Latest Updates
-
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ!
വസന്തസേന; തേക്കടിയുടെ കാവല്പ്പട
ഇടുക്കി: തേക്കടി വന്യ ജീവി സങ്കേതത്തിന്റെ വസന്തം കാത്തു സൂക്ഷിക്കുന്നത് ഒരു കൂട്ടം സ്ത്രീകളാണ് . ഒരു കാലത്ത് വനം കൊള്ളക്കാരുടെ കൈയ്യേറ്റത്താല്‍ ഭീഷണി നേരിട്ട തേക്കടി പ്രകൃതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങളാണ് ലോകത്തിന് മുന്നില്‍ തുറന്നു വെച്ചിരിക്കുന്നത്.
തേക്കടിയിലെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ സംരക്ഷണം ലക്ഷ്യമാക്കി അഞ്ചു വര്‍ഷം മുന്‍പാണ് വസന്തസേന എന്ന പേരിലുള്ള സ്ത്രീകളുടെ കാവല്‍ സംഘം രൂപീകരിച്ചത്.
സങ്കേത്തിന്റെ പ്രദേശത്തുള്ള മരങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുകയെന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം.
ആദിവാസികളും അല്ലാത്തവരുമായി 82 ഓളം സ്ത്രീകളടങ്ങുന്ന സേനയിലെ പലരും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരുമാണ്.
പക്ഷേ ഇവരുടെ സംരക്ഷണത്തില്‍ തേക്കടിയിലെ വനം കൈയ്യേറ്റം ഒട്ടുമുക്കാലും ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ പദ്മ മോഹിനി സാക്ഷ്യപ്പെടുത്തുന്നു.
ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായി ഈ പ്രദേശം ഇപ്പോള്‍ സേനയുടെ പരിപൂര്‍ണ സംരക്ഷണത്തിലാണ്,
2006 ല്‍ വസന്തസേനയുടെ സേവനങ്ങളെ വിലമതിച്ചു കൊണ്ട് വന്യജീവി സംരക്ഷണത്തിന് ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയം നല്കുന്ന ബഹുമതിയായ അമൃതദേവി ബിഷനോയ് പുരസ്കാരം സംഘടനയെ തേടിയെത്തി.
വനസമ്പത്തു കാത്തു സൂക്ഷിക്കേണ്ടതിനെക്കുറിച്ച് വനംവെട്ടുകാരെ ബോധ്യപ്പെടുത്താന്‍ സേന ആദ്യകാലങ്ങളില്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ പിന്നീടവര്‍ക്ക് അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുവാന്‍ സാധിച്ചുവെന്ന് വസന്തസേനയുടെ അധ്യക്ഷയായ ഗ്രേസി പറയുന്നു.
വൃക്ഷങ്ങളെ സംരക്ഷിക്കുകയെന്നാല്‍ വനത്തെ സംരക്ഷിക്കുകയെന്നതാണ്. വനം ഇല്ലാതായാല്‍ ഞങ്ങളും ഇല്ലാതാകുമെന്ന് സേനയിലെ അംഗങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇതാണ് ഇവരുടെ വിജയ രഹസ്യവും.



Click it and Unblock the Notifications