Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
ശ്രീനഗര്‍: ഇത് പുരുഷന്മാര്ക്ക് അപമാനമെന്ന് കരുതാനാവുമോ? അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് അഭിമാനമെന്ന് പറയാമോ? എന്തുതന്നെയായാലും ഒരു സംസ്ഥാനത്ത് യോഗ്യത നേടിയ ഒരേയൊരു ക്രിക്കറ്റ് കോച്ചായിരിക്കുക, അതും ഒരു വനിത!
ചില്ലറക്കാര്യമാണോ? ഇത് സക്കിന അക്തര്‍, കാശ്മീരിലെ യോഗ്യതനേടിയ ഒരേയൊരു ക്രിക്കറ്റ് പരിശീലക. പഠിച്ച അടവുകള്‍ പതിനെട്ടും പയറ്റി കുടുംബത്തിന്റെ സമ്മതം വാങ്ങി പുരുഷന്മാര് വാഴുന്ന കളിക്കളത്തിലേക്കിറങ്ങുകയായിരുന്ന സക്കീന.
1999ലെ സികെ നായിഡു അണ്ടര്‍-19 ടൂര്‍ണമെന്റുമുതല്‍ കാശ്മീരിലെ സംസ്ഥാന ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് സക്കിനയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും ബിരുദം നേടിയ കാശ്മീരിലെ ഒരേയൊരു കോച്ചാണ് സക്കീന.
ഒരുപാട് മത്സരങ്ങളിലായി റണ്ണുകളും വിക്കറ്റുകളും വാരിക്കൂട്ടിയ സക്കീനയ്ക്ക് പക്ഷേ ദേശീയ ടീം എന്ന സ്വപ്നത്തിലെത്താന്‍ കഴിഞ്ഞില്ല. പിന്നെയാണ് പരിശീലകയുടെ വേഷമണിയാന്‍ തീരുമാനിച്ചത്.
ഒരു നല്ല പരിശീലകനെ കിട്ടാത്തതിനാലാണ് എനിയ്ക്ക് ദേശീയടീമില്‍ കളിക്കാന്‍ കഴിയാതെ പോയത്. ഇന്ത്യയില്‍ എന്നെപ്പോലെ അവസരങ്ങള്‍ നഷ്ടപ്പെട്ടുപോയ ഒട്ടേറെപ്പേരുണ്ട്. ഇനിയാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാവരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്- സക്കീന പറയുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും ലഭിച്ച ആ സര്‍ട്ടിഫിക്കറ്റാണ് സക്കിനയ്ക്ക് കോച്ചിന്റെ കുപ്പായം നേടിക്കൊടുത്തത്. കാശ്മീര്‍ യൂണിവേഴ്സിറ്റിയിലെ പുരുഷ ടീമിനും വനിതാ ടീമിനും സക്കീന തന്നെയാണ് പരിശീലനം നല്‍കുന്നത്.



Click it and Unblock the Notifications