Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വനിതകള്‍ക്ക് മാത്രമായുള്ള രാഷ്ട്രീയപാര്‍ട്ടി നിലവില്‍വന്നു
ദില്ലി: വനിതകള്‍ക്ക് മാത്രമായുള്ള രാഷ്ട്രീയപാര്‍ട്ടി യുണൈറ്റഡ് വിമന്‍ ഫ്രണ്ട് നിലവില്‍വന്നു. സാമൂഹിക പ്രവര്‍ത്തകയും ഉപരാഷ്ട്രപതി കൃഷ്ണകാന്തിന്റെ ഭാര്യയുമായ സുമന് കൃഷ്ണകാന്തിന്റെ നേതൃത്വത്തിലാണ് വനിതകള്‍ക്കായുള്ള പാര്‍ട്ടി രൂപീകരിച്ചത്.
വനിതകള്‍ക്കുവേണ്ടി വനിതകള്‍ രൂപീകരിയക്കുന്ന ലോകത്തെ ആദ്യത്തെ രാഷ്ട്രീയപാര്ട്ടിയാണിതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.
ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയില്‍ പാര്‍ലമെന്റില്‍ 8.8 ശതമാനം പ്രാതിനിധ്യം മാത്രമാണ് വനിതകള്‍ക്കുള്ളത്. കൂടുതല്‍ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുകയെന്ന ഉദ്ദേശത്തോടെയാണ് പാര്‍ട്ടി രൂപീകരിച്ചത്- സുമന് പറഞ്ഞു.
പാക്കിസ്ഥാനിലെ നിയമനിര്‍മ്മാണ സഭകളില്‍ 22ശതമാനവും ബംഗ്ലാദേശില്‍ 15 ശതമനാവും സ്ത്രീപ്രാതിനിധ്യമുണ്ട്. ഇന്ത്യയിലെ ശതമാനം അറബ് രാജ്യങ്ങളിലേതിനേക്കാള്‍ കുറവാണ്. നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര അംഗീകാരവും പ്രാധാന്യവും നല്‍കുന്നില്ല. ഇതുകൊണ്ടുകൂടിയാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്- അവര്‍ വ്യക്തമാക്കി.
2009ല്‍ നടക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ദില്ലി, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഹരിയാന, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ 12സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രാദേശിക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 200 വനിതകള്‍ ഇതിനകം പാര്‍ട്ടിയില്‍ അംഗത്വം നേടിക്കഴിഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും വൈകാതെ ഘടകങ്ങള്‍ തുടങ്ങുമെന്നും പാര്‍ട്ടി വനിതകളുടേതാണെങ്കിലും വോട്ടു ചെയ്യുന്ന പുരുഷന്മാരുടെ അവകാശങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കില്ലെന്ന് ഭാരവാഹികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.



Click it and Unblock the Notifications