Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തെങ്ങുകയറ്റത്തിന് പെണ്ണുങ്ങള്
മലപ്പുറം പുരുഷമേധാവിത്തം നിലനില് ക്കുന്ന ഒരു ജോലിയാണ് തെങ്ങുകയറ്റം. എന്നാല്‍ പുരുഷന്റെ സ്ഥാനത്ത് ഒരു സ്ത്രീ കണ്ണുചിമ്മിത്തുറക്കുന്നതിന് മുന്‍പേ തെങ്ങില്‍ കയറി തേങ്ങയിട്ടാല്‍ എങ്ങിനെയിരിക്കും.
ഹേ നാണക്കേടെന്ന് പറയാനാണ് പലര്‍ക്കും തോന്നുക. എന്നാല്‍ സ്വന്തം പുരയിടത്തിലെ തേങ്ങയെങ്കിലും പരസഹായം കൂടാതെ പറിച്ചെടുക്കാന്‍ കഴിയുന്നത് ചെറിയ കാര്യമാണോ. അതല്ല ഇനിയിതൊരു വരുമാനമാര്‍ഗ്ഗമായിത്തന്നെ സ്വീകരിച്ചാലും എന്താണൊരു കുഴപ്പും. ഒരു കുഴപ്പവുമില്ലെന്നാണ് തെങ്ങുകയറ്റത്തില്‍ പരിശീലനം നേടിയ മലപ്പുറം ജില്ലയിലെ ഒരു കൂട്ടം സ്ത്രീകള്‍ പറയുന്നത്.
പുരുഷന്മാരായ തെങ്ങുകയറ്റ തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തില്‍ വനിതകള്‍ക്ക് പുതിയ അവസരം. തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനായി കൃഷിവകുപ്പാണ് വനിതകളെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരായി ശ്രമിക്കുന്നത്.
മലപ്പുറത്തെ വട്ടംകുളം പഞ്ചായത്തിലാണ് വനിതകള്‍ക്കായുള്ള തെങ്ങുകയറ്റ പരിശീലന ക്യാന്പ് സംഘടിപ്പിച്ചത്. ക്യാന്പിനോട് വനിതകളുടെ സമീപനം പ്രതീക്ഷനല്‍കുന്ന തരത്തിലുള്ളതാണെന്നാണ് ഇവിടത്തെ കൃഷി ഓഫീസറായ അബ്ദുള്‍ ജബ്ബാന്‍ പറയുന്നത്.
എല്ലാ മതവിഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ തെങ്ങുകയറ്റ പരിശീലന ക്യാന്പില്‍ എത്തിയിരുന്നു. ഇരുപത് സ്ത്രീകളാണ് ക്യാന്പില്‍ പങ്കെടുത്തത്. ഇവരില്‍ ഇരുപത്തിയഞ്ചുകാരിയായ റാബിയ വെറും അഞ്ചു മിനിറ്റുകൊണ്ടാണത്രേ സമീപത്തെ ഏറ്റവും ഉയരം കൂടിയ തെങ്ങില്‍ കയറിയത്.
പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കൊക്കെ തെങ്ങില്‍ കയറാന്‍ വലിയ നാണമായിരുന്നത്രേ. എന്നാല്‍ രണ്ടും കല്‍പ്പിച്ചാണ് റാബിയ മുന്നോട്ടുവന്നത്. റാബിയ തെങ്ങില്‍ കയറിയിറങ്ങിയപ്പോഴാകട്ടെ മറ്റു പലരുടെയും നാണവും അധൈര്യവുമൊക്കെ പന്പകടന്നു ഒന്നിന് പിന്നാലെ ഒന്നായി എല്ലാവരും ഇതിനായി മുന്നോട്ടുവന്നു.
തമിഴ്നാട് കാര്‍ഷിക സര് വ്വകലാശാല രൂപം നല് കിയ ലോഹ ഉപകരണം ഉപയോഗിച്ചാണ് സ്ത്രീകള്‍ തെങ്ങുകയറ്റം നടത്തിയത്. ഇത്തരമൊരു ക്യാന്പിലൂടെ കാര്‍ഷിക രംഗത്തുള്ള വിവിധതരം ജോലികളില്‍ സ്ത്രീകള്‍ക്ക് ഒരു സാധ്യത ലഭിച്ചിരിക്കുകയാണെന്നാണ് ജബ്ബാര്‍ അഭിപ്രായപ്പെടുന്നത്.
തെങ്ങുകയറ്റക്കാര്‍ക്ക് വന്‍ ക്ഷാമം നേരിടാന്‍ തുടങ്ങിയതോടെയാണ് താല്പര്യമുള്ളവര്ക്ക് തെങ്ങുകയറ്റത്തില്‍ പരിശീലനം നല് കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്.



Click it and Unblock the Notifications