Just In
- 22 min ago കൂടെയുള്ളത് കുബേരനാണ്, മഹാരാജയോഗം തുടങ്ങിക്കഴിഞ്ഞു ഈ രാശിക്ക്
- 1 hr ago Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- 2 hrs ago നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- 3 hrs ago സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
Don't Miss
- Movies റസിയക്കാണോ പ്രാധാന്യമെന്ന് കാവ്യക്ക് സംശയം; എന്നെ വിളിച്ചു; ദിലീപ് ഇങ്ങോട്ട് ആവശ്യപ്പെട്ട റോൾ; കമൽ
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
സ്ത്രീകള്‍ക്ക് ദില്ലിയൊരു പേടിസ്വപ്നം
സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 96ശതമാനം സ്ത്രീകളും ദില്ലി നഗരത്തിലെ ചതിക്കുഴികളെ ഭയപ്പെടുന്നവരാണ്. സെന്റര്‍ ഫോര്‍ എക്വിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ എന്ന എന്‍ജിഒ ആണ് ദില്ലിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന പദ്ധതിയുടെ ഭാഗമായി സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 82 ശതാനം സ്ത്രീകളും പറഞ്ഞത് ദില്ലിയില്‍ ബസ് യാത്രയാണ് ഒട്ടും സുരക്ഷിതത്വമില്ലാത്തതെന്നാണ്. ദില്ലി നഗരത്തില്‍ തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീതിയുമായാണ് സ്ത്രീകള്‍ സഞ്ചരിക്കുന്നത്.
പത്ത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് ലൈംഗികപീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇരകളാവാന്‍ സാധ്യതയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 60ശതമാനം പേരും കരുതുന്നു. പൊതുസ്ഥലത്ത് നിന്നും പീഡനമേല്‍ക്കേണ്ടിവന്നാല്‍ കൂടെയുള്ളവരില്‍ നിന്നും യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് 84ശതമാനം പേരും പറഞ്ഞത്.
പീഡനത്തിനിരയായാല്‍ പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന് 19ശതമാനം പേര്‍മാത്രമേ കരുതുന്നുള്ളു. നീതിന്യായവ്യവസ്ഥ പോലും തങ്ങള്‍ക്കെതിരാണെന്ന തീര്‍ത്തും അരക്ഷിതമായ ചിന്തകളാണ് തലസ്ഥാനത്തെ സംഭവങ്ങല്‍ സ്ത്രീകളില്‍ വളര്‍ത്തുന്നത്.
ദില്ലിയില്‍ ലൈംഗിക പീഡനം സാധാരണമാണെന്നും അതിന് സാമ്പത്തിക നിലയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നും എന്‍ജിഒ ഡയറക്ടര്‍ ലോറ പ്രഭു പറയുന്നു. ഇവിടെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവര്‍ക്ക് സുരക്ഷിതത്വബോധമില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
സര്‍വ്വേയില്‍ പങ്കെടുത്തവരെല്ലാം 12നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു. റേഡിയോ ടിവി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചും പോസ്റ്ററുകള്‍ സ്ഥാപിച്ചും ദില്ലിയില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷിതത്വം ഉറപ്പുവരുത്താനും സ്ത്രീകള്‍ക്കുള്ളിലെ അരക്ഷിത ബോധം മാറ്റാനുമുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ് സെന്റര്‍ ഫോര്‍ എക്വിറ്റി ആന്റ് ഇന്‍ക്ലൂഷന്‍.
പുരുഷന്മാരുടെ മനസ്സില്‍ സ്ത്രീകളെക്കുറിച്ച് ബഹുമാനം വളര്‍ത്തി അവരെ ആക്രമിക്കാനും ചൂഷണം ചെയ്യാനുമുള്ള മാനസികാവസ്ഥ ഇല്ലാതാക്കുകയെന്ന രീതിയും പരീക്ഷണാര്‍ത്ഥം ഇവര്‍ അവലംബിക്കുന്നുണ്ട്.