Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
സ്ത്രീകള്‍ക്ക് ദില്ലിയൊരു പേടിസ്വപ്നം

സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 96ശതമാനം സ്ത്രീകളും ദില്ലി നഗരത്തിലെ ചതിക്കുഴികളെ ഭയപ്പെടുന്നവരാണ്. സെന്റര്‍ ഫോര്‍ എക്വിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ എന്ന എന്‍ജിഒ ആണ് ദില്ലിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന പദ്ധതിയുടെ ഭാഗമായി സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 82 ശതാനം സ്ത്രീകളും പറഞ്ഞത് ദില്ലിയില്‍ ബസ് യാത്രയാണ് ഒട്ടും സുരക്ഷിതത്വമില്ലാത്തതെന്നാണ്. ദില്ലി നഗരത്തില്‍ തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീതിയുമായാണ് സ്ത്രീകള്‍ സഞ്ചരിക്കുന്നത്.
പത്ത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് ലൈംഗികപീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇരകളാവാന്‍ സാധ്യതയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 60ശതമാനം പേരും കരുതുന്നു. പൊതുസ്ഥലത്ത് നിന്നും പീഡനമേല്‍ക്കേണ്ടിവന്നാല്‍ കൂടെയുള്ളവരില്‍ നിന്നും യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് 84ശതമാനം പേരും പറഞ്ഞത്.
പീഡനത്തിനിരയായാല്‍ പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന് 19ശതമാനം പേര്‍മാത്രമേ കരുതുന്നുള്ളു. നീതിന്യായവ്യവസ്ഥ പോലും തങ്ങള്‍ക്കെതിരാണെന്ന തീര്‍ത്തും അരക്ഷിതമായ ചിന്തകളാണ് തലസ്ഥാനത്തെ സംഭവങ്ങല്‍ സ്ത്രീകളില്‍ വളര്‍ത്തുന്നത്.
ദില്ലിയില്‍ ലൈംഗിക പീഡനം സാധാരണമാണെന്നും അതിന് സാമ്പത്തിക നിലയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നും എന്‍ജിഒ ഡയറക്ടര്‍ ലോറ പ്രഭു പറയുന്നു. ഇവിടെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവര്‍ക്ക് സുരക്ഷിതത്വബോധമില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
സര്‍വ്വേയില്‍ പങ്കെടുത്തവരെല്ലാം 12നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു. റേഡിയോ ടിവി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചും പോസ്റ്ററുകള്‍ സ്ഥാപിച്ചും ദില്ലിയില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷിതത്വം ഉറപ്പുവരുത്താനും സ്ത്രീകള്‍ക്കുള്ളിലെ അരക്ഷിത ബോധം മാറ്റാനുമുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ് സെന്റര്‍ ഫോര്‍ എക്വിറ്റി ആന്റ് ഇന്‍ക്ലൂഷന്‍.
പുരുഷന്മാരുടെ മനസ്സില്‍ സ്ത്രീകളെക്കുറിച്ച് ബഹുമാനം വളര്‍ത്തി അവരെ ആക്രമിക്കാനും ചൂഷണം ചെയ്യാനുമുള്ള മാനസികാവസ്ഥ ഇല്ലാതാക്കുകയെന്ന രീതിയും പരീക്ഷണാര്‍ത്ഥം ഇവര്‍ അവലംബിക്കുന്നുണ്ട്.



Click it and Unblock the Notifications