Latest Updates
-
ഓസെംപിക് ഉപയോഗിച്ചോ? തടി കുറഞ്ഞതിന്റെ രഹസ്യം വെളിപ്പെടുത്തി നടി അഭിരാമി; വൈറലായി പുതിയ ലുക്ക് -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാമോ? -
വ്യാഴം കർക്കടകത്തിൽ: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ! -
അഭിജിത്ത് മുഹൂർത്തം: ഇന്ന് ഈ സമയത്ത് തുടങ്ങുന്ന കാര്യങ്ങൾ വൻ സാമ്പത്തിക നേട്ടം നൽകും, കരിയറിൽ വൻ കുതിച്ചുചാട്ടം ഉറപ്പ്! -
2026 ജൂൺ 3: അപൂർവ്വ ഗ്രഹനിലയിൽ ഈ രാശിക്കാർക്ക് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ജൂൺ 3 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂൺ 2 രാശിഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ?
വനിതകള്‍ക്ക് മാത്രമായുള്ള രാഷ്ട്രീയപാര്‍ട്ടി നിലവില്‍വന്നു
ദില്ലി: വനിതകള്‍ക്ക് മാത്രമായുള്ള രാഷ്ട്രീയപാര്‍ട്ടി യുണൈറ്റഡ് വിമന്‍ ഫ്രണ്ട് നിലവില്‍വന്നു. സാമൂഹിക പ്രവര്‍ത്തകയും ഉപരാഷ്ട്രപതി കൃഷ്ണകാന്തിന്റെ ഭാര്യയുമായ സുമന് കൃഷ്ണകാന്തിന്റെ നേതൃത്വത്തിലാണ് വനിതകള്‍ക്കായുള്ള പാര്‍ട്ടി രൂപീകരിച്ചത്.
വനിതകള്‍ക്കുവേണ്ടി വനിതകള്‍ രൂപീകരിയക്കുന്ന ലോകത്തെ ആദ്യത്തെ രാഷ്ട്രീയപാര്ട്ടിയാണിതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.
ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയില്‍ പാര്‍ലമെന്റില്‍ 8.8 ശതമാനം പ്രാതിനിധ്യം മാത്രമാണ് വനിതകള്‍ക്കുള്ളത്. കൂടുതല്‍ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുകയെന്ന ഉദ്ദേശത്തോടെയാണ് പാര്‍ട്ടി രൂപീകരിച്ചത്- സുമന് പറഞ്ഞു.
പാക്കിസ്ഥാനിലെ നിയമനിര്‍മ്മാണ സഭകളില്‍ 22ശതമാനവും ബംഗ്ലാദേശില്‍ 15 ശതമനാവും സ്ത്രീപ്രാതിനിധ്യമുണ്ട്. ഇന്ത്യയിലെ ശതമാനം അറബ് രാജ്യങ്ങളിലേതിനേക്കാള്‍ കുറവാണ്. നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര അംഗീകാരവും പ്രാധാന്യവും നല്‍കുന്നില്ല. ഇതുകൊണ്ടുകൂടിയാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്- അവര്‍ വ്യക്തമാക്കി.
2009ല്‍ നടക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ദില്ലി, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഹരിയാന, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ 12സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രാദേശിക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 200 വനിതകള്‍ ഇതിനകം പാര്‍ട്ടിയില്‍ അംഗത്വം നേടിക്കഴിഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും വൈകാതെ ഘടകങ്ങള്‍ തുടങ്ങുമെന്നും പാര്‍ട്ടി വനിതകളുടേതാണെങ്കിലും വോട്ടു ചെയ്യുന്ന പുരുഷന്മാരുടെ അവകാശങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കില്ലെന്ന് ഭാരവാഹികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.



Click it and Unblock the Notifications