Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
സെബ്രീന വീണ്ടും വാര്‍ത്തയില്‍
ദില്ലി: പണമുണ്ടാക്കാനായി വിദേശത്തെയ്ക്ക് ചേക്കേറുന്ന എന്‍ആര്‍ഐ ഭര്ത്താക്കന്മാരാല് ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ കണ്ണീരും കഥനകഥകളും നാട്ടിലെ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയെന്നത് പുതുമയുളള കാര്യമല്ല.
എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ടെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. വര്‍ഷംതോറും നൂറു കണക്കിന് വിദേശഇന്ത്യക്കാര്‍ ഭാര്യമാരാല്‍ വഞ്ചിതരാവുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
അമേരിക്കയിലെ ഇന്ത്യന്സംഘടന നടത്തിയ പഠനത്തില്‍ വര്‍ഷംതോറും നൂറുകണക്കിന് വിദേശഇന്ത്യക്കാര്‍ ഭാര്യമാരാല്‍ വഞ്ചിതരാവുന്നുണ്ടെന്ന് കണ്ടെത്തി.
രക്ഷക് എന്ന സംഘടനയാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. എന്‍ആര്‍ഐ ഭര്‍ത്താവിന്റെ വധുവായി വിദേശത്തെത്തിയാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോകുന്ന ഇന്ത്യന്യുവതികളുടെ എണ്ണം പെരുകുകയാണെന്ന് പഠനം പറയുന്നു.
ചിലപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഭര്ത്താക്കന്മാര് ഇങ്ങനെ പെരുവഴിയിലാകുന്നുണ്ട്. വിദേശത്തെത്താനുള്ള മാര്‍ഗമായി മാത്രം വിവാഹത്തെ ആശ്രയിക്കുന്ന യുവതികളുടെ എണ്ണം ഏറുകയാണെന്നാണ് സൂചന.
ലിംഗപരമായ നിയമങ്ങളുടെ ദുരുപയോഗമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്ന് സംഘടനകള്‍ പറയുന്നു. ഗാര്‍ഹികപീഡനം, സ്ത്രീധനം വാങ്ങിയുള്ള വഞ്ചന തുടങ്ങിയ വകുപ്പുകളില്‍ കള്ളക്കേസ് കൊടുത്ത് വിവാഹമോചനം സമ്പാദിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാരുടെ കഥകള്‍മാത്രം പ്രാധാന്യത്തോടെ വാര്‍ത്തകളില്‍ നിറയുകയും അവരുടെ രക്ഷയ്ക്കായി സര്‍ക്കാറും സംഘടനകളും ഒരേപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്പോള്‍ പാവപ്പെട്ട ഭര്ത്താക്കന്മാരുടെ കാര്യം പുറംലോകമറിയാറില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.



Click it and Unblock the Notifications