Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
മംഗലാപുരത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല: ശ്രുതി
കാസര്‍കോട്: പെണ്‍കുട്ടികള്‍ക്ക് മംഗലാപുരത്ത് സുരക്ഷിതത്വിമില്ലാതായിരിക്കുകയാണെന്ന് ശ്രുതി. മുസ്ലീം മതക്കാരനായി സുഹൃത്തിനോട് സംസാരിച്ചുവെന്നതിന്റെ പേരിലാണ് മഞ്ചേശ്വരം എംഎല്‍എ സിഎച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ശ്രുതിയെ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.
മംഗലാപുരത്ത് ഇത്തരം സംഭവങ്ങള്‍ വ്യാപിക്കുകയാണെന്ന് ശ്രുതി പറയുന്നു. തങ്ങള്‍ക്കെതിരായ അക്രമത്തില്‍ ശക്തമായി പ്രതികരിച്ചതുകൊണ്ടാണ് അത് പുറത്തുള്ളവര്‍ അറിയുകയും നടപടിയുണ്ടാവുകയും ചെയ്തത്. അങ്ങിനെയൊന്നും സാധിക്കാത്ത സംഭവങ്ങളും ഒട്ടേറെ നടക്കുന്നുണ്ട്- ശ്രുതി പറഞ്ഞു.
സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന ശ്രുതിയെയും സുഹൃത്തിനെയും കങ്കനാടിക്കടുത്തുവച്ച് രണ്ടുമൂന്നുപേര് പുറകിലെ വാതിലിലൂടെ പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നു. തങ്ങള്‍ കരഞ്ഞ് വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ശ്രുതി പറയുന്നു.
പടിയില്‍ എന്ന സ്ഥലത്തെ കോളനിയിലേയ്ക്കാണത്രേ ഇവരെ ഓട്ടോയില്‍ കൊണ്ടുപോയത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി മൊബൈല്‍ തട്ടിയെടത്തു, എന്നെ മുഖത്തടിച്ചു. ബഹളം കേട്ട് വീടുകളില്‍ നിന്നും ഇറങ്ങിവന്നവര്‍ അസഭ്യം പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് സുഹൃത്തിനെ മോചിപ്പിച്ചത്-ശ്രുതി പറയുന്നു.
പിന്നീട് അതേ ഓട്ടോയില്‍ത്തന്നെ ഇവരെ തിരിച്ചുവിടുകയായിരുന്നുവത്രേ. സ്വന്തം സഹപാഠിയുടെ സഹോദരന് കൂടിയായ ഈ സുഹൃത്തിനോട് സംസാരിച്ചെങ്കിലും തങ്ങള്‍ രണ്ടുപേരും രണ്ട് സീറ്റിലാണ് ഇരുന്നതെന്നും ശ്രുതി പറയുന്നു. സെന്റ് അലോഷ്യസ് കോളെജില്‍ രണ്ടാംവര്‍ഷ പിയുസി വിദ്യാര്‍ത്ഥിനിയാണ് ശ്രുതി.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 5പേര് അറസ്റ്റിലായിട്ടുണ്ട്. ഈ സംഭവം കാസര്‍കോട്, മംഗലാപുരം മേഖലയിലെ കുടുംബങ്ങളില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്നും മംഗലാപുരത്ത് പഠനത്തിനായി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്.
സേനയുടെ ധാര്‍മിക പൊലീസ് ചമയലിനെതിരെ നടപടിയെടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ പറയുന്നുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഇതേവരെ ഉണ്ടായിട്ടില്ല.



Click it and Unblock the Notifications