Latest Updates
-
മഴക്കാലത്ത് ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ നിർബന്ധം! -
ജൂൺ 15-ലെ ചന്ദ്രദർശനം: ഈ രാശിക്കാർക്ക് വരുന്നത് വലിയ ഭാഗ്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശനി അമാവാസിയും ശനി ജയന്തിയും: കരിയറിലെ തടസ്സങ്ങൾ നീങ്ങാൻ ഇന്ന് ചെയ്യേണ്ട അത്ഭുതകരമായ പരിഹാരങ്ങൾ ഇതാ -
2026 ജൂൺ 15: കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിപ്പ്; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
2026 ജൂൺ 14 നക്ഷത്രഫലം: അമാവാസി ദിനത്തിൽ ഭാഗ്യം തെളിയുന്നവർ ഇവർ, കരിയറിൽ വൻ മാറ്റങ്ങൾ! -
ശനി ജയന്തി 2026: ശനിദോഷം മാറാൻ ഈ വഴിപാടുകൾ, ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാം -
ക്രിക്കറ്റ് ആവേശം, ഒപ്പം ആരോഗ്യവും; തടി കൂടാതെ കളി ആസ്വദിക്കാൻ ഈ സ്മാർട്ട് സ്നാക്സുകൾ പരീക്ഷിക്കൂ! -
ജൂൺ 14 അമാവാസി: പിതൃബലിക്കും ഐശ്വര്യത്തിനും ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ജീവിതത്തിൽ മാറ്റം വരും! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
രക്തദാനം ചെയ്യും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ; ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ നിർബന്ധം!
ലൈംഗികതയെ കുറിച്ച് സ്ത്രീ അറിഞ്ഞിരിക്കേണ്ടത്
ലണ്ടന്‍: ജോലി, കുഞ്ഞ് ഇതില്‍ രണ്ടില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ വിദ്യാസമ്പന്നകളായി സ്ത്രീകള്‍ ആദ്യത്തേതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്.
സര്‍വ്വകലാശാലാ തലത്തില്‍ വിദ്യാഭ്യാസം നേടിയ വനിതളാണത്രേ കുഞ്ഞുങ്ങളുണ്ടാവുകയെന്നതിനേക്കാളും ജോലിയ്ക്കും ഔദ്യോഗിക ജിവിതത്തിനും കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്.
1970കളില്‍ ബിരുദധാരികളായ അഞ്ചു സ്ത്രീകളില്‍ മൂന്നുപേര്‍ എന്നനിലയില്‍ ജോലി, കുഞ്ഞ് എന്നിവയില്‍ ജോലിതന്നെയാണ് പ്രധാനപ്പെട്ടതായി കണ്ടിരുന്നത്. ഏങ്കിലും മുപ്പതുവയസ്സാകുമ്പോഴേയ്ക്കും വിവാഹ ബന്ധം കുഞ്ഞ് എന്നിവ അവരുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ എന്ന നിലയ്ക്ക് മാത്രമാണ് മുപ്പത് വയസ്സാകുമ്പോഴേയ്ക്കും ഈ രീതിയില്‍ ജീവിതത്തിന്റെ മറ്റൊരു തലത്തില്‍ എത്തുന്നുള്ളു. കൂടുതല്‍ സ്ത്രീകളും ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലികളും നേടുന്നതിലാണത്രേ കൂടുതലായും ശ്രദ്ധിക്കുന്നത്.
പക്ഷേ വിദ്യാസമ്പന്നകളായ സ്ത്രീകള്‍ക്ക് മുമ്പത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ജോലികളും കുടുംബ സാഹചര്യങ്ങളുമാണ് ലഭിക്കുന്നതെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. മുഴുവന്‍ സമയവും ജോലിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്ദ്ധിക്കുന്നതിനൊപ്പംതന്നെ കുട്ടികളില്ലാത്തവരുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ ഉന്നത വിദ്യാഭ്യാസത്തിനൊപ്പം ഉയര്‍ന്ന പദവികള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളില്‍ കുട്ടികളില്ലാത്തവരുടെ എണ്ണം കൂടിവരുന്നു. ഇപ്പോള്‍ പ്രായം അമ്പതിനോടടുത്ത പത്തുസ്ത്രീകളില് ഒരാള്ക്കെന്നതോതില് കുട്ടികളില്ല.
മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരില്‍ അഞ്ചില്‍ ഒരാളെന്ന രീതിയില്‍ കുട്ടികളില്ലാത്തതിനെത്തുടര്‍ന്ന് വിഷമതകള്‍ പേറി ജീവിക്കുന്നുണ്ട്-പഠനത്തിലെ കണ്ടെത്തലുകള്‍ ഇങ്ങനെയൊക്കെയാണ്. റിസര്‍ച്ച് ഇന്‍ പബ്ലിക് പോളിസി ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.



Click it and Unblock the Notifications