Latest Updates
-
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
സ്വയം പ്രതിരോധത്തിന് സ്ത്രീകള്‍ കരാട്ടെ പഠിക്കണം: പ്രതിഭ
ദില്ലി: ലൈംഗിക പീഡനങ്ങള്‍ പെരുകുന്നതിനാല്‍ സ്വയം രക്ഷയ്ക്കായി പെണ്‍കുട്ടികളെ ചെറുപ്രായത്തില്ത്തനെ ജൂഡോയും കരാട്ടെയും പഠിപ്പിക്കണമെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍. സ്വയം പ്രതിരോധമാണ് ഏറ്റവും മികച്ച പ്രതിരോധംമെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകള്‍ക്കുള്ള സുരക്ഷ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതില്‍ത്തന്നെ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് ശക്തിനല്കുന്നരീതിയില് ഫിസിക്കല്‍ എജ്യുക്കേഷന്‍ സൗകര്യങ്ങള്‍ ഉണ്ടാക്കണം.
സ്ത്രീകള്‍ തന്നയാണ് അവരുടെ ശാക്തീകരണത്തിനുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടത്. ഇന്ത്യയില്‍ ധാരാളം സ്ത്രീകള്‍ സുരക്ഷാ സേനയില്‍ ചേരുന്നുണ്ട്. ഇത് വലിയൊരു പുരോഗതിയാണ്.
സ്വയം പ്രതിരോധിക്കാന്‍ പ്രാത്പരാക്കുന്നതിന്റെ ആദ്യപടിയായി സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാകണം. എങ്കില്‍ മാത്രമേ ജീവിതത്തിലെ സംഘര്‍ഷാവസ്ഥകളെ നേരിടാന്‍ കഴിയൂ. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷനല്‍കണം- അവര്‍ പറഞ്ഞു.
വിനിതാ ക്ഷേമത്തിനായി ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന രാഷ്ട്രപതി. അഫ്ഗാനിസ്താന്, പാകിസ്താന്ഭൂട്ടാന്, ബംഗ്ലാദേശ്, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.



Click it and Unblock the Notifications