Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
സ്വയം പ്രതിരോധത്തിന് സ്ത്രീകള്‍ കരാട്ടെ പഠിക്കണം: പ്രതിഭ
ദില്ലി: ലൈംഗിക പീഡനങ്ങള്‍ പെരുകുന്നതിനാല്‍ സ്വയം രക്ഷയ്ക്കായി പെണ്‍കുട്ടികളെ ചെറുപ്രായത്തില്ത്തനെ ജൂഡോയും കരാട്ടെയും പഠിപ്പിക്കണമെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍. സ്വയം പ്രതിരോധമാണ് ഏറ്റവും മികച്ച പ്രതിരോധംമെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകള്‍ക്കുള്ള സുരക്ഷ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതില്‍ത്തന്നെ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് ശക്തിനല്കുന്നരീതിയില് ഫിസിക്കല്‍ എജ്യുക്കേഷന്‍ സൗകര്യങ്ങള്‍ ഉണ്ടാക്കണം.
സ്ത്രീകള്‍ തന്നയാണ് അവരുടെ ശാക്തീകരണത്തിനുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടത്. ഇന്ത്യയില്‍ ധാരാളം സ്ത്രീകള്‍ സുരക്ഷാ സേനയില്‍ ചേരുന്നുണ്ട്. ഇത് വലിയൊരു പുരോഗതിയാണ്.
സ്വയം പ്രതിരോധിക്കാന്‍ പ്രാത്പരാക്കുന്നതിന്റെ ആദ്യപടിയായി സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാകണം. എങ്കില്‍ മാത്രമേ ജീവിതത്തിലെ സംഘര്‍ഷാവസ്ഥകളെ നേരിടാന്‍ കഴിയൂ. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷനല്‍കണം- അവര്‍ പറഞ്ഞു.
വിനിതാ ക്ഷേമത്തിനായി ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന രാഷ്ട്രപതി. അഫ്ഗാനിസ്താന്, പാകിസ്താന്ഭൂട്ടാന്, ബംഗ്ലാദേശ്, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.



Click it and Unblock the Notifications