Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
സ്ത്രീകള്‍ക്കായി പുരുഷന്മാരുടെ റാലി
മുംബൈ: അവകാശസമരങ്ങളും തുല്യതാ വാദവുമായി രംഗത്തിറങ്ങുന്ന വനിതകളോട് സാധാരണ പുരുഷന്മാര്ക്കെല്ലാം പുച്ഛമാണ്.
സ്ത്രീകള്‍ ഇത്രയൊക്കെയേ അര്‍ഹിക്കുന്നുള്ളു എന്ന് ചിന്തിയ്ക്കുന്ന ഇത്തരക്കാര്‍ മാത്രമല്ല. അവരും തങ്ങളെപ്പോലെയുള്ള മനുഷ്യജീവികള്‍ തന്നെയാണെന്ന് കരുതുന്ന പുരുഷന്മാരും സമൂഹത്തില്‍ ഉണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു വനിതാ ദിനമായ ഞായറാഴ്ച മുംബൈയില്‍ നടന്ന ഒരു റാലി.
വനിതകള്‍ക്കായി പുരുഷന്മാര് നടത്തിയ റാലി. മുംബൈയിലെ ചേരികളിലുള്ള ഒരുകൂട്ടം പുരുഷന്മാരാണ് ലോട്ടസ് കോളനിയില്‍ നിന്നും ശിവാജി നഗര്‍വരെ വനിതകളുടെ അവകാശങ്ങള്‍ക്കായി റാലി നടത്തിയത്.

ചേരിപ്രദേശങ്ങളായ ചെമ്പൂര്, ഗോവണ്ടി, മാന്കേര്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം അഞ്ഞൂറോളം പുരുഷന്മാരാണ് റാലിയില്‍ പങ്കെടുത്തത്. ഒരു എന്‍ജിഒയുടെ ആഭിമുഖ്യത്തിലായിരുന്നു റാലി നടന്നത്.
നമ്മുടെ സമൂഹത്തില്‍ വിദ്യാസമ്പന്നരും വിദ്യാഭ്യാസമില്ലാത്തവരും പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതിനേക്കാള്‍ തുക അവര്‍ ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കുന്നു.
എന്നാല്‍ വീടിന്റെ വിളക്കാണ് പെണ്‍കുട്ടികള്‍ അവര്‍ കുടുംബത്തിന്റെ അഭിമാനമാണ്. റാലിയില്‍ പങ്കെടുത്ത ഒരു യുവാവ് പറഞ്ഞു. സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനീതിയ്ക്കെതിരെ പ്രതിഷേധിക്കാനാണ് താന്‍ ഈ റാലിയില്‍ പങ്കെടുത്തതെന്ന് മറ്റൊരു യുവാവ് വ്യക്തമാക്കി.
ഈയിടെ ചെമ്പൂര്, ഗോവണ്ടി പ്രദേശങ്ങളിലെ എന്‍ജിഒ പ്രവര്‍ത്തകര്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പുരുഷന്മാരുടെ പങ്കാളിത്തത്തോടെ റിഷ്ത എന്ന ഒരു പദ്ധതി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചതെന്ന് സംഘടാകരിലൊരാളായ സുജാത കണ്ടേകര് പറഞ്ഞു. പദ്ധതി വന്‍ വിജയമാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.



Click it and Unblock the Notifications