Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
വസന്തസേന; തേക്കടിയുടെ കാവല്പ്പട
ഇടുക്കി: തേക്കടി വന്യ ജീവി സങ്കേതത്തിന്റെ വസന്തം കാത്തു സൂക്ഷിക്കുന്നത് ഒരു കൂട്ടം സ്ത്രീകളാണ് . ഒരു കാലത്ത് വനം കൊള്ളക്കാരുടെ കൈയ്യേറ്റത്താല്‍ ഭീഷണി നേരിട്ട തേക്കടി പ്രകൃതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങളാണ് ലോകത്തിന് മുന്നില്‍ തുറന്നു വെച്ചിരിക്കുന്നത്.
തേക്കടിയിലെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ സംരക്ഷണം ലക്ഷ്യമാക്കി അഞ്ചു വര്‍ഷം മുന്‍പാണ് വസന്തസേന എന്ന പേരിലുള്ള സ്ത്രീകളുടെ കാവല്‍ സംഘം രൂപീകരിച്ചത്.
സങ്കേത്തിന്റെ പ്രദേശത്തുള്ള മരങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുകയെന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം.
ആദിവാസികളും അല്ലാത്തവരുമായി 82 ഓളം സ്ത്രീകളടങ്ങുന്ന സേനയിലെ പലരും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരുമാണ്.
പക്ഷേ ഇവരുടെ സംരക്ഷണത്തില്‍ തേക്കടിയിലെ വനം കൈയ്യേറ്റം ഒട്ടുമുക്കാലും ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ പദ്മ മോഹിനി സാക്ഷ്യപ്പെടുത്തുന്നു.
ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായി ഈ പ്രദേശം ഇപ്പോള്‍ സേനയുടെ പരിപൂര്‍ണ സംരക്ഷണത്തിലാണ്,
2006 ല്‍ വസന്തസേനയുടെ സേവനങ്ങളെ വിലമതിച്ചു കൊണ്ട് വന്യജീവി സംരക്ഷണത്തിന് ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയം നല്കുന്ന ബഹുമതിയായ അമൃതദേവി ബിഷനോയ് പുരസ്കാരം സംഘടനയെ തേടിയെത്തി.
വനസമ്പത്തു കാത്തു സൂക്ഷിക്കേണ്ടതിനെക്കുറിച്ച് വനംവെട്ടുകാരെ ബോധ്യപ്പെടുത്താന്‍ സേന ആദ്യകാലങ്ങളില്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ പിന്നീടവര്‍ക്ക് അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുവാന്‍ സാധിച്ചുവെന്ന് വസന്തസേനയുടെ അധ്യക്ഷയായ ഗ്രേസി പറയുന്നു.
വൃക്ഷങ്ങളെ സംരക്ഷിക്കുകയെന്നാല്‍ വനത്തെ സംരക്ഷിക്കുകയെന്നതാണ്. വനം ഇല്ലാതായാല്‍ ഞങ്ങളും ഇല്ലാതാകുമെന്ന് സേനയിലെ അംഗങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇതാണ് ഇവരുടെ വിജയ രഹസ്യവും.



Click it and Unblock the Notifications











