Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
കുട്ടികളുടെ പിതൃത്വ പരിശോധന നടത്താന്‍ ദേവദാസികള്‍ ഒന്നിയ്ക്കുന്നു
ഹൈദരാബാദ്: പത്തും പന്ത്രണ്ടും വയസ്സില്‍ ദൈവത്തെ കല്യാണം കഴിച്ചവര്‍. ദേവദാസികളെന്ന പേരില്‍ ഊരും പേരുമറിയാത്ത പുരുഷന്മാരുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടിവന്നവര്‍ ഇവരിപ്പോള്‍ ഒരു സമരത്തിനൊരുങ്ങുകയാണ്.
തങ്ങളുടെ കുട്ടികള്‍ക്കെങ്കിലും മെച്ചപ്പെട്ട ജീവിതം ലഭിക്കാന്‍. അതിനായി സമരത്തിന്റെ ഏതു രീതിയും പരീക്ഷിയ്ക്കാനും ഇവര്‍ ഒരുക്കമാണ്. ഹൈദരാബാദിലെ മെഹ്ബൂബ് നഗറിലുള്ള ദേവദാസികളായ സ്ത്രീകളാണ് സര്‍ക്കാറില്‍ നിന്നും തങ്ങളുടെ മക്കള്‍ക്കായി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഒരുങ്ങുന്നത്.
ഇവരില്‍ മിക്കവര്‍ക്കും നാലും അഞ്ചും മക്കളുണ്ട്. എല്ലാവര്ക്കും ഭക്ഷണവും വിദ്യാഭ്യാസവും നല്കാന് ഇവര്‍മാത്രം ആഗ്രഹിച്ചാല്‍ കഴിയില്ല. ഇതിനായി വിശുദ്ധരാക്കിമാറ്റി സമൂഹം നല്കിയ വേശ്യാവൃത്തിമാത്രമാണ് ഇവരുടെ വരുമാനമാര്‍ഗ്ഗം പ്രായം ചെല്ലുന്നതോടെ ഇതില്‍ നിന്നും വരുമാനം കിട്ടാതാവുന്നു.
മിക്കവര്‍ക്കും തങ്ങളുടെ കുട്ടികള്‍ക്കെങ്കിലും ഈ ഗതി വരരുതെന്ന് ആഗ്രഹമുണ്ട്. പക്ഷേ കുട്ടികളുടെ സംരക്ഷണച്ചുമതലയേറ്റെടുക്കാന് ആരും തയ്യാറാവുന്നില്ല. അതിനാല്‍ത്തന്നെ ഡിഎന്‍എ ടെസ്റ്റ് നടത്തി കുട്ടികളുടെ അച്ഛന്മാരെ കണ്ടെത്തുകയാണ് ഇവര്‍ക്ക് മുന്നിലുള്ള ഒരു മാര്‍ഗ്ഗം.
കുട്ടികളുടെ പിതൃത്വം ആരോപിക്കപ്പെടുന്നവരോട് ഡിഎന്‍എ ടെസ്റ്റിന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അവരതിന് തയ്യാറായില്ലെങ്കില്‍ സര്‍ക്കാറിനോട് പ്രശ്നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുമെന്നും ദേവദാസിയായ പൊല്ലമ്മ പറയുന്നു. ജാതിയുടെയും പിതൃത്വത്തിന്റെയും പേരില്‍ ഞങ്ങളുടെ കുട്ടികള്‍ അനുഭവിയ്ക്കുന്ന പ്രശ്നങ്ങളാണ് ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും വലത്- ദേവദാസികള്‍ ഒന്നടങ്കം പറയുന്നു.
ഞങ്ങളുടെ സംരക്ഷണത്തിനായി നിയമങ്ങളും മറ്റും വന്നിട്ടുണ്ടെങ്കിലും ഒന്നും ഞങ്ങള്‍ക്ക് സഹായകമായിട്ടില്ലെന്നും ഇവര്‍ പറയുന്നു. നിയമപ്രകാരം ദേവദാസി സമ്പ്രദായം നിരോധിയ്ക്കപ്പെട്ടതാണെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതിപ്പോഴും നിലനില്‍ക്കുന്നുണ്ട്.



Click it and Unblock the Notifications