സ്ത്രീകളുടെ പുകവലിയില്‍ ഇന്ത്യ മൂന്നാമത്

By Staff

Female Smoking
ദില്ലി: ആഗോള തലത്തില്‍ വനിതാ പുകവലിക്കാരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ ഇടയില്‍ മൂന്നാം സ്ഥാനം! ടുബാക്കോ അറ്റ്ലസ് പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിലാണ് ഇന്ത്യന്‍ വനിതകള്‍ പുകവലിയുടെ കാര്യത്തില്‍ മുന്‍ നിരയില്‍ എത്തിയിരിക്കുന്നത്.

20രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയും, ലോക ലംങ് ഫൌണ്ടേഷനും ചേര്‍ന്ന് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

2.3കോടി വനിതാ പുകവലിക്കാരുമായി അമേരിക്ക ഒന്നാം സ്ഥാനത്തും, 1.3 കോടി പുകവലിക്കാരുമായി ചൈന രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. എന്നാല്‍ ശതമാനം കണക്കിലാക്കിയാല്‍ ഇന്ത്യയിലെ പുകവലിക്കാരെക്കാള്‍ 20% കുറവാണിത്. ഇന്ത്യയെ കൂടാതെ അയല്‍രാജ്യമായ പാകിസ്ഥാനും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 30ലക്ഷം വനിതാ പുകവലിക്കാരാണ് പാകിസ്ഥാനിലുള്ളത്.

അറ്റ്ലസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 250മില്യണ്‍ വനിതകള്‍ ദിവസേന പുകവലിക്കുന്നവരാണ്. വനിതാ പുകവലിക്കാരുടെ എണ്ണം കൂടിയതോടെ സ്ത്രീകള്‍ക്ക് മാത്രമായി കമ്പിനകള്‍ വിപണിയിലെ സിഗററ്റ് നിര്‍മ്മിക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുകവലിക്കാരില്‍ 25% പേരും ചെറുപ്പത്തില്‍ തന്നെ അസുഖങ്ങള്‍ക്ക് അടിമകളാവുകയും, അകാല മരണത്തിനും ഇടയാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുടുംബത്തിന്റെയും, സമൂഹത്തിന്റെയും സന്തുലനാവസ്ഥ തകിടം മറിക്കുന്നതിനും പുകവലി കാരണമാകുന്നുണ്ട്. ഓരോ വര്‍ഷവും 60ലക്ഷം ആളുകളാണ് പുകവലിയെ തുടര്‍ന്നുണ്ടാകുന്ന ക്യാന്‍സര്‍ നിമിത്തം മരണപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരുകള്‍ പുകവലിയ്ക്കെതിരെ ബോധവത്കരണം നടത്തുന്ന കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കോളേജ് വിദ്യാര്‍ത്ഥിനികളില്‍ പുകവലിയ്ക്കുന്നവരുടെ എണ്ണം കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Story first published: Thursday, August 27, 2009, 10:23 [IST]
X
Desktop Bottom Promotion