Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
ശ്രീനഗര്‍: ഇത് പുരുഷന്മാര്ക്ക് അപമാനമെന്ന് കരുതാനാവുമോ? അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് അഭിമാനമെന്ന് പറയാമോ? എന്തുതന്നെയായാലും ഒരു സംസ്ഥാനത്ത് യോഗ്യത നേടിയ ഒരേയൊരു ക്രിക്കറ്റ് കോച്ചായിരിക്കുക, അതും ഒരു വനിത!
ചില്ലറക്കാര്യമാണോ? ഇത് സക്കിന അക്തര്‍, കാശ്മീരിലെ യോഗ്യതനേടിയ ഒരേയൊരു ക്രിക്കറ്റ് പരിശീലക. പഠിച്ച അടവുകള്‍ പതിനെട്ടും പയറ്റി കുടുംബത്തിന്റെ സമ്മതം വാങ്ങി പുരുഷന്മാര് വാഴുന്ന കളിക്കളത്തിലേക്കിറങ്ങുകയായിരുന്ന സക്കീന.
1999ലെ സികെ നായിഡു അണ്ടര്‍-19 ടൂര്‍ണമെന്റുമുതല്‍ കാശ്മീരിലെ സംസ്ഥാന ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് സക്കിനയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും ബിരുദം നേടിയ കാശ്മീരിലെ ഒരേയൊരു കോച്ചാണ് സക്കീന.
ഒരുപാട് മത്സരങ്ങളിലായി റണ്ണുകളും വിക്കറ്റുകളും വാരിക്കൂട്ടിയ സക്കീനയ്ക്ക് പക്ഷേ ദേശീയ ടീം എന്ന സ്വപ്നത്തിലെത്താന്‍ കഴിഞ്ഞില്ല. പിന്നെയാണ് പരിശീലകയുടെ വേഷമണിയാന്‍ തീരുമാനിച്ചത്.
ഒരു നല്ല പരിശീലകനെ കിട്ടാത്തതിനാലാണ് എനിയ്ക്ക് ദേശീയടീമില്‍ കളിക്കാന്‍ കഴിയാതെ പോയത്. ഇന്ത്യയില്‍ എന്നെപ്പോലെ അവസരങ്ങള്‍ നഷ്ടപ്പെട്ടുപോയ ഒട്ടേറെപ്പേരുണ്ട്. ഇനിയാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാവരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്- സക്കീന പറയുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും ലഭിച്ച ആ സര്‍ട്ടിഫിക്കറ്റാണ് സക്കിനയ്ക്ക് കോച്ചിന്റെ കുപ്പായം നേടിക്കൊടുത്തത്. കാശ്മീര്‍ യൂണിവേഴ്സിറ്റിയിലെ പുരുഷ ടീമിനും വനിതാ ടീമിനും സക്കീന തന്നെയാണ് പരിശീലനം നല്‍കുന്നത്.



Click it and Unblock the Notifications
