Latest Updates
-
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ
സ്ത്രീകള്‍ക്കായി പുരുഷന്മാരുടെ റാലി
മുംബൈ: അവകാശസമരങ്ങളും തുല്യതാ വാദവുമായി രംഗത്തിറങ്ങുന്ന വനിതകളോട് സാധാരണ പുരുഷന്മാര്ക്കെല്ലാം പുച്ഛമാണ്.
സ്ത്രീകള്‍ ഇത്രയൊക്കെയേ അര്‍ഹിക്കുന്നുള്ളു എന്ന് ചിന്തിയ്ക്കുന്ന ഇത്തരക്കാര്‍ മാത്രമല്ല. അവരും തങ്ങളെപ്പോലെയുള്ള മനുഷ്യജീവികള്‍ തന്നെയാണെന്ന് കരുതുന്ന പുരുഷന്മാരും സമൂഹത്തില്‍ ഉണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു വനിതാ ദിനമായ ഞായറാഴ്ച മുംബൈയില്‍ നടന്ന ഒരു റാലി.
വനിതകള്‍ക്കായി പുരുഷന്മാര് നടത്തിയ റാലി. മുംബൈയിലെ ചേരികളിലുള്ള ഒരുകൂട്ടം പുരുഷന്മാരാണ് ലോട്ടസ് കോളനിയില്‍ നിന്നും ശിവാജി നഗര്‍വരെ വനിതകളുടെ അവകാശങ്ങള്‍ക്കായി റാലി നടത്തിയത്.

ചേരിപ്രദേശങ്ങളായ ചെമ്പൂര്, ഗോവണ്ടി, മാന്കേര്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം അഞ്ഞൂറോളം പുരുഷന്മാരാണ് റാലിയില്‍ പങ്കെടുത്തത്. ഒരു എന്‍ജിഒയുടെ ആഭിമുഖ്യത്തിലായിരുന്നു റാലി നടന്നത്.
നമ്മുടെ സമൂഹത്തില്‍ വിദ്യാസമ്പന്നരും വിദ്യാഭ്യാസമില്ലാത്തവരും പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതിനേക്കാള്‍ തുക അവര്‍ ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കുന്നു.
എന്നാല്‍ വീടിന്റെ വിളക്കാണ് പെണ്‍കുട്ടികള്‍ അവര്‍ കുടുംബത്തിന്റെ അഭിമാനമാണ്. റാലിയില്‍ പങ്കെടുത്ത ഒരു യുവാവ് പറഞ്ഞു. സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനീതിയ്ക്കെതിരെ പ്രതിഷേധിക്കാനാണ് താന്‍ ഈ റാലിയില്‍ പങ്കെടുത്തതെന്ന് മറ്റൊരു യുവാവ് വ്യക്തമാക്കി.
ഈയിടെ ചെമ്പൂര്, ഗോവണ്ടി പ്രദേശങ്ങളിലെ എന്‍ജിഒ പ്രവര്‍ത്തകര്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പുരുഷന്മാരുടെ പങ്കാളിത്തത്തോടെ റിഷ്ത എന്ന ഒരു പദ്ധതി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചതെന്ന് സംഘടാകരിലൊരാളായ സുജാത കണ്ടേകര് പറഞ്ഞു. പദ്ധതി വന്‍ വിജയമാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.



Click it and Unblock the Notifications











