Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തേനീച്ച വളര്‍ത്തി അനിത പാഠപുസ്തകത്തില്‍
പട്ന: തേനീച്ച വളര്‍ത്തലിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച പതിനേഴു വയസുകാരി എന്‍സിഇആര്‍ടിയുടെ പാഠ പുസ്തകത്തില്‍.
ബീഹാറിലെ മുസര്‍ഫര്‍പുര്‍ ജില്ലയിലെ അനിത കുഷ്വാഹയാണ് തേനീച്ച വളര്‍ത്തലിലൂടെ എന്‍സിഇആര്‍ടിയുടെ നാലാം ക്ലാസിലെ പരിസ്ഥിതി പാഠപുസ്തകത്തില്‍ ഇടം നേടിയത്.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും പഠന സൗകര്യവും തേടിയാണ് അനിത തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത്.
അമ്മ രേഖാ ദേവി നല്കിയ മൂവായിരം രൂപയായിരുന്നു അനിതയുടെ മൂലധനം. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ മൂന്ന് റാണിതേനീച്ചകളുമായി തുടങ്ങിയ തേനീച്ച വളര്‍ത്തലില്‍ ആദ്യ വര്‍ഷം തന്നെ 50000 രൂപ ലാഭമുണ്ടാക്കാന്‍ അനിതയ്ക്കു കഴിഞ്ഞു.
ഇന്നിപ്പോള്‍ അനിതയുടെ പക്കല്‍ 250 ഓളം തേനീച്ചക്കൂടുകളുണ്ട്. ഇപ്പോള്‍ സ്വന്തം കുടുംബത്തിന്റെ മാത്രമല്ല പത്താം ക്ലാസിനു ശേഷമുള്ള തന്റെ പഠന ചെലവും അനിത തന്നെയാണ് സ്വയം വഹിയ്ക്കുന്നത്.
പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് വിജയം കൈവരിയ്ക്കുന്ന പെണ്കുട്ടികളെപ്പറ്റി യൂണിസെഫ് ഇറക്കുന്ന പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് അനിത ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.
2006ല്‍ യൂണിസെഫ് പുറത്തിറക്കിയ 15 കുട്ടികളുടെ പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി അനിതയായിരുന്നു. തന്റെ ഗ്രാമത്തിനും കൂടി മാതൃകയായി തീര്ന്നിരക്കുകയാണിപ്പോള് അനിത.
അനിതയുടെ വഴി പിന്തുടര്ന്ന് പത്തിയായസത്ത ഗ്രാമത്തിലെ നൂറുക്കണക്കിന് സ്ത്രീകളാണ് തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
തേനീച്ച വളര്‍ത്തലിലൂടെ സ്വന്തം ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമല്ല അനിത ചെയ്തത് മുസഫര്‍പൂരിലെ ഗ്രാമങ്ങളില്‍ ഒരു നിശബ്ദ വിപ്ളവത്തിന് വഴിയൊരുക്കുകയുമായിരുന്നെന്നാണ് യൂണിസെഫ് പ്രതിനിധികളുടെ അഭിപ്രായം.
2006ലെ "മാതൃക വനിത' പദവി നല്‍കിയാണ് അനിതയെ യൂണിസെഫ് ആദരിച്ചത്. മുസഫര്‍പൂരിലെ എംഡിഡിഎം കോളേജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണിപ്പോള്‍ അനിത.



Click it and Unblock the Notifications
