Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കുട്ടികളുടെ പിതൃത്വ പരിശോധന നടത്താന്‍ ദേവദാസികള്‍ ഒന്നിയ്ക്കുന്നു
ഹൈദരാബാദ്: പത്തും പന്ത്രണ്ടും വയസ്സില്‍ ദൈവത്തെ കല്യാണം കഴിച്ചവര്‍. ദേവദാസികളെന്ന പേരില്‍ ഊരും പേരുമറിയാത്ത പുരുഷന്മാരുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടിവന്നവര്‍ ഇവരിപ്പോള്‍ ഒരു സമരത്തിനൊരുങ്ങുകയാണ്.
തങ്ങളുടെ കുട്ടികള്‍ക്കെങ്കിലും മെച്ചപ്പെട്ട ജീവിതം ലഭിക്കാന്‍. അതിനായി സമരത്തിന്റെ ഏതു രീതിയും പരീക്ഷിയ്ക്കാനും ഇവര്‍ ഒരുക്കമാണ്. ഹൈദരാബാദിലെ മെഹ്ബൂബ് നഗറിലുള്ള ദേവദാസികളായ സ്ത്രീകളാണ് സര്‍ക്കാറില്‍ നിന്നും തങ്ങളുടെ മക്കള്‍ക്കായി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഒരുങ്ങുന്നത്.
ഇവരില്‍ മിക്കവര്‍ക്കും നാലും അഞ്ചും മക്കളുണ്ട്. എല്ലാവര്ക്കും ഭക്ഷണവും വിദ്യാഭ്യാസവും നല്കാന് ഇവര്‍മാത്രം ആഗ്രഹിച്ചാല്‍ കഴിയില്ല. ഇതിനായി വിശുദ്ധരാക്കിമാറ്റി സമൂഹം നല്കിയ വേശ്യാവൃത്തിമാത്രമാണ് ഇവരുടെ വരുമാനമാര്‍ഗ്ഗം പ്രായം ചെല്ലുന്നതോടെ ഇതില്‍ നിന്നും വരുമാനം കിട്ടാതാവുന്നു.
മിക്കവര്‍ക്കും തങ്ങളുടെ കുട്ടികള്‍ക്കെങ്കിലും ഈ ഗതി വരരുതെന്ന് ആഗ്രഹമുണ്ട്. പക്ഷേ കുട്ടികളുടെ സംരക്ഷണച്ചുമതലയേറ്റെടുക്കാന് ആരും തയ്യാറാവുന്നില്ല. അതിനാല്‍ത്തന്നെ ഡിഎന്‍എ ടെസ്റ്റ് നടത്തി കുട്ടികളുടെ അച്ഛന്മാരെ കണ്ടെത്തുകയാണ് ഇവര്‍ക്ക് മുന്നിലുള്ള ഒരു മാര്‍ഗ്ഗം.
കുട്ടികളുടെ പിതൃത്വം ആരോപിക്കപ്പെടുന്നവരോട് ഡിഎന്‍എ ടെസ്റ്റിന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അവരതിന് തയ്യാറായില്ലെങ്കില്‍ സര്‍ക്കാറിനോട് പ്രശ്നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുമെന്നും ദേവദാസിയായ പൊല്ലമ്മ പറയുന്നു. ജാതിയുടെയും പിതൃത്വത്തിന്റെയും പേരില്‍ ഞങ്ങളുടെ കുട്ടികള്‍ അനുഭവിയ്ക്കുന്ന പ്രശ്നങ്ങളാണ് ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും വലത്- ദേവദാസികള്‍ ഒന്നടങ്കം പറയുന്നു.
ഞങ്ങളുടെ സംരക്ഷണത്തിനായി നിയമങ്ങളും മറ്റും വന്നിട്ടുണ്ടെങ്കിലും ഒന്നും ഞങ്ങള്‍ക്ക് സഹായകമായിട്ടില്ലെന്നും ഇവര്‍ പറയുന്നു. നിയമപ്രകാരം ദേവദാസി സമ്പ്രദായം നിരോധിയ്ക്കപ്പെട്ടതാണെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതിപ്പോഴും നിലനില്‍ക്കുന്നുണ്ട്.



Click it and Unblock the Notifications