ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!

By Super

ഫ്ലോറിഡയില്‍ എന്‍ജിനീയറായ നവീനിനിന്റെ വിവാഹജീവിതത്തിലുണ്ടായ സംഭവവികസങ്ങള്‍ രക്ഷകിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതിങ്ങനെ- പഴയ കാമുകനെ നിരന്തരമായി കാണുന്നത്‌ എന്തിനാണെന്ന്‌ നവീന്‍ ചോദിച്ചപ്പോള്‍ അതില്‍ പ്രകോപിതയായ ഭാര്യ കത്തിയെടുത്ത്‌ സ്വയം മുറിവേല്‍പ്പിച്ചു.

ഈ സംഭവത്തിന് ശേഷം നവീനും ഭാര്യയും ഒരുമിച്ച്‌ ഇന്ത്യയിലെത്തി കുറച്ചുനാള്‍ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ഭാര്യയോട്‌ നിര്‍ദ്ദേശിച്ച്‌ നവീന്‍ വീണ്ടും യുഎസിലേയ്‌ക്ക്‌ തിരിച്ചു. എന്നാല്‍ തീര്‍ത്തും അമ്പരപ്പിച്ചുകൊണ്ട്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498-എ വകുപ്പ്‌ പ്രകാരം ഭാര്യ നവീനിനും കുടുംബത്തിനുമെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. തുടര്‍ന്ന്‌ നവീനിന്റെ മാതാപിതാക്കളെ പൊലീസ്‌ മൂന്നു ദിവസം ജയിലിലടച്ചു.

ഇങ്ങനെ എത്രയോ കഥകള്‍ അന്വേഷണത്തിനിടെ രക്ഷകിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. യുഎസില്‍ നിന്നുമാത്രമായി രക്ഷകിന്‌ ഇത്തരം എഴുന്നൂറിലേറെ പരാതികളാണത്രേ ലഭിച്ചിട്ടുള്ളത്‌.

ഞങ്ങള്‍ ഒരിക്കലും ഈ 700 കേസുകളും തീര്‍ത്തും സത്യസന്ധമാണെന്ന്‌ പറയുന്നില്ല. പക്ഷേ ഇതില്‍ ഭൂരിഭാഗവും സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ്‌. സ്‌ത്രീകള്‍ക്ക്‌ നല്‍കുന്നതിന്റെ ഒരു ചെറിയ ഭാഗം പരിഗണനയെങ്കിലും പുരുഷന്‌ നല്‍കാന്‍ നമ്മുടെ സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ല.

വിദേശത്ത്‌ ഭര്‍ത്താവിന്റെ പീഡനത്തിന്‌ വിധേയരാകുന്ന സ്‌ത്രീകള്‍ക്ക്‌ ഇന്ത്യയില്‍ നിന്നും ആവശ്യത്തിലേറെ സഹായങ്ങള്‍കിട്ടാറുണ്ട്‌. സര്‍ക്കാറിന്റെ ഈ നയം ചൂഷണംചെയ്‌ത്‌ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമച്ച്‌ പണവും സഹായവും നേടിയെടുക്കുന്ന സ്‌ത്രീകളും കുറവല്ല- രക്ഷകിന്റെ സെക്രട്ടറി അനുപമ സിംഗ്‌ പറയുന്നു.

2005ല്‍ ഇത്തരത്തില്‍ നൂറു പരാതികള്‍ കിട്ടിയതതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഈയിടെ പ്രവാസികാര്യമന്ത്രാലയത്തിന്‌ ഇത്തരം 152 പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. ഇതില്‍ മിക്കതും വധുക്കള്‍ അപ്രത്യക്ഷരായതോ അല്ലെങ്കില്‍ മറ്റു പുരുഷന്മാരുടെ കൂടെ പോയതോ ആയ സംഭവങ്ങളാണ്‌.

ജൂലൈ 25ന്‌ പ്രവാസികാര്യ മന്ത്രാലയ സെക്രട്ടറി ഇക്കാര്യം അന്വേഷിക്കുന്നതിനായി ഒരു കമ്മറ്റിയ്‌ക്ക്‌ രൂപം നല്‍കിയതായി അറിയിച്ചിരുന്നു. ഈ പ്രശ്‌നത്തിന്‌ ഒരു പരിഹാരം കണ്ടെത്താനായി രക്ഷകിന്റെ പ്രവര്‍ത്തകര്‍ യുഎസിലെ ഇന്ത്യന്‍ അംബാസഡറിനെയും ഇന്ത്യയിലെ പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെയും സമീപിച്ചിട്ടുണ്ട്‌.

X
Desktop Bottom Promotion