Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ഹൃദയങ്ങള്‍ സ്വന്തമാക്കി കാതറിന്
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പുതുചരിത്രം എഴുതിച്ചേര്‍ക്കാന്‍ കഴിയുകയെന്നത് ഒരപൂര്‍വ്വ ഭാഗ്യമാണ്. അതും ലോകമുഴുവന്‍ ഉറ്റുനോക്കുന്ന വേദിയില്‍ ചരിത്രം കുറിച്ചുവെന്ന് നിശബ്ദമായി പറഞ്ഞുകൊണ്ട് തലയുയര്‍ത്തി നിര്‍ക്കാന്‍ കഴിയുകയെന്നത് അതിനേക്കാള്‍ വലിയ ഭാഗ്യമാണ്.
ശരിയ്ക്കും ഇതുതന്നെയാണ് ഓസ്കാര്‍ വേദിയില്‍ കാതറിന് ബിഗലോയെകാത്തിരുന്നത്. ചരിത്രത്തില്‍ ഇതാദ്യമായി മികച്ച ചലച്ചിത്ര സംവിധാനത്തിനുള്ള പുരസ്കാരം ഒരു വനിത സ്വന്താക്കി. അങ്ങനെ സ്വന്തം ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാക്കും വിധം ലോകത്തിന്റെ ഹൃദയത്തെ ഒരു കുഞ്ഞുതാക്കോലിട്ട് പൂട്ടി കാതറില്‍ ഉള്ളംകയ്യിലെടുത്തുവച്ചു.

മുന്‍ ഭര്‍ത്താവും മുന്‍ഭാര്യയും തമ്മിലുള്ള യുദ്ധമെന്ന നിലയിലായിരുന്നു ജെയിംസ് കാമറൂണ്‍-കാതറില്‍ എന്നിവര്‍ തമ്മിലുള്ള ഓസ്കാര്‍ മത്സരത്തെ മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ എടുത്തുകാണിച്ചത്. അവസാനം വിശ്വചലച്ചിത്രകാരനെന്ന് ലോകം വിശേഷിപ്പിച്ച മുന്‍ഭര്‍ത്താവ് മുന്‍ ഭാര്യയുടെ പ്രതിഭയ്ക്കുമുന്നില്‍ അടിയറവ് പറഞ്ഞു.
ഓസ്കാര്‍ വേദിയില്‍ വച്ച് മുന്ഭാര്യയ്ക്ക് പുരസ്കാരമെന്ന പ്രഖ്യാപനം വന്നപ്പോള്‍ അവരുടെ ചുമലില്‍ത്തട്ടിക്കൊണ്ട് കാമറൂണ്‍ പ്രശംസ ചൊരിഞ്ഞത് കുസൃതിയുള്ള ഒരു കാഴ്ചയായി മാറി. നല്ല അസ്സല് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും പ്രഫണലിസവുമായിരുന്നു ആ നിമിഷം ലോകം കണ്ടത്.
യുദ്ധം ശിഥിലമാക്കിയ ഇറാക്കില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ബോംബ് സ്ക്വാഡിന്റെ കഥയാണ് ദി ഹാര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ കാതറില്‍ പറഞ്ഞ.് മൊത്തം ആറ് അവാര്‍ഡുകളുമായി ഹാര്‍ട്ട് ലോക്കര്‍ ഓസ്കാര്‍ നിശ സമ്പന്നമാക്കി.
മികച്ച ചിത്രം, സംവിധായകി, സ്വന്തം തിരക്കഥ, എഡിറ്റിങ്, ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിങ് എന്നിവയ്ക്കുള്ള പുരസ്കാരങ്ങളെല്ലാം ഹാര്‍ട്ട് ലോക്കര്‍ വാരിക്കൂട്ടി. സംവിധാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിയ്ക്കുന്ന നാലാമത്തെ വനിതായാണ് കാതറിന്.



Click it and Unblock the Notifications