Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഗര്‍ഭപാത്രമോ അണ്ഡമോ തരൂ കുഞ്ഞിനെ ഞങ്ങള്‍ തരാം
കുട്ടികളുണ്ടാവില്ലെന്നറിയുമ്പോള് പലരും കൃത്രിമ ബീജസങ്കലന മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്- ആവിഎഫ് സെന്ററിലെ എന്റോക്രിനോളജിസ്റ്റ് അലോക് ബാനര്‍ജി സാക്ഷ്യപ്പെടുത്തുന്നു.
ദമ്പതികളില്‍ സ്ത്രീയ്ക്ക് ഗര്‍ഭം ധരിയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ അവരുടെ അണ്ഡവും ഭര്‍ത്താവിന്റെ ബീജവും ഉപയോഗിച്ച് ലബോറട്ടറികളിലെ ടെസ്റ്റ് ട്യൂബുകളില്‍ കൃത്രിമ ബീജസങ്കലനം നടത്താം. അതല്ല സ്ത്രീയുടെ അണ്ഡോല്പാദനത്തിനാണ് പ്രശ്നമെങ്കില്‍ അണ്ഡം ദാനം ചെയ്യാന്‍ തയ്യാറുള്ള ഒരാളെ കണ്ടെത്തി അവരില്‍ നിന്നെടുത്ത അണ്ഡവും പുരുഷന്റെ ബീജവും ടെസ്റ്റ് ട്യൂബില്‍ സങ്കലനം ചെയ്ത് അത് ഭ്രൂണാവസ്ഥയിലെത്തുമ്പോള് കുഞ്ഞിനെ വേണ്ടുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു.
ഗര്‍ഭപാത്രം തന്നെ വാടകയ്ക്ക് നല്‍കുന്നതാണ് മറ്റൊരു രീതി അതായത് ദമ്പതികളുടെ ബീജസങ്കലനം നടത്തിയശേഷം അത് കുഞ്ഞിനെ പ്രസവിച്ച് നല്കാന് തയ്യാറുള്ള സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്ക്കുന്നു. അവരതിനെ പ്രസവിച്ച് ദമ്പതികള്‍ക്ക് നല്കുന്നു- ബാനര്‍ജി പറഞ്ഞു നിര്‍ത്തി.
ഇതിലേതാണ് നല്ല രീതി, ഏതെങ്കിലും രീതിയില്‍ തെറ്റുണ്ടോ അതോ എല്ലാം തെറ്റാണോ ഇത് നിര്‍വ്വചിയ്ക്കാന്‍ ആര്‍ക്കാവും പ്രത്യേകിച്ച് പ്രസവിച്ച് നല്കുന്ന കുഞ്ഞിനോട് ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുത്ത സ്ത്രീയുടെ മാതൃത്വം ചുരക്കുകയും മറ്റാരുടേതെങ്കിലുമാണെങ്കിലും പത്തുമാസം ചുമന്ന് ജന്മം നല്കിയ കുഞ്ഞിനെ തിരിച്ച് വേണമെന്ന് തോന്നുകയും ചെയ്താല്‍ ഏത് നിയമത്തിന് തടയാന്‍ കഴിയും.
ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്ക് കൊടുക്കുകയും അണ്ഡങ്ങള്‍ ദാനം നല്‍കുകയും ചെയ്യുന്നത് രഹസ്യമായെങ്കിലും സാര്‍വ്വത്രികമാകുന്നതിന് മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമുണ്ട്. ഗര്‍ഭപാത്രങ്ങള്‍ വടകയ്ക്ക് കൊടുക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതാണോയെന്ന ചോദ്യം മലയാളിയുടെ മനസ്സില്‍ ആദ്യം തൊടുത്തുവിട്ടത് ഈ ചിത്രമാണ്, സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം.
കുഞ്ഞിനെ സ്വന്തമാക്കാന്‍ കൊതിച്ച് ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം വാടകയ്ക്കെടുത്ത അവിവാഹിതനായ നായകന്. കുഞ്ഞ് ജനിച്ച് കഴിഞ്ഞപ്പോള്‍ അതിനെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകരയുന്ന ഗര്‍ഭപാത്രത്തിന്റെ ഉടമസ്ഥ. കുഞ്ഞെന്ന തന്റെ സ്വപ്നം ഉപേക്ഷിച്ച് ഗര്ഭപാത്രത്തിന് നല്കിയ വാടക തിരിച്ചുവാങ്ങാതെ മാതൃത്വത്തിന് മുന്നില്‍ പരാജയം സമ്മതിയ്ക്കുന്ന നായകന്.
പതിനെട്ടുവര്‍ഷം മുമ്പ് മലയാളികള്‍ കണ്ടിറങ്ങിയ ഈ ക്ലൈമാക്സ് ഇന്ന് ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നവരോ നല്‍കുന്നവരോ അഭിമുഖീകരിയ്ക്കുന്നുണ്ടാകുമോ.



Click it and Unblock the Notifications