായകി, സ്വന്തം തിരക്കഥ, എഡിറ്റിങ്, ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിങ് എന്നിവയ്ക്കുള്ള പുരസ്കാരങ്ങളെല്ലാം ഹാര്‍ട്ട് ലോക്കര്‍ വാരിക്കൂട്ടി. സംവിധാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിയ്ക്കുന്ന നാലാമത്തെ വനിതായാണ് കാതറിന്.



Click it and Unblock the Notifications