Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
ശ്രീനഗര്‍: ഇത് പുരുഷന്മാര്ക്ക് അപമാനമെന്ന് കരുതാനാവുമോ? അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് അഭിമാനമെന്ന് പറയാമോ? എന്തുതന്നെയായാലും ഒരു സംസ്ഥാനത്ത് യോഗ്യത നേടിയ ഒരേയൊരു ക്രിക്കറ്റ് കോച്ചായിരിക്കുക, അതും ഒരു വനിത!
ചില്ലറക്കാര്യമാണോ? ഇത് സക്കിന അക്തര്‍, കാശ്മീരിലെ യോഗ്യതനേടിയ ഒരേയൊരു ക്രിക്കറ്റ് പരിശീലക. പഠിച്ച അടവുകള്‍ പതിനെട്ടും പയറ്റി കുടുംബത്തിന്റെ സമ്മതം വാങ്ങി പുരുഷന്മാര് വാഴുന്ന കളിക്കളത്തിലേക്കിറങ്ങുകയായിരുന്ന സക്കീന.
1999ലെ സികെ നായിഡു അണ്ടര്‍-19 ടൂര്‍ണമെന്റുമുതല്‍ കാശ്മീരിലെ സംസ്ഥാന ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് സക്കിനയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും ബിരുദം നേടിയ കാശ്മീരിലെ ഒരേയൊരു കോച്ചാണ് സക്കീന.
ഒരുപാട് മത്സരങ്ങളിലായി റണ്ണുകളും വിക്കറ്റുകളും വാരിക്കൂട്ടിയ സക്കീനയ്ക്ക് പക്ഷേ ദേശീയ ടീം എന്ന സ്വപ്നത്തിലെത്താന്‍ കഴിഞ്ഞില്ല. പിന്നെയാണ് പരിശീലകയുടെ വേഷമണിയാന്‍ തീരുമാനിച്ചത്.
ഒരു നല്ല പരിശീലകനെ കിട്ടാത്തതിനാലാണ് എനിയ്ക്ക് ദേശീയടീമില്‍ കളിക്കാന്‍ കഴിയാതെ പോയത്. ഇന്ത്യയില്‍ എന്നെപ്പോലെ അവസരങ്ങള്‍ നഷ്ടപ്പെട്ടുപോയ ഒട്ടേറെപ്പേരുണ്ട്. ഇനിയാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാവരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്- സക്കീന പറയുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും ലഭിച്ച ആ സര്‍ട്ടിഫിക്കറ്റാണ് സക്കിനയ്ക്ക് കോച്ചിന്റെ കുപ്പായം നേടിക്കൊടുത്തത്. കാശ്മീര്‍ യൂണിവേഴ്സിറ്റിയിലെ പുരുഷ ടീമിനും വനിതാ ടീമിനും സക്കീന തന്നെയാണ് പരിശീലനം നല്‍കുന്നത്.



Click it and Unblock the Notifications